അജ്മീർ: അജ്മീറിൽ നിന്ന് ആരംഭിക്കുന്ന പദയാത്ര അഞ്ച് ദിവസം നീളം. അതേസമയം രാജസ്ഥാൻ കോൺഗ്രസിലെ പ്രതിസന്ധി രൂക്ഷമാകുമ്പോൾ ഹൈക്കമാൻഡ് കരുതലോടെയാണ് നീങ്ങുന്നത്.
മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന്റെയും സച്ചിൻ പൈലറ്റിന്റെയും പരസ്യ പ്രസ്താവനകൾ വീണ്ടും ചില്ലറ തലവേദയല്ല. ഇതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തി. രാജസ്ഥാനിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ പ്രശ്‌നം ഗുരുതരമാകാതെ പരിഹരിക്കാനുള്ള നീക്കമാണ് ഹൈക്കമാൻഡ് നടത്തുന്നത്. അശോക് ഗെഹ്‌ലോട്ടിന്റെ പ്രസ്താവനകൾ പ്രകോപനപരമായിരുന്നു എന്ന അഭിപ്രായം മുതിർന്ന നേതാക്കൾക്കുണ്ട്. സച്ചിൻ പൈലറ്റിനെതിരേയും മുതിർന്ന നേതാക്കൾ രംഗത്തെത്തിയിട്ടുണ്ട്.
സച്ചിന്റെ നീക്കം അംഗീകരിക്കാൻ കഴിയില്ലെന്ന് പരസ്യമായി സച്ചിൻ പാർട്ടിയെ വെല്ലുവിളിച്ചെന്നുമാണ് നേതാക്കളുടെ അഭിപ്രായം.
കഴിഞ്ഞ കുറേ നാളുകളായി രാജസ്ഥാനിൽ മുഖ്യമന്ത്രി-ഉപമുഖ്യമന്ത്രി പോര് രൂക്ഷമാണ്. അടുത്തിടെ അശോക് ഗെഹ്‌ലോട്ടിനെതിരെ രൂക്ഷവിമർശനവുമായി സച്ചിൻ പൈലറ്റ് രംഗത്തെത്തിയിരുന്നു. ഗെഹ്‌ലോട്ടിന്റെ നേതാവ് സോണിയ ഗാന്ധിയല്ലെന്നും വസുന്ധര രാജെ സിന്ധ്യയാണെന്നും സച്ചിൻ അഭിപ്രായപ്പെട്ടു. ഇത് കൂടാതെ സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരെ സച്ചിൻ പൈലറ്റ് പദയാത്ര നടത്തുന്നതും കോൺഗ്രസിന് തിരിച്ചടിയായിട്ടുണ്ട്.