17.1 C
New York
Tuesday, October 3, 2023
Home US News കൊലപാതകത്തിന് 34 വര്‍ഷങ്ങള്‍ ജയിലില്‍ , ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയക്കുന്നു

കൊലപാതകത്തിന് 34 വര്‍ഷങ്ങള്‍ ജയിലില്‍ , ഒടുവില്‍ നിരപരാധിയെന്ന് കണ്ടെത്തി വിട്ടയക്കുന്നു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്: ജെഫ്രി യംഗ് എന്ന തുണിക്കച്ചവടക്കാരന്റെ കാര്‍ തട്ടിയെടുത്ത് കവര്‍ച്ച ചെയ്ത ശേഷം വധിച്ച കേസ്സില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 34 വർഷം ജയിലില്‍ കഴിയേണ്ടി വന്ന ഹതഭാഗ്യനായ ബെഞ്ചമിന്‍ സ്‌പെന്‍സറെ വിട്ടയക്കാന്‍ മാര്‍ച്ച് 11 ന് ഡാളസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസ് ജഡ്ജിയോട് അഭ്യര്‍ത്ഥിച്ചു.

1987 മാര്‍ച്ചില്‍ ഡാലസ്സിലായിരുന്നു സംഭവത്തിന്റെ തുടക്കം 33 വയസ്സുള്ള വ്യാപാരി തന്റെ വെയര്‍ ഹൗസില്‍ രാത്രി ജോലി കഴിഞ്ഞു ബി.എം.ഡബ്ല്യൂ കാറില്‍ പുറത്തിറങ്ങവെ ബഞ്ചമിനും കൂട്ടുകാരന്‍ റോബര്‍ട്ട് മിച്ചലും ചേര്‍ന്ന് കാറിലിട്ട് മര്‍ദ്ദിച്ചവശനാക്കിയ ശേഷം കയ്യിലുണ്ടായിരുന്നത് കവര്‍ച്ച ചെയ്യുകയും തുടര്‍ന്ന് റോഡിന് മദ്ധ്യത്തില്‍ ഇയാളെ വലിച്ചെറിയുകയും ചെയ്തു , ആ സമയത്തും ഇയാള്‍ക്ക് ജീവനുണ്ടായിരുന്നു എന്നാണ് പിന്നീടുള്ള അന്വേഷണത്തില്‍ തെളിഞ്ഞത് . മര്‍ദ്ദനം ആരും കണ്ടിരുന്നില്ലെങ്കിലും തൊട്ടടുത്ത് താമസിച്ചിരുന്ന ഗ്ലാഡിസ് ഒലിവര്‍ എന്ന സ്ത്രീ ജെഫ്രിയുടെ കാറില്‍ നിന്നും ബെഞ്ചമിനും കൂട്ടുകാരനും ഇറങ്ങി ഓടി പോകുന്നത് കണ്ടുവെന്ന് പൊലീസിന് മൊഴി നല്‍കി.

ആയിടെയായിരുന്നു ബെഞ്ചമിന്റെ വിവാഹം. ഒരു വയസ്സുള്ള കുട്ടിയും ഉണ്ടായിരുന്നു . സംഭവവുമായി ബന്ധപ്പെടുത്താവുന്ന ഒരു തെളിവോ, വിരലടയാളമോ കണ്ടെത്താനായില്ല , കവര്‍ച്ച ചെയ്ത ഒന്നും തന്നെ ഇയാളില്‍ നിന്നും പിടികൂടാനും കഴിഞ്ഞിരുന്നില്ല . ഒലിവറിന്റെ സാക്ഷി മാത്രം അടിസ്ഥാനമാക്കിയായിരുന്നു ബെഞ്ചമിന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത് . 1988 ല്‍ ഇയാള്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ടു . പന്ത്രണ്ടു വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷം അപ്പീല്‍ നല്‍കി തുടര്‍ന്നുള്ള നിയമപോരാട്ടത്തിന് ശേഷമാണ് ഇയാളുടെ നിരപരാധിത്വം കോടതിക്ക് ബോധ്യമായി ഇയാളെ വിട്ടയക്കാന്‍ തീരുമാനിച്ചത്.

ഡാളസ് ജസ്റ്റിസ് സെന്ററിന് പുറകില്‍ മകനെയും കാത്തു അമ്മ നിന്നിരുന്ന, ചെയ്തിട്ടില്ലാത്ത കുറ്റത്തിന് എന്റെ മകന്‍ 34 വര്‍ഷങ്ങള്‍ തടവ് ശിക്ഷ അനുഭവിച്ചു എന്ന് മാതാവ് ലൂസിലി പ്രതികരിച്ചു ഇനിയെങ്കിലും ജീവനോടെ മകനെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും മാതാവ് പ്രതികരിച്ചു .

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇഷ്ക് (കവിത) ✍സൗമ്യ രഞ്ജിത്ത്

നിലാവുള്ളൊരു രാത്രിയിൽ നക്ഷത്രങ്ങൾ പുഞ്ചിരി പൊഴിക്കുമ്പോൾ കണ്ണുകളിൽ കുസ്യതി ഒളിപ്പിച്ചൊരുവന്റെ പ്രണയമാകണം!! കടലുകൾക്ക് അപ്പുറമിരുന്ന് ഹൃദയം കൊണ്ടവനെഴുതുന്ന കവിതകളുടെ മറുവരിയാകണം !! ജൻമ ജൻമാന്തരങ്ങളോളം അവന്റെ നെഞ്ചിലെ സ്നേഹത്തിന്റെ ചൂടറിയണം !! അത്രയ്ക്കിഷ്ടമായിരുന്നു അവനെയെന്ന് എത്ര തവണ എഴുതിയിട്ടും മതിയാകാതെ ഇന്നും എഴുതിക്കൂട്ടുന്ന വരികളിൽ സ്നേഹത്തിന്റെ ആഴമെത്രയെന്ന് അടയാളമിട്ട് സൂക്ഷിക്കണം !! അവനോളം മറ്റൊരു വസന്തവുമീ ഇഷ്കിന്റെ കിത്താബിൽ എഴുതി ചേർക്കാനിനി...

“ഇവിടം നമുക്ക് പ്രണയം പകുത്ത് തന്ന സ്വർഗ്ഗം” (കവിത)

നീ തെളിച്ച വഴിയെ.. അന്ന് ഞാൻ നടന്നു പതിയെ.. ഒളി വീശി വന്നു തനിയെ എൻ മനം കവർന്ന മലരേ.. മധു പൊഴിയുമെന്നു പറയെ.. മലരടരുമെന്ന് കരുതെ.. മണി മുഴക്കമങ്ങ് മറയെ.. മല മടക്കിലങ്ങ് തെളിയെ... അവളെനിക്കു മുന്നിൽ പതറെ.. ഞാൻ കൊതിച്ചു ചുണ്ടിൽ തൊടവെ.. മഴ കനിഞ്ഞു ഞങ്ങൾ പുണരെ.. മതിമറന്ന് മനസ്സ്...

അച്ഛനെന്നതണൽമരം (കവിത) ✍️ജയന്തി ശശി

കഷ്ടപ്പാടിൻ കയ്പ്പു രുചിക്കിലും, വെയിലത്തുവാടാതെസ്നേഹംവറ്റാതെ കൊടും കാറ്റിലുമുലയാതെ കുടുംബം പോറ്റുന്നെന്നുമച്ഛനെന്നതണൽ മരം വർണ്ണപ്പകിട്ടാർന്ന,യുടുപ്പുകൾ മക്കൾ ക്കേകിയിട്ടച്ഛൻ പരിഭവമേതുമില്ലാതെ വാക്കിലും,നോക്കിലുമലിവ് നിറച്ചിടുന്ന സൂര്യതേജസ്സിൻ സുകൃതമാണച്ഛൻ..! പട്ടിണിക്കോലമായ് തേങ്ങിടുമാബാല്യ- ത്തിലെൻകൺപീലിനനയുന്ന നേരം ചാരത്തുവന്നെൻ കണ്ണുനീരൊപ്പി തോളിൽ ചേർത്തണയ്ക്കുമെന്നച്ഛൻ ! അറിയാതെ ചെയ്യുന്ന തെറ്റുകളെ ക്ഷമയോടെ തിരുത്തിത്തരുമെന്നച്ഛൻ കടലോളം കണ്ണുനീരൊളിച്ചു വച്ച് നിറസ്നേഹം ചൊരിയുന്നദൈവമച്ഛൻ! ജയന്തി ശശി✍

മഴ (കവിത) ✍വൈഗ അനിൽ. വെളുത്തോളി.

കുഞ്ഞു തുള്ളിയായി ഈ ഭൂമിയിലേക്ക് എത്തുന്ന മഴയെ. നീ ഈ ലോകത്തെ ജലത്താൽ നിറയ്ക്കുന്നു. വരണ്ടു പൊട്ടിനിൽക്കുന്ന ഭൂമിയെ നീ സംരക്ഷിച്ചു കൊള്ളുന്നു. ചില കാലങ്ങളിൽ നീ പേമാരിയാകുമ്പോൾ ചില കാലങ്ങളിൽ നീ വൻ പ്രളയം തീർക്കുന്നു.. മനുഷ്യർ ഭയന്ന് വിറക്കുന്നു. ഇതിലൂടെ മനുഷ്യർ നിർമിച്ച പലതും ഇല്ലാതാകുന്നു.. ഇതിനൊക്കെ കാരണം...
WP2Social Auto Publish Powered By : XYZScripts.com
error: