17.1 C
New York
Wednesday, May 31, 2023
Home Special നദികൾ സ്നേഹപ്രവാഹങ്ങൾ:- മൂവാറ്റുപുഴയാറ്

നദികൾ സ്നേഹപ്രവാഹങ്ങൾ:- മൂവാറ്റുപുഴയാറ്

തയ്യാറാക്കിയത്: സുജ ഹരി, തൃപ്പൂണിത്തുറ

ഇത് രസകരമായ ഒരു കുറിപ്പാണ്….

[മൂവാറ്റുപുഴ പാലം (നിർമ്മാണ കണക്ക്)]

പാലം പണി തുടങ്ങി : 1913
ചീഫ് എൻജിനീയർ : എമറാൾഡ്
വർത്തമാനകാലത്തെ രാജാവ് :
ശ്രീമൂലംതിരുനാൾ രാമവർമ്മതമ്പുരാൻ
തട്ടാന്മാർ : 20
(കല്ലുവലിക്കാൻ )ആനകൾ : 6
ഒരു ചാക്ക് സിമെൻ്റ്: അഞ്ചുരൂപ
ബലപരീക്ഷണത്തിന് ഉപയോഗിച്ച ആനകൾ : 12
കല്ലുകൾ ചെത്തുവാൻഉപയോഗിച്ച പണം: ഒരുലക്ഷം
കാലുകൾ നിർമ്മിക്കാൻ ഉപയോഗിച്ച പണം: ഒരു ലക്ഷം
ആകെ ചെലവ് : മൂന്ന് ലക്ഷം
നീളം: 105 മീറ്റർ
വീതി : 4.65 മീറ്റർ
പാലം പണി അവസാനിച്ചു: 1914 ]

(മൂവാറ്റുപുഴ പട്ടണത്തെ രണ്ടായി മുറിച്ചൊഴുകുന്ന നദിയ്ക്ക് കുറുകെ നിർമ്മിച്ച പഴയപാലത്തിന്റെ
കണക്കുകൾ കുറിച്ച പുരാരേഖയാണിത് .

പ്രിയസുഹൃത്തും, സഹപാഠിയുമായ മുരളി അയച്ചു തന്നത് )

#

കിഴക്കൻ മലനാടിന് ഐശ്വര്യം പകരുന്ന മനോഹരിയായ ‘മൂവാറ്റുപുഴയാറി ‘ൻ്റെ തീരത്തിലൂടെയാവാം ഇന്നത്തെയാത്ര.

നിരവധി കുഞ്ഞരുവികൾ ചേർന്ന്
രൂപം കൊള്ളുന്ന നദിയാണ് മൂവാറ്റുപുഴയാർ.

പശ്ചിമഘട്ടത്തിലെ തരംഗം, കാനം കുന്നുകളിൽ നിന്നാരംഭിയ്ക്കുന്ന പ്രധാന പോഷകനദിയായ തൊടുപുഴയാർ,
ഇടുക്കി വൈദ്യുത പദ്ധതിയിൽ നിന്നും മുറതെറ്റാതെ കാഞ്ഞാർനദിയിലൂടെ ലഭിക്കുന്ന ജലവുമായി തൊടുപുഴപ്പട്ടണത്തിലൂടെ ഏതു കൊടിയ വേനലിലും വറ്റാതെയൊഴുകി വന്ന് ‘ത്രിവേണി’ സംഗമസ്ഥാനത്തുവച്ച് കോതയാറും, കാളിയാറുമായൊന്നിച്ച് മൂവാറ്റുപുഴയായിത്തീരുന്നു.

ഇവിടെയാണ് എറണാകുളം ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാന പട്ടണമായ മൂവാറ്റുപുഴ പട്ടണം!

തീരത്തിന് മൂവാറ്റുപുഴയെന്ന മനോഹരമായ പേരുനൽകി ഒഴുകുന്ന മൂവാറ്റുപുഴയാറിന് 121 കിലോമീറ്റർ നീളമുണ്ട്.
ഇടുക്കി, എറണാകുളം ജില്ലകളെ ഫലഭൂയിഷ്ഠമാക്കുന്ന നദിയുടെ യാത്രാ വഴികൾ വിചിത്രവും രസകരവുമാണ്.

പുരാതന ദേവാലയമായ മൂവാറ്റുപുഴ പുഴക്കരക്കാവ്ക്ഷേത്രം ഈ ത്രിവേണി സംഗമത്തിലാണ്.

അതിപുരാതനവും, കടമറ്റത്ത് കത്തനാരുടെ പേരിൽ പ്രസിദ്ധിയാർജിച്ചതുമായ കടമറ്റം പള്ളി, കർണ്ണാടക സംഗീത വിദ്വാനായിരുന്ന ഷഡ്കാല ഗോവിന്ദമാരാരുടെ സ്മാരകം, പിറവം വലിയപള്ളി, 1800 വർഷത്തോളം പഴക്കമുള്ള പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം, ജ്യോതിഷത്തിന് പുകഴ്പെറ്റ പാഴൂർ പടിപ്പുര എന്നിവയും, കാർഷികമേഖലയായ പിറവം പട്ടണവും മൂവാറ്റുപുഴയാറിന്റെ തീരത്താണ്.

പിറവത്തു നിന്നൊഴുകി വെട്ടിക്കാട്ട്മുക്ക് വച്ച് പുഴ രണ്ടായിപിരിഞ്ഞ് മുറിഞ്ഞപുഴ, ഇത്തിപ്പുഴ എന്നീ പേരുകളിൽ വേമ്പനാട്ട് കായലിൽ പതിയ്ക്കുന്നു.

കാളിയാർ പുഴയിലൂടെ നീന്തിത്തുടിച്ചും, പഞ്ചാരമണൽപ്പരപ്പിൽ ഓടിക്കളിച്ചും
വളർന്ന എനിയ്ക്കവൾ ജീവൻ്റെ ഭാഗമാണ്.

വർഷകാലത്ത് കലിതുള്ളിയൊഴുകുന്ന ഇവൾ ഏതാണ്ടെല്ലാ വർഷങ്ങളിലും മൂവാറ്റുപുഴയെ, മുക്കിത്തോർത്തിയെടുക്കാറുണ്ടെങ്കിലും
“മോറ്റ് ഴ” ക്കാരുടെ ( “മൂവാറ്റുപുഴ” ….നാട്ടുകാർക്ക്
“മോറ്റ് ഴ”യാണ് ) പ്രിയങ്കരിയാണവൾ.

സുജ ഹരി ( കടപ്പാട് )

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

  1. മുവാറ്റുപുഴയുടെ ജാതകം തന്നെ കുറിച്ചിരിക്കുന്ന ലേഖനം. ്്്് തൂലികയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നു

    സ്നേഹപൂർവ്വം ദേവു

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്വകാര്യബസും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മലയാലപ്പുഴ വടക്കുപുറം സ്വദേശി ആരോമല്‍ (22).

സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല്‍ പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന്‍ ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ...

ടി.കെ.ശൈലജ വിരമിച്ചു.

കോട്ടയ്ക്കൽ:നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന കമ്മിറ്റി അംഗവും തിരൂർ ഡിവിഷനൽ മഹിളാ കമ്മിറ്റി അംഗവുമായ ടി.കെ.ശൈലജ തപാൽ വകുപ്പിൽ നിന്നു വിരമിച്ചു. 41 വർഷത്തെ സേവനത്തിനു ശേഷം തിരൂർ...

കെഎസ്ഇബി കരാർ ജീവനക്കാരൻ സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു.

കണ്ണൂർ; കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു  മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ് (42),...

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...
WP2Social Auto Publish Powered By : XYZScripts.com
error: