17.1 C
New York
Wednesday, March 22, 2023
Home Special അറിവിൻ്റെ മുത്തുകൾ (34) കല്പവിഗ്രഹം ✍ പി. എം. എൻ. നമ്പൂതിരി

അറിവിൻ്റെ മുത്തുകൾ (34) കല്പവിഗ്രഹം ✍ പി. എം. എൻ. നമ്പൂതിരി

പി . എം . എൻ . നമ്പൂതിരി✍

കല്പവിഗ്രഹം

ബി .സി: 26,450 വർഷങ്ങൾക്കു മുൻപ് മനുഷ്യനിർമ്മിതമായ മഹാദേവന്റെ വിഗ്രഹമാണ് ” കല്പവിഗ്രഹം ” എന്ന് പറയപ്പെടുന്നു.

ഇന്ത്യ – ചൈന ബോർഡറിൽ സ്ഥിതി ചെയുന്ന പഴയ ഭാരതീയ നഗരമായ ടിബറ്റിൽ നിന്നാണ് അമേരിക്കൻ സി ഐ എ ( CIA ) ഈ അമൂല്യ വിഗ്രഹം കണ്ടെടുത്തത്. അമേരിക്കൻ ഗവേഷകർ നടത്തിയ റേഡിയോ കാർബൺ ( c 14 ) ടെസ്റ്റിൽ കൂടിയാണ് ആ വിഗ്രഹത്തിന്റെ പഴക്കം കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്.

ദ്വാപര യുഗത്തിലേതെന്നു കരുതുന്ന ആ വിഗ്രഹം നിർമ്മിച്ചിരിക്കുന്നത് മരവും ലോഹവും കൂട്ടി കലർത്തിയാണത്രെ. വിഗ്രഹത്തിനോടൊപ്പമുണ്ടായിരുന്ന മരം കൊണ്ടുണ്ടാക്കിയ കൈയെഴുത്തുപ്രതിയിൽ നടത്തിയ നിരീക്ഷണത്തിൽ സംസ്കൃതം പോലെയുള്ള ഭാഷയാണെന്നാണ് അവർക്ക് തോന്നിയത്. അതിൽ നിന്നും” കല്പ മഹാ – ആയുഷം രസായന വിഗ്രഹ ” എന്ന നാമം ലഭിച്ചു. അതിനാൽ സി ഐ എ ഒഫീഷ്യൽസ് അവരുടെ രേഖകളിൽ ആ വിഗ്രഹത്തിന് ” കല്പ വിഗ്രഹ ” എന്ന പേര് കൊടുത്തു .

47.10 ഗ്രാം തൂക്കമുള്ള വിഗ്രഹതിന്റെ ഒരു കൈയിൽ സുദർശനചക്രം പോലെ തോന്നിക്കുന്ന ഒരു ആയുധവും കഴുത്തിൽ പാമ്പും ഉണ്ടായിരുന്നു. “ST Circus Mustang-0183” എന്ന് പേരുള്ള സി ഐ എ സ്റ്റോർ റൂമിലെ കല്പവിഗ്രഹത്തെ കുറിച്ച് വർഷങ്ങളോളം അധികമാരും അറിഞ്ഞിരുന്നില്ല. എന്നാൽ സി ഐ എ വിഭാഗത്തിൽ നിന്നും വിരമിച്ച ഒരു ഉദ്യോഗസ്ഥൻ കല്പ വിഗ്രഹത്തിന്റെ ഒപ്പം ലഭിച്ച കൈയെഴുത്തു പ്രതിയെ കുറിച്ച് കൂടുതൽ ഗവേഷണം നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സി ഐ എ ലോകമെമ്പാടും നടത്തിയ ഗവേഷണ പരീക്ഷണങ്ങളിലൂടെ അദൃശ്യമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു പരമ്പര കണ്ടെത്തി.

1960 കളുടെ തുടക്കത്തിൽ കൽപ്പവിഗ്രഹ കൈയ്യെഴുത്തുപ്രതിയുമായി ബന്ധപ്പെട്ട് അതിപ്രധാനമായ ഗവേഷണങ്ങൾ നടന്നു. വിഗ്രഹം ഒരു ചെമ്പ് പാത്രത്തിലെ വെള്ളത്തിലിട്ട് നടത്തിയ പരീക്ഷത്തിൽ വെള്ളത്തിന്റെചില അസ്വാഭികമായ മാറ്റങ്ങൾ സി ഐ എ ഒഫീഷ്യൽസ് തിരിച്ചറിഞ്ഞു. പിന്നീട് ആ ചാർജ് ചെയ്യപ്പെട്ട വെള്ളം ‘ പല വിത്യസ്ത ലാബിലും പരീക്ഷിക്കുകയും റിപ്പോർട്ടുകൾ സി ഐ എ ഡയറക്ടർ ജോണ് മെക്കോണിനു കൈമാറുകയും ചെയ്തു. ലാബിലെ പരീക്ഷണത്തിൽ നിന്നും നിരവധി അമൂല്യങ്ങളായ വിവരങ്ങളും വസ്തുക്കളും ലഭിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായി കല്പ വിഗ്രഹത്തിന് ഏതോ ഒരു അജ്ഞാത ശക്തി ഉള്ളതായി അദ്ദേഹം കണ്ടത്തി.തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ ഒരു വാട്ടറിങ് ഗ്രൂപ്പ് ഉണ്ടാക്കി .സ്ത്രീകൾ കൂടുതലുള്ള ആ ഗ്രൂപ്പിൽ എല്ലാ പ്രായത്തിലുള്ളവരും ഉണ്ടായിരുന്നു. കല്പവിഗ്രഹം ഇട്ട വെള്ളം കുടിക്കുക എന്നതായിരുന്നു ഗ്രൂപ്പിലെ പരീക്ഷണം. എന്നാൽ ഉദ്ദേശിച്ച പോലെ ആ പദ്ധതി വിജയിച്ചില്ല.

പിന്നീട്‌ സി ഐ എ നടത്തിയ പരീക്ഷണങ്ങളെക്കുറിച്ചൊന്നും അധികമാരും അറിഞ്ഞിരുന്നില്ല. അവരുടെ പരീക്ഷണങ്ങളെല്ലാം അത്രയും രഹസ്യമായിരുന്നു. എന്നാൽ 2008 ഡിസംബറിൽ ഒരു വാർത്ത പുറത്തുവന്നത് ആ കല്പവിഗ്രഹം നഷ്ടപ്പെട്ടു എന്നാണ്. കല്പവിഗ്രഹമുപയോഗിച്ചു ലോകമെമ്പാടും സി ഐ എ അതീവ രഹസ്യമായി നടത്തിയ പരീക്ഷണ നിരീക്ഷണങ്ങൾ കല്പ ടാഗുകൾ ‘ എന്നാണ് അറിയപ്പെട്ടിരുന്നത് .എന്നാൽ പിന്നീട് വന്ന വാർത്ത ,കല്പ വിഗ്രഹ ജലപരീക്ഷണത്തിൻ ആ ജലം കുടിച്ചവർക്ക് ആയുസ് കൂടുതൽ ഉള്ളവരായി മാറുന്നു എന്നാണത്രെ.

ഇതിന്മേലുള്ള നിരീക്ഷണങ്ങൾ സി ഐ എ ഇപ്പോഴും പുറത്തു വിട്ടിട്ടില്ല. ആ അമൂല്യ വിഗ്രഹം ഇന്ത്യയിലേക്ക് കടത്തി എന്നും കേൾക്കുന്നുണ്ട്. ആന്ധ്രയിൽ നിന്നും ജോലിക്കായി എത്തിയ ഐ ടി പ്രൊഫെഷനലുകളിലാരോ പ്രസ്തുത വിഗ്രഹം ആന്ധ്രയിലേക്കു കടത്തിയെന്നാണ് സി ഐ എ വിശ്വസിക്കുന്നത്. പ്രസ്തുത വിഗ്രഹം നഷ്ടപ്പെട്ടപ്പോൾ മാത്രമാണ് അമേരിക്കൻ രഹസ്യന്വേഷണ വിഭാഗമായ സി ഐ എ ആ ഭാരതപൈതൃകം വിളിച്ചോതുന്ന അമൂല്ല്യ വിഗ്രഹതിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്.

കോടാനുകോടി രൂപ ലഭിക്കുന്ന ഈ വിഗ്രഹം എങ്ങിനെയെങ്കിലും സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചാണ് ചിത്രം പുറത്തിറക്കി അമേരിക്ക ആ അമൂല്യ വിഗ്രഹത്തെ തപ്പി ഇറങ്ങിയിരിക്കുന്നത്, അതവർക്ക് ലേലത്തിൽ വെക്കാനോ അത് വഴി പണം ഉണ്ടാക്കുവാനോ അല്ല മറിച്ചു അതിലടങ്ങിയിരിക്കുന്ന അത്ഭുത പ്രതിഭാസത്തെ തിരിച്ചറിയാൻ വേണ്ടി മാത്രം. പഠിക്കുംതോറും ശാസ്ത്രത്തെ പോലും ഞെട്ടിക്കുന്ന അത്ഭുതപ്രതിഭാസം അടങ്ങിയ ഒട്ടനവധി അമൂല്യ അറിവുകളുടെ നിധി ശേഖരം…..
നാം തിരിച്ചറിയാതെ പോയത് അമേരിക്കക്കാർ തിരിച്ചറിയുന്നു എന്ന് മാത്രം. നാം ഇപ്പോഴും പുരോഗമനം പറഞ്ഞു പഴമയേയും ആചാരത്തെയും വിശ്വാസത്തേയും വെല്ലുവിളിക്കുന്നു.

പി . എം . എൻ . നമ്പൂതിരി✍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — ആരോഗ്യ വീഥി

തൈരില്‍ നിന്നും ശരീരത്തിന് ലഭിക്കുന്നത് കാത്സ്യവും വിറ്റാമിന്‍ ഡിയുമാണ്. ഇവ രണ്ടും എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ഓരോ മനുഷ്യനും അത്യാവശ്യമാണ്. പാല് കഴിക്കുന്നത് മൂലം ദഹന പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് തൈര് ധൈര്യമായി കഴിക്കാം. കാരണം...

ഇന്നത്തെ ചിന്താവിഷയം ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

മരങ്ങൾ പഠിപ്പിക്കുന്ന പാഠം .......................................................... കഠിനമായ വെയിലിൽ നടന്നുവലഞ്ഞ രണ്ടു യുവാക്കൾ ഒരു മരത്തണലിൽ ഇരിക്കാനിടയായി. സമീപത്തെങ്ങും മറ്റൊരു മരവും ഉണ്ടായിരുന്നില്ല. കുറേ നേരം അവിടിരുന്ന അവർ ക്ഷീണത്താൽ ഉറങ്ങിപ്പോയി. ഉറക്കമുണർന്ന അവരിലൊരാൾ, മരത്തിൻ്റെ ശിഖരങ്ങളിലേക്കു...

*ശുഭദിനം* | 2023 | മാർച്ച് 23 | വ്യാഴം ✍ കവിത കണ്ണന്‍

ആ പൂച്ച വലയിലകപ്പെട്ടു. അതിനെ രക്ഷിക്കാന്‍ അയാള്‍ ഒരുങ്ങി. പക്ഷേ, അതിനിടെ പൂച്ച അയാളുടെ കയ്യില്‍ മാന്തി. കയ്യില്‍ രക്തം പൊടിഞ്ഞു. എന്തിന് അനാവശ്യകാര്യങ്ങളിലിടപെടുന്നു എന്ന് ചിന്തിച്ച് അയാള്‍ പിന്മാറാന്‍ ഒരുങ്ങിയപ്പോള്‍ അവിടെ...

ഹുയാങ്സാങും ശ്രീബുദ്ധനും ✍ശ്രീകുമാരി ശങ്കരനെല്ലൂർ

സ്വർലോകം. സന്മാർഗ്ഗികളായവരാണ് സ്വർലോകത്തിൽ എത്തുന്നത് .പ്രസിദ്ധ ബുദ്ധമത ഗ്രന്ഥകർത്താവായ ഹുയാങ് സാങ് സ്വർഗ്ഗത്തിന്റെ വിവിധ ഭാഗത്തിലൂടെ സഞ്ചരിക്കുകയാണ് . അമേരിക്ക ജപ്പാൻ ബ്രിട്ടൻ തുടങ്ങിയ പല രാജ്യക്കാരെ കണ്ടു കണ്ട് വരുമ്പോൾഒരു വിജനമായ സ്ഥലത്ത്...
WP2Social Auto Publish Powered By : XYZScripts.com
error: