പത്ര മാധ്യമങ്ങൾ വളരെ വിരളമായിരുന്ന പതിറ്റാണ്ടുകൾക്ക് മുൻപ് മലയാള ഭാഷയെ കൂടുതൽ സ്നേഹിക്കുവാനും നെഞ്ചോട് ചേർക്കാനും, വായനാശീലം വളർത്തിയെടുക്കുവാനും അമേരിക്കൻ മലയാളികളെ പഠിപ്പിച്ച തികഞ്ഞ ഒരു ഭാഷാസ്‌നേഹി.., അതിലുപരി ഒരു പച്ചയായ മനുഷ്യ സ്‌നേഹി ആയിരുന്നു പ്രിയപ്പെട്ട ചാക്കോ ശങ്കരത്തിൽ.
പുതിയ എഴുത്തുകാരെ എഴുത്തിന്റെ ലോകത്തേക്ക് വളർത്തിയെടുക്കാനും, പ്രോത്സാഹിപ്പിക്കുവാനുമായി ഫിലാഡൽഫിയയിൽ നിന്നും പ്രസിദ്ധീകരിച്ചുവന്ന ‘രജനി’ മാസിക’ യുടെ ജീവാത്മാവും പരമാത്മാവും മലയാള ഭാഷയെ നെഞ്ചോടു ചേർത്തു പിടിച്ച എഴുത്തുകാരനുമായിരുന്നു അദ്ദേഹം . ‘രജനി മാസിക’ യിലൂടെ നിരവധിപ്പേരെ എഴുത്തിന്റെ ലോകത്തേക്ക് അദ്ദേഹം ആനയിച്ചു. സാഹിത്യകാരന്മാരെ സ്നേഹിക്കുവാനും ആദരിക്കുവാനും എന്നും അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പ്രവാസി മലയാളികളുടെ മനസ്സിലെ മരണമില്ലാത്ത ഓർമ്മച്ചിത്രമാണ് ചാക്കോ ശങ്കരത്തിൽ.
രജനി മാസികയുടെ അണിയറ ശില്പികളായി ആദ്യകാലത്ത് പ്രവർത്തിക്കുവാൻ ലഭിച്ച നിയോഗമാണ് ‘മലയാളി മനസ്സ്’ തുടങ്ങാൻ ആവേശം പകർന്നതെന്ന് ഞങ്ങൾ തിരിച്ചറിയുന്നു.
ഞങ്ങളുടെപിതൃ സഹോദരപുത്രൻ, ഭാഗ്യസ്മരണാർഹനായ ചാക്കോ ശങ്കരത്തിൽ വിടവാങ്ങിയിട്ട് ഇന്ന് (2021 മാർച്ച് 12ന് ) 16 വർഷം തികയുന്നു.
പൊലിയാത്ത പൊൻകിരണമായ ഈ ജ്യേഷ്ഠസഹോദരൻ്റെ പാവനസ്മരണയക്ക് മുന്നിൽ ‘മലയാളി മനസ്സിൻ്റെ’ ആദരാഞ്ജലികൾ അർപ്പിക്കുന്നു…
രാജു ജി. ശങ്കരത്തിൽ (ചീഫ് എഡിറ്റർ)
മാത്യു ശങ്കരത്തിൽ (മാനേജിംഗ് എഡിറ്റർ )
ഫാദർ ജോൺ ശങ്കരത്തിൽ (റസിഡന്റ് എഡിറ്റർ)
Memories alive. Very proud of him. He is in Heaven
A true lover of humanity, family, siblings, especially an emancipator of Malayalam literature, has left the world untimely at a time before reaching the epitome of reaping the fruits of his toil, of what he has planted, lifted so many of the present day writers to the world of literature, sacrificed his life for the emancipation of others, never made any monetary profit, rather had suffered a lot of loss for serving others, he is always remembered with gratitude, real affection , respect &?what not…May his great soul rest in the heavenly abode! may be busy there too serving others….