17.1 C
New York
Wednesday, March 29, 2023
Home Literature പെണ്ണും കടലും (കവിത)✍ഫാ. ഷൈജൻ കുര്യാക്കോസ് മറുതല

പെണ്ണും കടലും (കവിത)✍ഫാ. ഷൈജൻ കുര്യാക്കോസ് മറുതല

ഫാ. ഷൈജൻ കുര്യാക്കോസ് മറുതല

കരളിൽ കടലൊളിപ്പിച്ചേതോ-
കോവിലിൽ ഒരു ഒരു ശംഖ്
നിലവിളിക്കവേ
പതിവുപോലെ പകലവൻ പടിഞ്ഞാറ്
കടൽ ചുവപ്പിച്ച് കുളിക്കാനിറങ്ങവേ
കടൽ കാക്കകൾ തിരകൾക്കുമേൽ
ചിറകടിച്ചാർക്കവേ
വെയിൽ കായുവാൻ വന്നവർ
കലപില കൂട്ടി പലവഴിയെ പിരിയവേ
ഇതൾ ചിലതറ്റ പൂവുപോലൊരു
പെണ്ണ്
ഇവൾ മാത്രം, ഈ കടൽക്കരയിൽ
തിര നോക്കി ഏകയായി
നിൽപ്പതെന്തിനോ?
[ജെനിമൃതികൾക്കിടയ്ക്ക് ഒരു
ജീവിതം
കഥയറിയാതെ വേഷമാടുന്നവർ
നമ്മൾ
സ്വയമറിയാതെ അന്യർ തൻ നേരിനെ
തിരയുവാനല്ലോ
പ്രിയമെന്നുമേവർക്കും.]

ഓടിക്കിതച്ചെത്തുന്ന തിരകൾ
തീരത്ത്
നീരപതിപ്പിച്ച് തല തല്ലി ചാകവേ
അവൾ ചിരിച്ചുവോ !?
ശരിയാവാം, ഈ തിരകൾ പോലെ
തീരങ്ങൾ തേടി
ഉഴറുന്നവൾക്ക് കരയാൻ കഴിയില്ലല്ലോ;
ചിരിച്ചു നിൽക്കണം കരൾ
പിളരുമ്പോഴും!
ഇരുട്ടാണ് ഇവൾക്കിഷ്ടമെങ്കിലും
പകലിനെ- വെറുക്കാറില്ല ഈ പാവം
പെണ്ണ് ,ഇവൾ ,പുറത്ത്-
നാണക്കേടിൻ പാപഭാരം പേറുന്നവർ.

ഇരുൾ പരന്നു തുടങ്ങിയാൽ
ഇനിയുമേറുമിവൾക്ക് കൂട്ടുകാർ.
ഇത് പതിവാണത്രേ.
ഇരുട്ടാണ് ഇവൾക്കിഷ്ടം,
“ മുഖമില്ലാത്തവർക്കു-
വെളിച്ചമെന്തിനെ” ന്നവൾ ഓതവേ;
മുഖം നോക്കുന്ന പകൽ മാന്യന്മാർ
ചിരിച്ചുകൊ-
ണ്ടിവൾക്ക് പിന്നാലെ
പതുങ്ങിപ്പോകുന്നതും പതിവാണത്രേ.

ഒരിക്കൽ ഇവളുമൊരു
മകളായിരുന്നാർക്കോ.
ഒരിക്കൽ ഇവളുമൊരു
വധുവായിരുന്നാർക്കോ.
ഒഴിഞ്ഞുപോയി പിന്നെയെല്ലാവരും.
ഇവൾ തനിച്ചായി.
തെരുവിൽ പുളയ്ക്കും കാമ
ഭ്രാന്തർക്ക് ഇവൾ നഗര വധുവായി
കാലം അവൾക്ക് പിന്നാലെയായി
പെണ്ണാളിവൾക്ക് പ്രായമില്ല.

ദിനംതോറും
പലവിധക്കാർ, പ്രായക്കാർക്കിവൾ
വധുവായി ആരും
ചോദിച്ചില്ലവളുടെ പ്രായം, അവൾ
പറഞ്ഞുമില്ല
പെണ്ണാളിവൾക്ക് പേരില്ല , പേരുള്ളവർ
പലർ
വന്നു പോയെങ്കിലും ചോദിച്ചില്ലാരും
അവളുടെ
പേരെന്തെന്ന് , അവൾ പറഞ്ഞുമില്ല
പെണ്ണിവൾ ഈ കടൽ പോലെ
മറ്റുള്ളവർക്ക് സുഖമേകി
ഏകാകിയായി ദിനം തോറുമീ തീരത്ത്
നേര് തിരയുന്നു
പിന്നെ അന്യനായ് സ്വന്തം ജഢത്തെ
പങ്കുവയ്ക്കുവാൻ
സ്വന്തം കണ്ണുനീരാൽ കരുത്ത്
നേടുന്നു.

ഞാൻ നോക്കിനിൽക്കവേ,
മണൽ മാളങ്ങളിൽ നിന്ന് കടൽ
ഞണ്ടുകളെന്നപോൽ, ചിലർ എത്തി
അവൾക്ക്ചുറ്റും വില പേശലാൽ
പിന്നെ
നടന്നവൾ അവർക്കൊപ്പം മറ്റൊരു
തീരം തേടി
തിരകൾ അപ്പോഴും തീരത്ത് തലതല്ലി
മരിച്ചു കൊണ്ടേയിരുന്നു…….
മരിച്ചു കൊണ്ടേയിരുന്നു…….

ഫാ. ഷൈജൻ കുര്യാക്കോസ് മറുതല

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — “ആരോഗ്യ വീഥി”

കുട്ടികളുടെ വളര്‍ച്ചാഘട്ടം നല്ല ആഹാരവും വ്യായാമവും ലഭിക്കേണ്ട സമയമാണ്. കുട്ടികളിലും കൗമാരക്കാരിലും അവരുടെ ആരോഗ്യ കാര്യത്തില്‍ ഈ പോഷകങ്ങള്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വളരുന്ന ശരീരത്തിനു മാത്രമല്ല, തലച്ചോറിന്റെ വികാസത്തിനും സമീകൃതഭക്ഷണം...

മലയാളി മനസ്സ് “ബാല സാഹിത്യവേദി”

ഇന്നത്തെ ബാല സാഹിത്യവേദി നയിക്കുന്നവർ:  ദേവി മനു, ശ്രീകല മോഹൻദാസ്, വിജയ. പി.കെ. ************************************************************** ചിൽ ചിൽ ചങ്ങാതി (കവിത) ✍ദേവി മനു  മരംക്കേറാനറിയാം ചാഞ്ചാടാനറിയാം ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് കരണ്ട് തിന്നുന്നാളാണ് കാണാനെന്തൊരു ചേലാണ് ചിൽ ചിൽ ചിൽ ചിൽ ചിലയ്ക്കുന്നതാരാണ് പൂപോലുള്ളൊരു വാലാണ് പുറകിൽ വരകൾ...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി, മാവേലിക്കര

നന്നാകൽ, സ്വയം മാറ്റത്തിലൂടെ ...................................................................... ഒരാളുടെ സ്വഭാവമെന്നത് ഒരു പ്രത്യേക ജനിതക പ്രക്രിയയാണ്. ആരും ഒരു ദിവസം കൊണ്ടു മാത്രം നന്നാകുകയോ, മോശമാകുകയോ ചെയ്യുന്നില്ല. മാർഗ്ഗദർശികളുടെയും പ്രബോധകരുടെയും ഇടപെടലിനും സ്വാധീനത്തിനും ഒരു പരിധി വരെ മാറ്റങ്ങൾ...

*ശുഭദിനം* | 2023 | മാർച്ച് 29 | ബുധൻ ✍ കവിത കണ്ണന്‍

1940 ഒക്ടോബറില്‍ ബ്രസീലിലെ ഒരു കൊച്ചുഗ്രാമത്തിലെ ഒരു ദരിദ്ര കുടുംബത്തിലാണ് എഡ്‌സണ്‍ അരാന്റസ് ഡോ നാസിമെന്റോ ജനിച്ചത്. അവന്റെ അച്ഛന്‍ പ്രാദേശിക ക്ലബ്ബിലെ ഒരു ഫുട്ബോള്‍ കളിക്കാരനായിരുന്നു. കളിയില്‍ നിന്ന് ലഭിക്കുന്ന വരുമാനമായിരുന്നു...
WP2Social Auto Publish Powered By : XYZScripts.com
error: