17.1 C
New York
Wednesday, May 31, 2023
Home Special ഓർമ്മയിലെ മുഖങ്ങൾ – ഡോ.രാജേന്ദ്രപ്രസാദ്

ഓർമ്മയിലെ മുഖങ്ങൾ – ഡോ.രാജേന്ദ്രപ്രസാദ്

ഇന്ത്യയുടെ ചരിത്രതാളുകളിൽ സ്ഥാനം പിടിച്ച, മഹത് വ്യക്തിത്വം ഡോ.രാജേന്ദ്രപ്രസാദ്.അദ്ദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ…..

തയ്യാറാക്കിയത്: അജി സുരേന്ദ്രൻ. കോതമംഗലം.

സ്വതന്ത്ര ഭാരതത്തിന്റെ ആദ്യത്തെ രാഷ്ട്രപതിയും, പ്രഗത്ഭനായ അഭിഭാഷകനും, സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്നു ഡോ.രാജേന്ദ്രപ്രസാദ്. ഇന്ത്യ കണ്ട മഹാനായ സ്വാതന്ത്രസമര നേതാവായിരുന്ന ഇദേഹത്തിന് ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിൽ നിർണ്ണായക സ്ഥാനമാണുള്ളത്.

           മഹാദേവ് സഹായിന്റേയും, കമലേശ്വരി ദേവിയുടേയും മകനായി ബീഹാറിലെ സിവാൻ ജില്ലയിലെ സെരാദെയ് എന്ന സ്ഥലത്ത് 1884 ഡിസംബർ 3 നായിരുന്നു രാജേന്ദ്രപ്രസാദിന്റെ ജനനം. നന്നേ ചെറുപ്പത്തിൽ തന്നെ നിരവധി ഭാഷകളിൽ പ്രാവിണ്യം നേടി. ചാപ്ര സർക്കാർ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.തന്റെ പന്ത്രണ്ടാം വയസിൽ രാജവൻഷി ദേവിയെ വിവാഹം കഴിച്ചു. അതിനു ശേഷം ഉന്നത പഠനത്തിനായി പാട്നയിലേക്ക് പോയി.പിന്നീട് കൽക്കട്ട സർവ്വകലാശാലയിൽ സ്കോളർഷിപ്പോടെ പoനം ആരംഭിച്ചു.

            ഉപരിപഠനത്തിനു ശേഷം ബീഹാറിലെ എൽ.എസ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.കുറച്ചു നാളുകൾക്കു ശേഷം നിയമ പoനത്തിനായ് കൽക്കട്ടയിലേക്ക് പോയി.1915ൽ സ്വർണ്ണ മെഡലോടെ നിയമത്തിൽ ബിരുദാനന്തര ബിരുദം നേടി.  1916 ൽ ബീഹാർ ഹൈക്കോടതിയിലും ,ഒഡീഷ ഹൈക്കോടതിയിലും അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ചു.ഈ സമയത്തു തന്നെ പാട്ന സർവ്വകലാശാലയിലെ സിൻഡിക്കേറ്റ്

അംഗമായും അദേഹം തിരഞ്ഞെടുക്കപ്പെട്ടു. അവിടെ വച്ചാണ് മഹാത്മാഗാന്ധിയെ കണ്ടുമുട്ടുന്നത്.ചമ്പാരൻ സമരത്തിൽ ഗാന്ധിജിയുടെ ഉപദേശപ്രകാരമാണ് അദ്ദേഹം പ്രവർത്തിച്ചത്.ഗാന്ധിജിയോട് ഏറെ സ്നേഹം തോന്നിയ ഇദ്ദേഹം തന്റെ തൂലികയിലൂടെ സ്വാതന്ത്രത്തിനുള്ള പോരാട്ടത്തിൽ പങ്കുചേർന്നു.

      സെർച്ച് ലൈറ്റ്, ദേശ് തുടങ്ങിയ മാസികകളിൽ അദ്ദേഹം എഴുതുകയും അവയ്ക്കു വേണ്ടി പ്രവർത്തിക്കുകയും ചെയ്തിരുന്നു. 1920ൽ നിസ്സഹകരണ സമരം പ്രഖ്യാപിച്ചപ്പോൾ അതിനോട് യോജിച്ച് തന്റെ ജോലിയും, പദവിയും, അഭിഭാഷകവൃത്തിയും അദ്ദേഹം ഉപേക്ഷിച്ചു.  1934ൽ ബീഹാറിലുണ്ടായ ഭൂകമ്പത്തിൽ ജയിലിലായിരുന്ന ഇദ്ദേഹം അവിടിരുന്നു കൊണ്ട് രക്ഷാ പ്രവർത്തനത്തിന് ചുക്കാൻ പിടിച്ചു.രണ്ടു ദിവസത്തിനു ശേഷം ജയിൽ മോചിതനായി തിരിച്ചു വന്ന് ബീഹാർ റിലീഫ് കമ്മിറ്റിക്കു രൂപം നൽകി.

     1934ൽ    ബോംബെ സമ്മേളനത്തിൽ വച്ച് അദ് ദേഹത്തെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷനായി  തിരഞ്ഞെടുത്തു. 1937ൽ അലഹബാദ് സർ വകലാശാലയിൽ നിന്ന് നിയമത്തിൽ ഡോക്ടറേറ്റ് സമ്പാദിച്ചു.1939 ൽ സുഭാഷ് ചന്ദ്ര ബോസ് രാജിവച്ചപ്പോഴും അദ് ദേഹം തന്നെ കോൺഗ്രസ് അധ്യക്ഷനായി തുടർന്നു.

   1942 ആഗസ്റ് 8 ലെ  കോൺഗ്രസിന്റെ ക്വിറ്റ് ഇന്ത്യ പ്രമേയത്തെ തുടർന്ന് ബീഹാറിലെ സദായത്ത് ആശ്രമത്തിൽ നിന്നും ഇദ്ദേഹത്തെ  അറസ്റ്റു ചെയ്ത് ബങ്കിപ്പൂർ സെൻട്രൽ ജയിലിൽ അടച്ചു. മൂന്നു വർഷത്തെ ജയിൽ ശിക്ഷക്കു ശേഷം 1945ൽ ജയിൽ മോചിതനായി.

1946ൽ ജവഹർലാൽ നെഹ്റുവിന്റെ നേതൃത്വത്തിൽ ഇടക്കാല സർക്കാറിൽ വന്ന പന്ത്രണ്ട് നാമനിർദ്ദേശക മന്ത്രിമാരിൽ രാജേന്ദ്രപ്രസാദും ഉണ്ടായിരുന്നു. ഭക്ഷ്യകൃഷി വകുപ്പാണ് അദ് ദേഹത്തിന് ലഭിച്ചത് .

                1946 ഡിസംബർ 11 ന് രൂപം നൽകിയ കോൺസ്റ്റിറ്റ്യൂഷൻ അസംബ്ലിയുടെ അധ്യക്ഷനായും അദ്ദേഹത്തെ തിരഞ്ഞെടുത്തു. പിന്നീട് ഈ അസംബ്ലിളിയിൽ വച്ചാണ് ഭരണഘടന തയ്യാറാക്കിയത്.വീണ്ടും 1947 ൽ കോൺഗ്രസ് അധ്യക്ഷനായി . 1951 ലെ പൊതുതിരഞ്ഞെടുപ്പിന് ശേഷം   ഇദ്ദേഹത്തെ ഇലക്ട്രൽ കോളേജ് ചേർന്ന് പ്രസിഡൻറായി തിരഞ്ഞെടുത്തു. പിന്നീട്കുറച്ചു നാളത്തേയ്ക്ക് സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നു. എന്നാലും പല ഉപദേശങ്ങളും നെഹ്റു സർക്കാരിന് നൽകിക്കൊണ്ടിരുന്നു.

        1957 ൽ അദ്ദേഹത്തെ വീണ്ടും രാഷ്ട്രപതിയായി തിരഞ്ഞെടുത്തു. രണ്ടു തവണ ഇന്ത്യൻ രാഷ്ട്രപതിയാകുന്ന ഏക വ്യക്തി ഡോ.രാജേന്ദ്രപ്രസാദ് ആണ്. 1962 മെയ് 14 ന് രാഷ്ട്രപതി സ്ഥാനം ഒഴിഞ്ഞ് പാട്നയിലേക്ക് മടങ്ങി.അതിനു ശേഷം ബീഹാർ വിദ്യാപീoത്തിന്റെ പ്രവർത്തനങ്ങളിൽ മുഴുകി.

        ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ രാഷ്ട്രപതിയായിരുന്ന ആളാണ് രാജേന്ദ്രപ്രസാദ്.കേന്ദ്രത്തിൽ കൃഷി, ഭക്ഷ്യവകുപ്പ് മന്ത്രി ആയ ശേഷം രാഷ്ട്രപതിയായ പ്രത്യേകതയും ഇദ്ദേഹത്തിനുണ്ട്.  ഇന്ത്യൻ ജനതയ്ക്ക് സ്വാതന്ത്രം നേടിത്തന്നതിൽ നിർണ്ണായക സ്ഥാനം വഹിച്ച ഡോ.രാജേന്ദ്രപ്രസാദിനോടുള്ള ആദരസൂചകമായാണ് അദ്ദേഹത്തിന്റെ ജന്മദിനമായ ഡിസംബർ 3 ദേശീയ അഭിഭാഷക ദിനമായി ആചരിക്കുന്നത്.

              1962 ൽ  അദ്ദേഹത്തിന് ഭാരതരത്ന പുരസ്കാരം ലഭിച്ചു. സത്യാഗ്രഹ അറ്റ് ചമ്പാരൻ ,ഇന്ത്യ ഡിവൈഡ്, മഹാത്മാഗാന്ധി ആസ്ബീഹാർ, സിൻസ് ഇൻഡിപെൻഡൻസ്, ഭാരതീയ ശിക്ഷാ തുടങ്ങിയ സാഹിത്യ സംഭാവനകൾ അദ്ദേഹത്തിന്റേതാണ്.

          ബീഹാർ ഗാന്ധി എന്ന അപരനാമത്തിൽ അറിയപ്പെട്ട ഡോ.രാജേന്ദ്രപ്രസാദ് 1963 ഫെബ്രുവരി 28ന് ഈ ലോകത്തോട് വിട പറഞ്ഞു.അദ്ദേഹത്തിന്റെ ഓർമ്മകൾക്കു  മുന്നിൽ  ശതകോടി പ്രണാമം....

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്വകാര്യബസും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മലയാലപ്പുഴ വടക്കുപുറം സ്വദേശി ആരോമല്‍ (22).

സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല്‍ പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന്‍ ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ...

ടി.കെ.ശൈലജ വിരമിച്ചു.

കോട്ടയ്ക്കൽ:നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന കമ്മിറ്റി അംഗവും തിരൂർ ഡിവിഷനൽ മഹിളാ കമ്മിറ്റി അംഗവുമായ ടി.കെ.ശൈലജ തപാൽ വകുപ്പിൽ നിന്നു വിരമിച്ചു. 41 വർഷത്തെ സേവനത്തിനു ശേഷം തിരൂർ...

കെഎസ്ഇബി കരാർ ജീവനക്കാരൻ സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു.

കണ്ണൂർ; കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു  മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ് (42),...

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...
WP2Social Auto Publish Powered By : XYZScripts.com
error: