സിറിയ: ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. 27 ലധികം പേർക്ക് പരിക്കേറ്റു. സംഭവം നടന്നത് സിറിയൻ നഗരമായ അഫ്രിനിലാണ്. ശനിയാഴ്ചയാണ് ആക്രമണം നടന്നത്. കുർദിസ്ഥാൻ വർക്കേഴ്സ് പാർട്ടിയും സിറിയൻ കുർദിഷ് സ്വയം പ്രതിരോധ സേനയും ചേർന്നാണ് ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയത്.
വിമതരുടെ കൈവശമുള്ള പ്രദേശങ്ങളിലെ മെഡിക്കൽ സൗകര്യങ്ങൾക്ക് തടസം സൃഷ്ടിക്കുന്നതിനു വേണ്ടിയാണ് ആക്രമണം നടത്തുന്നത്. കഴിഞ്ഞ പത്തുവർഷത്തിനിടെ സിറിയയിലുടനീളമുള്ള ആശുപത്രികൾക്ക് നേരെ 400 ലധികം തവണ ആക്രമണം നടന്നത്.