17.1 C
New York
Wednesday, May 31, 2023
Home Special "ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ"- ഭാഗം 8❤️❤️

“ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ”- ഭാഗം 8❤️❤️

പല്ലവ രാജവംശത്തിന്റെ മഹത്തായ ശില്പകലകളിൽ ഏറ്റവും ലോക ശ്രദ്ധ നേടിയതിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് മഹാബലിപുരത്തെ വലിയ പാറയിൽ നിർമ്മിച്ച ചുവർ ശില്പങ്ങൾ. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആർട്ട് വർക്കാണിത്. ജനമനസുകളിൽ ഭക്തിയുടെയും നല്ല ചിന്തകളുടെയും വിത്തുകൾ പാകുക എന്ന ആശയത്തോടെ വിരിഞ്ഞ ആർട്ട് വർക്കുകൾ ആയിരുന്നു ഇവ.

ഈ ചുവർ ശില്പങ്ങൾ ഒരു കഥയല്ല ഒന്നിൽ കൂടുതൽ കഥകളുടെ ആവിഷ്കാരമായിരുന്നു. ഗംഗയുടെ ഭൂമിയിലേക്കുള്ള വരവിനെ പ്രതിനിധീകരിക്കുന്ന കഥ ഇതിൽ പ്രധാനപ്പെട്ടതാണ്. ഇതിൽ ഒറ്റക്കാലിൽ തപസ് ചെയ്യുന്ന ശില്പം ഗംഗയെ ഭൂമിയിലേക്ക് കൊണ്ടു വരാൻ തപസ് ചെയ്യുന്ന ഭഗീരഥനെ ആണ് പ്രതിനിധീകരിക്കുന്നതെന്ന് ഒരു കൂട്ടം ചരിത്രകാരന്മാർ പറയുന്നു. ഇതിൽ നദി ഒഴുകുന്ന ചാലിൽ നാഗങ്ങളുടെ ശില്പങ്ങൾ നിർമ്മിച്ചിട്ടുണ്ട്. ഇത് ശിവ ഭഗവാൻ ഭൂമിയിൽ ഗംഗയെത്താൻ സഹായിച്ചതിനെ ഓർമ്മപ്പെടുത്തുന്നു. മഴക്കാലത്ത് ഈ ചാലിലൂടെ ജലം നിറഞ്ഞൊഴുകുന്നത് കാണുമ്പോൾ ജീവനുള്ള ഗംഗാദേവിയെ ജനങ്ങൾ മനസിൽ പ്രതിഷ്ഠിച്ചിരുന്നു. ഈ ജലം ഒരു കുളത്തിലേയ്ക്കാണ് ശേഖരിക്കപ്പെട്ടിരുന്നത്. ഇത് പല്ലവ രാജവംശത്തിന്റെ രാജകീയ സ്നാനത്തിന് ഉപയോഗിച്ചിരുന്നതായി ചരിത്രകാരൻമാർ പറയുന്നു.

ഈ ശില്പകലയിലെ മറ്റൊരു കഥയാണ് അർജ്ജുന തപസ്സ്. ചില ചരിത്രകാരന്മാർ പറയുന്നത് ഒറ്റക്കാലിൽ തപസ് ചെയ്യുന്നത് പഞ്ച പാണവരിലെ അർജ്ജുനൻ ആണെന്നാണ്. ശിവ ഭഗവാന്റെ കൈയിൽ നിന്നും പാശുപതാസ്ത്രം ലഭിക്കുന്നതിനായി ലക്ഷ്യബോധത്തോടെ തപസ്സ് ചെയ്യുന്ന അർജ്ജുന ശില്പം സാധാരണ ജനങ്ങളിൽ ലക്ഷ്യം നേടാൻ കഠിനപ്രയത്നം ചെയ്യണം എന്ന സന്ദേശം ഓർമ്മിപ്പിച്ചു കൊണ്ടിരുന്നു. തൊട്ടടുത്ത് അസ്ത്രം വാഗ്ദാനം ചെയ്യുന്ന ചുവർ ശില്പവും നിർമ്മിച്ചിട്ടുണ്ട്. കഠിന പ്രയത്നത്തിലൂടെ ലക്ഷ്യം നേടിയെടുക്കാനാകും എന്ന ചിന്ത ജനമനസുകളിൽ ഇത് നിറച്ചു. ആർട്ടിലൂടെ പോസറ്റീവ് ചിന്തകൾ ജനമനസിൽ നിറയ്ക്കുന്നതിനായിരുന്നു ഉപകാരമുള്ള ആർട്ട് വർക്കുകൾ ചെയ്തിരുന്നത്.

വളരെ രസകരമായ കഥയും ഈ ചുവർ ശില്പത്തിൽ ഉണ്ടായിരുന്നു. അതാണ് പൂച്ച സന്യാസിയുടെ കഥ . ഒറ്റക്കാലിൽ തപസ് ചെയ്യുന്ന പൂച്ച സന്യാസി. ചുവട്ടിലായി എലികൾ . നല്ലവനായി മാറിയ പൂച്ച സന്യാസിയെ ആരാധിക്കുന്നതിനായി എലികൾ കൂട്ടമായി വന്നിരുന്നു. അപ്പോഴെല്ലാം പൂച്ച സന്യാസി നിഷ്കളങ്കന്റെ മുഖം മൂടി അണിഞ്ഞിരുന്നു. പക്ഷേ അവസരങ്ങൾ ഒത്തു വരുമ്പോൾ പൂച്ച മറ്റാരും കാണാതെ എലികളെ ഭക്ഷിച്ചിരുന്നു. ഇത് എലികൾ അറിഞ്ഞിരുന്നുമില്ല. ഇപ്രകാരം കടതകൾ നിറഞ്ഞ ലോകത്തെ പറ്റി ജനങ്ങളെ നിരന്തരം ബോധിപ്പിക്കുന്നതിന് ഈ ചുവർ ശില്പ കഥകൾക്ക് കഴിഞ്ഞു. ആളുകളെ പുറംമോടി കണ്ട് വിശ്വസിക്കരുതെന്നും മനസ് മനസിലാക്കിയേ ഒരാളോട് കൂടുതൽ അടുപ്പം കാണിക്കാവൂ എന്നുള്ള സന്ദേശം ഈ കഥയിലൂടെ ജനങ്ങളിലെത്തിക്കാൻ കലാകാരന്മാർക്ക് കഴിഞ്ഞു. ഈ ശില്പം കാണുമ്പോഴെല്ലാം ചതിയുടെയും വഞ്ചനയുടെയും ലോകത്തിൽ ഒരു ഉൾക്കണ്ണ് തുറന്ന് വയ്ക്കേണ്ടത് അത്യാവശമാണെന്ന് ജനങ്ങൾ മനസിലാക്കിയിരുന്നു. ഈ ചിന്തകൾ തലമുറകൾ തോറും കൈമാറ്റം ചെയ്യപ്പെട്ടിരുന്നു.

കുടുംബ ബന്ധങ്ങൾക്ക് വളരെ പ്രാധാന്യം നൽകിയിരുന്ന ആർട്ട് വർക്കുകളും അവർ വിരിയിച്ചു. സന്തുഷ്ടമായി വിഹരിക്കുന്ന ആനകളും കുട്ടികളും അതിന് ഉദാഹരണമാണ്. കുടുംബങ്ങളിലൂടെ ലഭിക്കുന്ന അനന്ദവും സംതൃപ്തിയും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന് ഇതിന് കഴിഞ്ഞു. അച്ഛനും അമ്മയും കുട്ടികളുമടങ്ങുന്ന ആർട്ടു വർക്കുകൾ ഈ കാലഘട്ടത്തിൽ കലാകാരന്മാർ നിർമ്മിച്ചു. ആനക്കുട്ടികളുടെ ശില്പങ്ങൾ സ്നേഹ സംരക്ഷണയിൽ വളരേണ്ട കുട്ടികളെയാണ് പ്രതിനിധീകരിക്കുന്നത്.കുടുംബ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിർത്തുന്നതിനുള്ള ചിന്തകൾ ഈ ശില്പങ്ങൾ കാരണമായി. മൃഗങ്ങളും മനുഷ്യരും തമ്മിൽ വളരെ സ്നേഹ ബന്ധങ്ങൾ നിലനിന്നിരുന്നു. അവയെല്ലാം തന്നെ ആർട്ടിലൂടെ കലാകാരന്മാർ നിർമ്മിക്കുകയും ചെയ്തു. ഈ ആർട്ട് വർക്കുകൾ കുട്ടികൾക്ക് മാതൃകയായി പറഞ്ഞു കൊടുക്കുന്നതിന് മുതിർന്നവർക്ക് സഹായകമായി. തന്മൂലം നല്ല മനോഭാവങ്ങൾ കുട്ടികളിൽ വളർത്തുന്നതിന് ആർട്ട് വർക്കുകൾ സഹായിച്ചിരുന്നു.

മറ്റ് വിഷ്ണു ശില്പങ്ങളെ അപേക്ഷിച്ച് അനന്തശയനത്തിൽ കിടക്കുന്ന വിഷ്ണു ഭഗവാന്റെ ശില്പത്തിന് വളരെ ജനപ്രീതി ലഭിച്ചിരുന്നു. ഇത് വിഷ്ണു ഭഗവാനോടുള്ള ഭക്തി വർഷിപ്പിക്കുവാൻ സഹായിച്ചിരുന്നു. തന്മൂലം അനന്തശയന ശില്‌പം ആർട്ട് വർക്കിന്റെ ശ്രദ്ധാകേന്ദമായി. പ്രപഞ്ച പരിപാലകനായി വിഷ്ണു ഭഗവാന്റെ സ്ഥാനം ജനമനസുകളിൽ ഉറപ്പിക്കുന്നതിന് ഈ ആർട്ട് വർക്കുകൾക്ക് കഴിഞ്ഞിരുന്നു.

ശിവവിഷ്ണു ഭഗവാന്മാരുടെ അമ്പലങ്ങൾ അടുത്തടുത്ത് നിർമ്മിച്ചിരുന്നു. ഇവയിലെല്ലാം ശിവ വിഷ്ണു ആർട്ടുകളും വിരിഞ്ഞു. എങ്കിലും പതിയെ പതിയെ രണ്ടു വിഭാഗങ്ങളിലായി ആളുകൾ തിരിഞ്ഞു. വിഷ്ണുവിനെ സകലത്തിനും അധിപനായി ഒരു വിഭാഗം കാണുവാൻ തുടങ്ങി. എന്നാൽ സംഹാര താണ്ഡവമൂർത്തിയായ ശിവ ഭഗവാൻ സകലതിനും അധിപനായി മറ്റൊരു വിഭാഗം കണ്ടു. തന്മൂലം ആർട്ട് വർക്കിലും അതിന്റെ സ്വാധീനം പ്രതിഫലിച്ച് തുടങ്ങി. മെറ്റൽ ഉപയോഗിച്ചുള്ള ശില്പകലകൾ ആർട്ടിന്റെ അത്ഭുത വളർച്ചയുടെ തുടക്കമാവുകയായിരുന്നു…..

(തുടരും )

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്വകാര്യബസും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മലയാലപ്പുഴ വടക്കുപുറം സ്വദേശി ആരോമല്‍ (22).

സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല്‍ പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന്‍ ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ...

ടി.കെ.ശൈലജ വിരമിച്ചു.

കോട്ടയ്ക്കൽ:നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന കമ്മിറ്റി അംഗവും തിരൂർ ഡിവിഷനൽ മഹിളാ കമ്മിറ്റി അംഗവുമായ ടി.കെ.ശൈലജ തപാൽ വകുപ്പിൽ നിന്നു വിരമിച്ചു. 41 വർഷത്തെ സേവനത്തിനു ശേഷം തിരൂർ...

കെഎസ്ഇബി കരാർ ജീവനക്കാരൻ സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു.

കണ്ണൂർ; കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു  മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ് (42),...

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...
WP2Social Auto Publish Powered By : XYZScripts.com
error: