17.1 C
New York
Thursday, March 23, 2023
Home Special ഓർമ്മയിലെ മുഖങ്ങൾ – (ഓർമ്മിക്കേണ്ട പ്രശസ്തരെ പരിചയപ്പെടുത്തുന്ന പംക്‌തി)

ഓർമ്മയിലെ മുഖങ്ങൾ – (ഓർമ്മിക്കേണ്ട പ്രശസ്തരെ പരിചയപ്പെടുത്തുന്ന പംക്‌തി)

തയ്യാറാക്കിയത്: അജി സുരേന്ദ്രൻ. കോതമംഗലം.

അക്കാമ്മ ചെറിയാൻ എന്ന ധീര വനിതയുടെ ഓർമ്മകളിലൂടെ….

ഞാനാണ് നേതാവ്, മറ്റുള്ളവരെ കൊല്ലുന്നതിനു മുമ്പ് ആദ്യം എന്നെ വെടി വയ്ക്കൂ. പ്രതിഷേധക്കടൽ തീർത്തവർക്കു നേരെ വെടിവയ്ക്കാൻ സൈനികർ തുനിഞ്ഞപ്പോൾ, പ്രതിഷേധക്കാർക്ക് നേതൃത്വം നൽകിയ ധീരവനിത അക്കാമ്മ ചെറിയാൻ നിർഭയയായ് ബ്രിട്ടീഷ് സൈനികരോട് പറഞ്ഞ വാക്കുകളാണിത്. ആ ധീരവനിതയുടെ ഓർമ്മകളിലൂടെ….

1909 ഫെബ്രുവരി 14 ന് തിരുവിതാംകൂർ കാഞ്ഞിരാപ്പളളിയിലെ തൊമ്മൻ ചെറിയാൻ, അന്നമ്മ ചെറിയാൻ എന്നിവരടെ മകളായാണ് അക്കാമ്മ ജനിച്ചത്.ചരിത്രത്തിൽ ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം എടക്കര സെൻ്റ് മേരീസ് സ്കൂളിൽ അദ്ധ്യാപികയായ് അവർ ജോലിയിൽ പ്രവേശിച്ചു. അതിനു ശേഷം പ്രധാന അദ്ധ്യാപികയായും.

പിന്നീട് സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്നു.തിരുവിതാംകൂർ ദിവാനായിരുന്ന സി.പി.രാമസ്വാമി അയ്യർക്കെതിരെയുള്ള പ്രക്ഷോഭം മുന്നിൽ നിന്ന് നയിച്ചത് അക്കമ്മ ആയിരുന്നു. 1939 ൽ ദിവാനെ പുറത്താക്കുവാൻ ആവശ്യപ്പെട്ടുകൊണ്ട് അവർ കവടിയാർ കൊട്ടാരത്തിലേക്ക് നടത്തിയ വൻ റാലിയിൽ 20,000 ലേറെ ആളുകളാണ് പങ്കെടുത്തത്.ബ്രിട്ടീഷ് പോലീസ് വെടിവയ്ക്കാൻ നോക്കിയെങ്കിലും അക്കാമ്മയുടെ ദൃഢനിശ്ചയത്തിനു മുന്നിൽ അവർ ഭയന്ന് പോയി. ഇതെ തുടർന്ന് അക്കാമ്മയെ തിരുവിതാംകൂറിൻ്റെ ത്സാൻസി റാണി എന്നാണ് ഗാന്ധിജി വിശേഷിപ്പിച്ചത്.

അറസ്റ്റുചെയ്യപ്പെട്ട അക്കാമ്മയെ 1939 ജനുവരി 31-ന് ഒരുവര്‍ഷത്തേക്ക് തടവിലിട്ടു.
1940-ല്‍ ജയില്‍ മോചിതയായ അക്കാമ്മ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവർത്തനത്തിനായ് മാറ്റിവച്ചു. 1942-ല്‍ തിരുവിതാംകൂര്‍ സ്റ്റേറ്റ് കേണ്‍ഗ്രസ്സിന്റെ ആക്ടിംഗ് പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. 1942-ല്‍ ക്വിറ്റിന്ത്യാ സമരത്തെ തുടര്‍ന്നുണ്ടായ സിവില്‍ ആജ്ഞാലംഘനത്തില്‍ പങ്കെടുത്തതിന് ഒരു വര്‍ഷക്കാലം തടവില്‍കഴിയേണ്ടിവന്നു. നിരന്തര പീഡനങ്ങളെ ധീരമായി അതിജീവിച്ച അവര്‍ ജയില്‍ മോചനത്തിനുശേഷവും സ്വാതന്ത്രത്തിനുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ ശക്തിയോടെ വ്യാപൃതയായി.

വീണ്ടും പലപ്പോഴും അവരെ അറസ്റ്റു ചെയ്യുകയും, ജയിലിലടക്കുകയും ചെയ്തിട്ടുണ്ട്. 1947 ൽ തിരുവിതാംകൂർ ലെജിസ്ളേറ്റീവ് അസംബ്ലിയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട അക്കമ്മ സ്വാതന്ത്രു സമരത്തിലെ ഒരിക്കലും വിസ്മരിക്കാനാവാത്ത വ്യക്തിത്വമാണ്‌.
അജയ്യതയുടെയും അര്‍പ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമായിരുന്നു അക്കാമ്മ ചെറിയാന്റെ ജീവിതം. പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്ത് നടന്ന ദേശീയസമരത്തില്‍ പങ്കെടുത്ത ഒരു വനിത എന്നനിലയില്‍ അവരുടെ ത്യാഗപൂര്‍ണ്ണമായ നേതൃത്വം എന്നും കേരളീയ സ്ത്രീത്വത്തിന്റെ പ്രതീകമായിരുന്നു.

1951 ൽ നാൽപ്പത്തിരണ്ടാം വയസിൽ സ്വാതന്ത്ര്യ സമര സേനാനിയും തിരുവിതാംകൂർ കൊച്ചിൻലെജിസ്ളേറ്റീവ് അസംബ്ലി മെമ്പറുമായ വി.വി വർക്കിയെ വിവാഹം കഴിച്ചു. പിന്നീട് അധികാര മത്സരങ്ങൾക്കിടയൽ എന്തുകൊണ്ടോ അക്കാമ്മ ലോക്സഭ ഇലക്ഷനിൽ അവർ തഴയപ്പെട്ടു. പാർട്ടിയുടെ പുതിയ ആശയങ്ങളുമായ് തനിക്ക് യോജിക്കാൻ കഴിയില്ലെന്ന് മനസ്സിലാക്കിയപ്പോൾ സമരമുഖങ്ങളിൽ നിറഞ്ഞു നിന്ന ഝാൻസി റാണി നിശബ്ദമായ് അവിടെ നിന്നും പിൻ വാങ്ങി.

1982 മെയ് 5 ന് അനാരോഗ്യം മൂലം അവർ അന്തരിച്ചു. അധികാര മോഹമില്ലാതെ നേട്ടങ്ങൾക്കു വേണ്ടി മാത്രം പ്രയത്നിച്ച ആ ഓർമ്മയ്ക്കായ് തിരുവനന്തപുരം വെള്ളയമ്പലത്ത് അക്കാമ്മയുടെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. തിരുവിതാംകൂറിൻ്റെ ത്സാൻസിറാണിക്ക് സ്നേഹ പ്രണാമം…..

COMMENTS

4 COMMENTS

  1. തിരുവിതാംകൂറിന്റെ ത്സാൻസി റാണിക്ക്
    പ്രണാമം….. വളരെ നല്ല ലേഖനം അജിക്കുട്ടി…
    അഭിനന്ദനങ്ങൾ…..

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ.

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളവുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ച് ബ്രിട്ടൻ. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണർ ചന്ദ്രു അയ്യർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചേംബറിൽ നേരിട്ടെത്തി നടത്തിയ കൂടിക്കാഴ്ചയിലാണ് ബ്രിട്ടന്‍റെ താൽപര്യം അറിയിച്ചത്. സംസ്ഥാനം...

തന്ത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്; വമ്പൻ പ്രഖ്യാപനം ഇന്നുണ്ടായേക്കും.

കർണാടക നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ ആദ്യഘട്ട പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും. 224ല്‍ 125 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെയാകും പ്രഖ്യാപിക്കുക. കർണാടകയിലെ വിശേഷദിനമായ യുഗാദി നാളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുമെന്ന് സിദ്ധരാമയ്യ വ്യക്തമാക്കിയിരുന്നു. കോലാര്‍...

അരികൊമ്പനെ പിടികൂടാൻ പ്രത്യേക സംഘം,’ഓപ്പറേഷന്‍ അരിക്കൊമ്പൻ” ആക്ഷൻ പ്ലാൻ യോഗം ഇന്ന്.

മൂന്നാര്‍: ‘ഓപ്പറേഷന്‍ അരിക്കൊമ്പൻ” ആക്ഷന്‍ പ്ലാന്‍ ചര്‍ച്ചചെയ്യുന്നതിന് കളക്ടര്‍ ഷീബാ ജോര്‍ജിന്റെയും സി.സി.എഫ്. ആര്‍.എസ്. അരുണിന്റെയും നേതൃത്വത്തില്‍ മൂന്നാറില്‍ യോഗം ചേര്‍ന്നു. 25-ന് ആനയെ മയക്കുവെടിവെച്ച്‌ പിടികൂടാനാണ് തീരുമാനം. ഇതിന് മുന്നോടിയായി 24-ന്...

പാലക്കാട്‌ പോലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ.

പാലക്കാട്‌: പോലീസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ. പാലക്കാട്‌ ശ്രീകൃഷ്ണപുരം സ്റ്റേഷനിലെ സുമേഷിനെയാണ് (39) ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. അരിമണി എസ്റ്റേറ്റിലെ ഷെഡിൽ ആണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാൾ 3...
WP2Social Auto Publish Powered By : XYZScripts.com
error: