17.1 C
New York
Tuesday, October 3, 2023
Home Special “കാലികം” - വിശ്വമഹാകവികൾ - പാബ്ലോ നേരൂദ

“കാലികം” – വിശ്വമഹാകവികൾ – പാബ്ലോ നേരൂദ

തയ്യാറാക്കിയത്: ജിത ദേവൻ

മലയാളത്തിലെ മഹാകവികളിൽ ഒരാളെ പോലെ സുപരിചിതൻ ആണ് മലയാളികൾക്ക് പാബ്ലോ നെരൂദ (Pablo Neruda ). ചിലിയിലെ മഹാകവിയായ നോബൽ പുരസ്കാര ജേതാവ് പാബ്ലോ നേരൂദ വ്യത്യസ്തങ്ങളായ പ്രവർത്തനമേഖലകളിൽ തനതായ വ്യക്തി മുദ്ര പതിപ്പിച്ച ഒരു ധീക്ഷണാ ശാലിയായിരുന്നു. കവി, വിപ്ലവകാരി, രാഷ്ട്രീയ പ്രവർത്തകൻ ചിലി ഗവണ്മെന്റിന്റെ നയതന്ത്ര പ്രതിനിധി എന്നീ നിലകളിൽ എല്ലാം അദ്ദേഹം കയ്യൊപ്പ് ചാർത്തുകയുണ്ടായി. കാവ്യലോകംഅദ്ദേഹത്തെ വാഴ്ത്തുന്നത്,മനുഷ്യമഹത്വത്തിന്റെയും, ആരും അടിമകൾ ഇല്ലാത്ത ഒരു ലോകത്തിന്റെയും ഉദയം സ്വപ്‍നം കണ്ട് പാട്ട് പാടിയ ഒരു രാപ്പാടിആയിട്ടാണ്.
നെരൂദയുടെ യഥാർഥ പേര്‌ നേഫ്തലി റിക്കാർഡോ റെയെസ് ബെൻ സാൽട്ടോ (Nefthali Recardo Reyes Bensolto ) എന്നായിരുന്നു.

തെക്കൻ ചിലിയിലെ പർറാൽ എന്ന ഗ്രാമത്തിൽ 1904 ജൂലൈ 12 ന്, ദരിദ്രനായ ഒരു റെയിൽവേ തൊഴിലാളിയുടെ മകൻ ആയി നെരൂദ ജനിച്ചു. കൈക്കുഞ്ഞു ആയിരുന്ന പ്പോൾ തന്നെ മാതാവ് മരണപെട്ടു. പിന്നെ രണ്ടാനമ്മയാണ് നെരൂദയെ വളർത്തിയത്. അദ്ദേഹത്തിന്റെആത്മകഥയിൽ അവരെ കുറിച്ച് ഇങ്ങനെ പരാമർശിക്കുന്നത് “മാലാഖയെ പോലുള്ള സ്ത്രീ ” എന്നാണ്. അദ്ദേഹത്തിന്റെ ആത്മകഥ Memories 1973 ൽ പ്രസിദ്ധപ്പെടുത്തി.

ഏകദേശം 12 വയസ് മുതൽ അദ്ദേഹം കവിത എഴുതി തുടങ്ങി. എന്നാൽ ആ കവിത കോപ്പിയടിച്ച താണെന്നുഅദ്ദേഹത്തിന്റെ പിതാവ് കളിയാക്കി. അച്ഛനെ പേടിച്ച് അദ്ദേഹം പിന്നെ കവിത എഴുതിയത് ചെക്ക് കവിയായ യാൻ നെരൂദ യുടെ പേരിൽ ആണ്.

പതിനാലം വയസിൽ എഴുതിയ കവിതാ സമാഹാരമാണ് “സായന്തനദീപ്തി”
( Crepusculario ).ഈ കവിതാസമാഹാരത്തിൽ പാബ്ലോ നെരൂദ എന്ന തൂലികാനാമം സ്വീകരിച്ചു.

ആ പ്രായത്തിൽ എന്നെത്തേടി കവിതകൾ വന്നണഞ്ഞത്,എനിക്കറിയില്ല, എവിടെനിന്നാണത്, കുളിർത്തു വിറയ്ക്കുന്ന ശിശിരത്തിൽ നിന്നോ, പതഞ്ഞൊഴുകുന്നനദിയിൽ നിന്നോ എങ്ങനെ യാണെപ്പോഴാണെന്നും എനിക്കറിയില്ല “. ചെറുപ്രായത്തിലെ കവിതകൾഎഴുതിയതിനെ കുറിച്ചുള്ളഅദ്ദേഹത്തിന്റെ പ്രതികരണംഇതായിരുന്നു.

സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ കവിത എഴുതിയിരുന്ന നെരൂദയെ കവയിത്രി കൂടിയായ സ്കൂൾ പ്രിൻസിപ്പൽ ഗബ്രിയേല മിസ്ട്രാൽ പ്രോത്സാഹിപ്പിച്ചിരുന്നു. 1945 ലെ സാഹിത്യത്തിന് ഉള്ള നോബൽ പ്രൈസ് ഗുരുവായ ഗബ്രിയേലക്കു ആണ് ലഭിച്ചത്.1971 ലെ സാഹിത്യത്തിനുള്ള നോബൽ പ്രൈസ് ശിഷ്യനായ നെരൂദക്കും ലഭിച്ചു. അങ്ങനെ ചരിത്രത്തിൽ ആദ്യമായി നോബൽ പ്രൈസ് നേടുന്ന ഗുരുവും ശിഷ്യനും ഗബ്രിയേലയും നെരൂദയും ആയി.
20 പ്രണയ കവിതകളും ഒരു നിരാശാഗീതവും (Twenty Love poems and a Song of Despire (1924) )എന്നപേരിൽ രണ്ടാമത്തെകവിതാസമാഹാരം പുറത്തിറക്കി. ഇതോടെ ഒരു കവി എന്ന നിലയിൽ നെരൂദ. ലോകപ്രശസ്തൻ ആയി.

പ്രധാന കൃതികൾ

Crepuscularios(1923),Twenty Love Poems and a Song of Despire (1924) ,Residence of Earth(1925),Venture of the Infinite Man (1926),Spain in My Heart (1934],Canto General (1950),Political Poems (1953),One Hundred Love songs (1960)Memories (1973 ).

ഔദ്യോഗിക ജീവിതം.

ചിലിയുടെ നയതന്ത്ര പ്രതിനിധി ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച നെരൂദ മ്യാൻമാർ (ബർമ ), ചൈന, ജപ്പാൻ, ഇന്ത്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിൽ സേവന മനുഷ്ഠിച്ചു.1994 ൽ ചിലിയിൽ സെനറ്റർ ആയി മത്സരിച്ചു വിജയിച്ചു. വലതുപക്ഷ സ്വെച്ഛാധിപതിയായ ഗബ്രിയേൽഗോൻസാലാസ് വിഡേലെയെവിമർ ശിച്ചതിനുരാജ്യദ്രോഹക്കുറ്റം ചുമത്തി. പാരിസിലേക്ക് അദ്ദേഹം രക്ഷപെട്ടു. ഇക്കാലത്താണ് ഇതിഹാസ കാവ്യമായ Canto General അദ്ദേഹം പൂർത്തീകരിച്ചത്.

ചിലിയിലെ ഭരണകൂടത്തെ വിമർശിച്ചതിനുരാജ്യദ്രോഹിയായി മുദ്രകുത്തപ്പെട്ടു. എന്നാൽ അമേരിക്കയുടെ സഹായത്തോടെഏകാധിപതി ജനറൽ അഗസ്റ്റോ പിനാഷേ 1973 ൽ അധികാരം പിടിച്ചെടുത്തു.1973 ൽ പിനാഷെയുടെ കൂലി പടയാളികൾ നെരൂദയെസാന്റിയാഗോയിലെ വീട്ടിൽ തടവിൽ ആക്കി. ആവശ്യമായ മരുന്നോ ഭക്ഷണമോ പരിചരണമോ കിട്ടാതെ ക്യാൻസർബാധിതനായിരുന്ന ആ വിശ്വകവി ലോകത്തോട് വിട പറഞ്ഞു. നെരൂദയുടെ ശവ ഘോഷയാത്ര ചിലിയിലെ സൈനിക ഭരണകൂടത്തിനു എതിരായ ആദ്യത്തെ പ്രതിഷേധം കൂടിയായി.

2004 ൽ നെരൂദ യുടെ ജന്മശതാബ്ദിലോകമെങ്ങും ആഘോഷിച്ചു. ഇന്നും നെരൂദയുടെ കവിതകൾ ലോകമെങ്ങും ആവേശത്തോടെ വായിക്കുന്നു . വിശ്വമഹാകവിക്ക്‌ പ്രണാമം.

