17.1 C
New York
Saturday, September 30, 2023
Home Special പ്രതിഭാ പരിചയം (70) ഇന്നത്തെ പ്രതിഭ: സരസു മൂന്തൂർ ✍അവതരണം: മിനി സജി,...

പ്രതിഭാ പരിചയം (70) ഇന്നത്തെ പ്രതിഭ: സരസു മൂന്തൂർ ✍അവതരണം: മിനി സജി, കോഴിക്കോട്

അവതരണം: മിനി സജി, കോഴിക്കോട്✍

സരസു മൂന്തൂർ
*************
കോതമംഗത്തിനടുത്തുള്ള കോട്ടപ്പടിയിലാണ് സരസു ജനിച്ചത്. കാളിയുടെയും ഇട്രയുടെയും അഞ്ചു മക്കളിൽ ഇളയവളാണ്. ഭർത്താവ് പരേതനായ കുഞ്ഞുമോൻ.

ഹിന്ദി ടി. ടി. സി. പ0നം പൂർത്തിയാക്കി. ഹിന്ദി അധ്യാപികയായും ഓഫീസ് അറ്റെൻഡന്റ് ആയും സേവനമനുഷ്ഠിച്ചു. സർവീസിൽ നിന്നു വിരമിച്ചശേഷം സാഹിത്യരചനയിലേക്ക് കടന്നു. നാലുവർഷത്തോളമായി ഓൺലൈനിലും അല്ലാതെയും എഴുത്തിൽ സജീവമാണ്.

മുക്കുറ്റിപ്പൂവിന്റെ സങ്കടം, നാരീപർവം എന്നീ രണ്ടു കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു.

സരസു എഴുതാൻ തുടങ്ങിയത് സ്കൂൾ ജീവിതത്തിനു ശേഷമാണ്. പത്താം ക്ലാസ്സിൽ പഠനം അവസാനിച്ചു. പിന്നീട് പാറമടയിൽ കൂലിപ്പണിക്കിറങ്ങി. ആക്കാലത്താണ് കവിതയെഴുതിത്തുടങ്ങിയത്. പഠനമവസാനിപ്പിച്ചിട്ട് പതിനൊന്ന് വർഷമായിരുന്നു. ആയിടക്ക് ഹിന്ദി പഠിക്കാൻ രാത്രി ക്ലാസിൽ ചേർന്നു. അടുത്തുള്ള ഒരു വീടാണ് പഠനശാല. അവിടത്തെ ടീച്ചർ അംബികയാണ് എഴുത്തുകാരിയെ തിരിച്ചറിഞ്ഞതും പ്രോത്സാഹിപ്പിച്ചതും. വീട്ടുകാർക്ക് ഇക്കാര്യത്തിൽ കടുത്ത എതിർപ്പായിരുന്നു. എങ്കിലും പന്ത്രണ്ടോളം നോട്ടു ബുക്കിൽ എഴുതി വച്ചു. ദൗർഭാഗ്യവശാൽ
അവ നഷ്ടമായി.

വീട്ടിൽ അധിക സമയവും തനിച്ചായിരുന്നു. വിശപ്പും ഏകാന്തതയും അലട്ടിയപ്പോഴാണ് കവിത എഴുതുവാൻ തുടങ്ങിയത്. ആദ്യകവിത സമാഹാരം കവിതകളും ഗാന ങ്ങളും ഉൾപ്പെടുത്തി 2018ലാണ് പ്രസിദ്ധീകരിച്ചത്. ദുർഗ്രഹതയില്ലാതെ ആരെയും ആകർഷിക്കും വിധത്തിൽ അനുഭവങ്ങളെ നമുക്ക് പരിചയമുള്ള പരിസരങ്ങളിൽ, തൊട്ടറിഞ്ഞ ബിംബങ്ങളിൽ അവതരിപ്പിക്കാൻ ശ്രമിച്ചീട്ടുണ്ട്.

എഴുപത്തിരണ്ട് കവിതകളുടെ സമാഹാ രമാണ് 2021ൽ പ്രസിദ്ധീകരിച്ച നാരീപർവ്വം. പേരുപോലെ തന്നെ സ്ത്രീ വിഷയങ്ങളാണ് ഇതിൽ ഏറെയും. അടിച്ചമർത്തപ്പെടുകയും ഉപഭോഗ വസ്തുവായികാണുകയും ചെയ്യുന്നതിനെ വിമർശിക്കുകയും സ്വയം പ്രതിരോധം തീർക്കാൻ സ്ത്രീകളെ ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.

കവിതയുടെ അകത്തളങ്ങളിലൂടെയുള്ള യാത്ര ഇന്നും ഹരമായി നെഞ്ചിലേറ്റുന്നു. ഒന്നും ഇവിടെ അവസാനിക്കുന്നില്ല. എഴുത്തു വഴിയിലൂടെ സങ്കടങ്ങളെ അക്ഷരങ്ങൾക്കുള്ളിൽ ഒളിപ്പിച്ച് ജീവിതയാത്ര തുടരുന്നു.

അവതരണം: മിനി സജി, കോഴിക്കോട്✍

 

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സെപ്റ്റംബര്‍ 30 ലോക പരിഭാഷാ ദിനം (wrold translation day) 📚🌏✍ലാലു കോനാടീൽ

" എഴുത്തുകാർ ദേശീയ സാഹിത്യം സൃഷ്ടിക്കുന്നു.. വിവർത്തകർ ലോക സാഹിത്യം സൃഷ്ടിക്കുന്നു..." എല്ലാ വർഷവും സെപ്റ്റംബർ 30-ന് ആണ് അന്താരാഷ്ട്ര പരിഭാഷാ ദിനമായി ആഘോഷിക്കുന്നത്.. വിവർത്തകരുടെ രക്ഷാധികാരിയായി കണക്കാക്കപ്പെടുന്ന ബൈബിൾ പരിഭാഷകനും മദ്ധ്യസ്ഥനായ വിശുദ്ധ...

പാട്ടിന്റെ പാലാഴിയിലെ അതുല്യ താരകങ്ങൾ (2) ബിച്ചു തിരുമല ✍ജലജ മധുസൂദനൻ

ബിച്ചു തിരുമല (1942 - 2021) കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമ്മിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് ബിച്ചു തിരുമല. ഗാനരചന, സംഗീതസംവിധാനം എന്നിവയ്ക്ക് പുറമെ, 'ശക്തി' എന്ന സിനിമയുടെ കഥയും...

‘മലയാള നോവൽ സാഹിത്യം’ (ഭാഗം – 9) ✍പ്രഭ ദിനേഷ്

'മലയാളി മനസ്സ്' ന്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും 'മലയാള നോവൽ സാഹിത്യം' ത്തിന്റെ ഒമ്പതാം ഭാഗത്തിലേയ്ക്ക് സ്വാഗതം🙏🙏 മലയാള നോവൽ സാഹിത്യത്തിലെ ആദ്യത്തെ ചരിത്രനോവലാണ് സി.വി. രാമൻപിള്ള യുടെ 'മാർത്താണ്ഡ വർമ്മ'. നോവലിസ്റ്റ് സി.വി....

🌹🌹യോഗമയ ക്ഷേത്രം (പാർട്ട്‌ -6) ✍ജിഷ ദിലീപ്, ഡൽഹി

ഈ ക്ഷേത്രം രാജ്യത്തിന്റെ സംസ്കാരത്തിന്റെയും വാസ്തുവിദ്യയുടെയും ഭക്തരുടെ ആത്മീയതയുടെയും പ്രതീകമാണ്. ഈ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ മേൽക്കൂരയിൽ നിന്ന് തൂങ്ങിക്കിടക്കുന്ന ഫാനും അതിൽ നിന്നും ഏതാണ്ട് നിലവിളക്ക് പോലുള്ള ഒരു വസ്തുവും തൂങ്ങിക്കിടക്കുന്നുണ്ട്. ഇവ ഒരേ...
WP2Social Auto Publish Powered By : XYZScripts.com
error: