ഡാളസ്സ്: ഡാളസ് മെട്രോപ്ലെസ്‌കില്‍ കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടത്തിയ തിരച്ചലില്‍ 31 കാണാതായ കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞതായി മാര്‍ച്ച് 10 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ജസ്റ്റിസ് യു.എസ് അറ്റോര്‍ണി നോര്‍ത്തേണ് ഡിസ്ട്രിക്ട് ഓഫ് ടെക്സസ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു .
ആര്‍ലിംഗ്ടണ്‍ പോലീസ് , ഡാളസ് പോലീസ് , ഫോട്ടവര്‍ടത്ത് പോലീസ് , ഗ്രാറ്‌ന് പ്രയേറി പോലീസ് ഡിപ്പാര്‍ട്ടുമെന്റുകള്‍ ഫെഡറല്‍ ഏജൻസികളുമായി സഹകരിച്ചു കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ നടത്തിയ വ്യാപകമായ തിരച്ചലിലാണ് ഇത്രയും കുട്ടികളെ കണ്ടെത്താന്‍ കഴിഞ്ഞതായി വിജ്ഞാപനത്തില്‍ ചൂണ്ടികാട്ടിയിട്ടുള്ളത് . സെക്സ് ട്രാഫിക്കിംഗിന്റെ ഭാഗമായി കടത്തി കൊണ്ട് പോകുന്ന കുട്ടികളും ഈ കൂട്ടത്തിലുണ്ട് , 17 വയസ്സിന് താഴെയുള്ളവരാണ് കണ്ടെത്തിയവരില്‍ കൂടുതലും
അതേസമയം അമേരിക്കയില്‍ പ്രതിവര്‍ഷം 420,000 കുട്ടികളെയാണ് കാണാതാവുന്നതെന്നാണ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകളില്‍ കാണുന്നത് . തട്ടികൊണ്ട് പോയവരോ ,ഒളിച്ചോടി പോയവരോ ,നഷ്ടപ്പെട്ടുവെന്ന് കരുതുന്നവരെയോ കണ്ടെത്തുന്നതിനും അവരെ മാതാപിതാക്കളെ തിരിച്ചു ഏല്‍പ്പിക്കുന്നതിനുമുള്ള വിശ്രമമില്ലാത്ത പ്രവര്‍ത്തനങ്ങളാണ് ഹോം ലാന്‍ഡ് സെക്യൂരിറ്റി സംസ്ഥാന പ്രാദേശിക പോലീസുമായി നടത്തി വരുന്നത് .
കുട്ടികളെ കാണാതായാല്‍ ഉടനെ തന്നെ തിരിച്ചറിയുന്നതിനുള്ള വിവരങ്ങള്‍ ലോക്കല്‍ പോലീസിനെ അറിയിക്കണം , തുടര്‍ന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ മിസ്സിംഗ് ആന്‍ഡ് എക്‌സ്‌പ്ലോയിറ്റഡ് ചില്‍ഡ്രന്‍ (1800 843 5678 ) എന്ന നമ്പറുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട് .
കൂടുതല്‍ വിവരങ്ങള്‍ക്ക്: എറിന്‍ ഡൂലി (പബ്ലിക് അഫയേഴ്സ്) 214-659-8707 .