ബംഗളുരു: പത്തുവയസുകാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബംഗളൂരു ശികാരിപാളയ താമസിക്കുന്ന മുഹമ്മദ് അബ്ബാസിൻ്റെ മകൻ ആസിഫ് ആലം ആണ് കൊല്ലപ്പെട്ടത്. ഈ മാസം മൂന്നിനാണ് കുട്ടിയെ ഹെബ്ബഗോഡിയിൽനിന്നും കാണാതായത്. ആസിഫിനെ തട്ടിക്കൊണ്ടുപോവുകയും 25 ലക്ഷം രൂപ ആവശ്യപ്പെടുകയും പിന്നാലെ അതിക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.
സംഭവം നടന്ന ജൂൺ മൂന്നിന് ആസിഫിൻ്റെ പിതാവ് മുഹമ്മദ് അബ്ബാസിന് അജ്ഞാതരുടെ ഫോൺവിളി എത്തുന്നത്. ആസിഫ് കസ്റ്റഡിയിൽ ഉണ്ടെന്നും 25 ലക്ഷം രൂപ മോചനദ്രവ്യം നൽകണമെന്നും ഫോൺ വിളി എത്തുന്നത്. ഇതേ തുടർന്ന് പിതാവ് മുഹമ്മദ് അബ്ബാസ് പോലീസിൽ പരാതി നൽകുകയായിരുന്നു.
ഇതേതുടർന്ന് പോലീസ് അന്വേഷണത്തിലാണു ആസിഫിൻ്റെ മൃതദേഹം ബംഗളൂരു ജിഗിനിലെ വിജനമായ സ്ഥലത്തു കണ്ടെത്തിയത്. പിടിക്കപ്പെടുമെന്ന ഭയത്തിലാണു ആസിഫിനെ കൊലപ്പെടുത്തി പ്രതികൾ കടന്നുകളഞ്ഞത് എന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടിക്കാൻ സഹായിച്ചത് കുട്ടിയുടെ സുഹൃത്ത് നൽകിയ സൂചനയെ തുടർന്നാണ്. മുഹമ്മദ് നൗഷാദ്, സിറാജ് എന്നീ രണ്ടു പ്രതികളെ ഛത്തീസ്ഡിൽനിന്നു അറസ്റ്റുചെയ്യുകയായിരുന്നു. കേസിലെ മുഖ്യപ്രതിയായ മുഹമ്മദ് ജാവീദ് ഷെയ്ഖ് ഒളിവിലാണ്.പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു കഴിഞ്ഞു