ജിത ദേവൻ

FACEBOOK - COMMENTS

WEBSITE - COMMENTS

2 COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അച്ഛനെന്നതണൽമരം (കവിത) ✍️ജയന്തി ശശി

കഷ്ടപ്പാടിൻ കയ്പ്പു രുചിക്കിലും, വെയിലത്തുവാടാതെസ്നേഹംവറ്റാതെ കൊടും കാറ്റിലുമുലയാതെ കുടുംബം പോറ്റുന്നെന്നുമച്ഛനെന്നതണൽ മരം വർണ്ണപ്പകിട്ടാർന്ന,യുടുപ്പുകൾ മക്കൾ ക്കേകിയിട്ടച്ഛൻ പരിഭവമേതുമില്ലാതെ വാക്കിലും,നോക്കിലുമലിവ് നിറച്ചിടുന്ന സൂര്യതേജസ്സിൻ സുകൃതമാണച്ഛൻ..! പട്ടിണിക്കോലമായ് തേങ്ങിടുമാബാല്യ- ത്തിലെൻകൺപീലിനനയുന്ന നേരം ചാരത്തുവന്നെൻ കണ്ണുനീരൊപ്പി തോളിൽ ചേർത്തണയ്ക്കുമെന്നച്ഛൻ ! അറിയാതെ ചെയ്യുന്ന തെറ്റുകളെ ക്ഷമയോടെ തിരുത്തിത്തരുമെന്നച്ഛൻ കടലോളം കണ്ണുനീരൊളിച്ചു വച്ച് നിറസ്നേഹം ചൊരിയുന്നദൈവമച്ഛൻ! ജയന്തി ശശി✍

മഴ (കവിത) ✍വൈഗ അനിൽ. വെളുത്തോളി.

കുഞ്ഞു തുള്ളിയായി ഈ ഭൂമിയിലേക്ക് എത്തുന്ന മഴയെ. നീ ഈ ലോകത്തെ ജലത്താൽ നിറയ്ക്കുന്നു. വരണ്ടു പൊട്ടിനിൽക്കുന്ന ഭൂമിയെ നീ സംരക്ഷിച്ചു കൊള്ളുന്നു. ചില കാലങ്ങളിൽ നീ പേമാരിയാകുമ്പോൾ ചില കാലങ്ങളിൽ നീ വൻ പ്രളയം തീർക്കുന്നു.. മനുഷ്യർ ഭയന്ന് വിറക്കുന്നു. ഇതിലൂടെ മനുഷ്യർ നിർമിച്ച പലതും ഇല്ലാതാകുന്നു.. ഇതിനൊക്കെ കാരണം...

സ്നേഹക്കൂട് (കഥ) ✍മഹിളാമണി സുഭാഷ്

രാഘവൻ മാസ്റ്റരും ഭാര്യ ദേവകിയമ്മയും മൂകാംബികയിൽ ഭജനമിരിക്കാൻ എത്തിയതാണ്. വയസുകാലത്ത് ഊന്നുവടിയാകാൻ ആരുമില്ല. ആരുമില്ലാത്തവർക്ക് ദൈവം തുണ. രണ്ടുപേർക്കും കിട്ടുന്ന പെൻഷൻ ജനോപകാരപ്രദങ്ങളായിതീരണമെന്ന് നിർബന്ധമുള്ളതുപോലെ.. എല്ലാവർക്കും വാരിക്കോരിക്കൊടുക്കും. തങ്ങളുടെ ജീവിതത്തിന് അത്യാവശ്യം മാത്രമുള്ളത് എടുത്തിട്ട്...

കത്തുകൾ (കഥ) ✍നാണു ടി. ന്യൂ ഡൽഹി

കത്തുകളെ ഗർഭം ധരിച്ച്, പ്രസവ സമയം രേഖപ്പെടുത്തി മുന്നിൽ നിൽക്കുന്ന ചുവന്ന സിലിണ്ടർ ആകൃതിയിലുള്ള ആ പെട്ടിയെ അനന്തൻ വെറുതെ നോക്കി നിന്നു.അതിന്റെ വായിൽ കറുത്ത പെയിന്റിൽ വെളുത്ത അക്ഷരങ്ങൾ "എഴുത്തുകൾ". മനുഷ്യരെപ്പോലെ തന്നെ...
WP2Social Auto Publish Powered By : XYZScripts.com
error: