17.1 C
New York
Saturday, June 3, 2023
Home Special "ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ" ( ഭാഗം-6)❤️❤️

“ഇന്ത്യൻ ആർട്ടിന്റെ വളർച്ച ചരിത്രത്തിലൂടെ” ( ഭാഗം-6)❤️❤️

സനീഷ്...

അങ്ങിനെ ബുദ്ധമതത്തിലൂടെ ആർട്ട് വളർച്ച പ്രാപിച്ച കാലം. പക്ഷെ ഇന്ത്യൻ ചരിത്രത്തിലെ സുവർണ്ണകാലഘട്ടം എന്നറിയപ്പെടുന്ന ഗുപ്തരാജവംശത്തിന്റെ ഉദയത്തോട് കൂടി ഹിന്ദുമതത്തിന്റെ അത്ഭുദമായ വളർച്ച ആരംഭിച്ചു. ബ്രാഹ്മണ ഹിന്ദുസം പ്രോത്സാഹിപ്പിച്ച രാജവംശമായിരുന്നു ഗുപ്ത രാജവംശം . ചന്ദ്രഗുപ്തൻ I, ചന്ദ്രനുപ്തൻ II, ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന സമുദ്രഗുപ്തൻ , സ്കന്ദ ഗുപ്തൻ എന്നിവരായിരുന്നു മഹത്തായ സംഭാവനകൾ നൽകിയ രാജാക്കന്മാർ. വിഷ്ണു ഭഗവാനോടുള്ള പ്രത്യേക ആരാധന ആർട്ടിൽ വളരെ മനോഹര ശില്പങ്ങളും പെയിന്റിംങ്ങും വിരിയിച്ചു. ഹിന്ദു ആർട്ടിന്റെ പരമോന്നതിയുടെ കാലഘട്ടമായിരുന്നു ഗുപ്തകാലഘട്ടം. ബുദ്ധിസത്തിന്റെ തീവ്രത കുറഞ്ഞ് ബുദ്ധമത ആർട്ട് തീരെ ഇല്ലാതായി. ബുദ്ധമതം തീർത്തും നിർത്തി ഹിന്ദുമതം വ്യാപിപ്പിക്കുവാൻ രാജാക്കന്മാർ തീരുമാനിച്ചതാണ് അതിനു കാരണം.

മതപരമായും അല്ലാത്തതുമായ ശില്പങ്ങൾ, ചിത്രരചന, സംഗീതം, നൃത്തം, നാടകം തുടങ്ങിയ കലകളെല്ലാം ഈ കാലഘട്ടത്തിൽ എടുത്ത് പറയത്തക്ക വളർച്ച പ്രാപിച്ചു. ഭരതമുനിയുടെ നാട്യശാസ്ത്രം നൃത്തത്തിലും നാടകത്തിലും ശില്പങ്ങളുടെ രൂപീകരണത്തിലും എന്തിന് ചിത്രരചനയിൽ വരെ പ്രതിഫലിച്ചു.കല സംസ്കാരത്തിന്റെ ഒഴിച്ചു കൂടാനാവാത്ത ഭാഗമായി മാറിക്കഴിഞ്ഞിരുന്നു.

സ്ത്രീ സൗന്ദര്യം കവിത പോലെ വിരിയിച്ചെടുത്തിരുന്നു കലരാരന്മാർ . ഐശ്വര്യവും പ്രസന്നതയും തുളുമ്പുന്ന സ്ത്രീകളുടെ പെയിന്റിങ്ങുകൾ അജന്ത ഗുഹകളിൽ വരച്ചത് ഈ കാലഘട്ടത്തിലായിരുന്നു. കൂടാതെ ലക്ഷ്മി, പാർവ്വതി, സീത തുടങ്ങിയ ദേവികളുടെ സുന്ദരമായ ശില്പങ്ങൾ നിർമ്മിച്ചതും ഈ കാലഘട്ടത്തിലെ കലാകാരന്മാർ ആയിരുന്നു. ഭൂമിദേവിയെ രക്ഷിച്ച് കൊണ്ടുവന്ന വിഷ്ണുവിന്റെ വരാഹ അവതാര ശില്‌പം കലാകാരന്മാരുടെ മഹത്തായ സൃഷ്ടി ആയിരുന്നു. ദേവാധിദേവനായി വിഷ്ണുവിനെ ജനമനസിൽ എത്തിക്കുവാൻ ഈ ശില്പത്തിനു കഴിഞ്ഞു.

സ്വർണ്ണ നാണയങ്ങൾ വ്യാപകമായി നിർമ്മിച്ചതും ഈ കാലഘട്ടത്തിലായിരുന്നു. രാജക്കന്മാരുടെയും റാണികളുടെയും ലക്ഷ്മി ദേവിയുടെയും ചിത്രങ്ങൾ അവർ സ്വർണ്ണ നാണയങ്ങളിൽ കൊത്തിയെടുത്തു. ഇവർ നിർമ്മിച്ച ബുദ്ധ ശില്പത്തിനുള്ള പ്രത്യേകത എന്തെന്നാൽ അതൊരു പ്രത്യേക രീതിയിൽ നിൽക്കുന്ന ശില്പങ്ങൾ ആയിരുന്നു എന്നതാണ്. ഇതിനെ “യോജിക് പോസ്റ്റർ”എന്ന് പറയുന്നു. ഇതിൽ കണ്ണുകൾ രണ്ടും മൂക്കിന്റെ തുമ്പത്തോട്ട് നോക്കുന്ന രീതിയിലുള്ള ഓവൽ ഷെയ്പ്പ് ഉള്ള മുഖത്തോട് കൂടിയവ ആയിരിക്കും.മാംസത്തിന്റെ സോഫ്റ്റ് നസ് എടുത്ത് കാണിക്കുന്ന സുതാര്യമായ വസ്ത്രങ്ങൾ ആർട്ടിലൂടെ വിരിയിച്ചെടുത്തത് ശില്പങ്ങളിലേയ്ക്കുള്ള ആകർഷണം വർദ്ധിപ്പിക്കുവാൻ ഇടയായി.

ഗ്രീക്ക് ശില്പങ്ങളുടെ സൗന്ദര്യം എന്നത് ഒളിമ്പിക്സ് ബ്യൂട്ടി ആയിരുന്നു. ഒളിമ്പിക്സിൽ പങ്കെടുത്തിരുന്ന അത്ലറ്റ്സിന്റെ മസിലുകളും ഗാംഭീര്യവുമാണ് അവർ സൗന്ദര്യമായി കണ്ടിരുന്നതെങ്കിൽ ഗുപ്ത കാലേട്ടത്തിലെ ശില്പകലയുടെ സൗന്ദര്യം എന്ന് പറയുന്നത് യുവത്വം തുളുമ്പുന്ന മുഖവും ശാന്തതയുള്ള ഭാവവും ആയിരുന്നുഇയ്ക്കെല്ലാം തന്നെ വലിയ സന്തോഷത്തോടെയുള്ള മുഖഭാവവും ഉണ്ടായിരുന്നു. അത്മീയതയിലൂടെ വലിയ സന്തോഷം നേടിയെടുക്കാൻ കഴിയും എന്ന സന്ദേശം ജനങ്ങളിലേക്ക് ഈ ശില്പങ്ങൾ വഴി കലാകാരന്മാർ എത്തിച്ചു. കൂടാതെ അനാവശ്യമായ മസിലുകളുടെ പ്രദർശനമൊന്നും ശില്പങ്ങളിൽ ഇവർ നിർമ്മിച്ചില്ല.

അമ്പലത്തിന്റെ നാല് കോണുകളിലും നിർമ്മിച്ച തൂണുകളിൽ അതിശയിപ്പിക്കുന്ന ആർട്ട് വർക്കുകൾ നടത്തുന്നതിൽ കലാകാരന്മാർ വിജയിച്ചു. കൂടാതെ ഡോർ പാനലുകളിൽ മനോഹരമായ ആർട്ട് വർക്കുകളും ചെയ്യാൻ തുടങ്ങി. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളിലെ ശകലങ്ങൾ ശില്പകലയിലൂടെ അവതരിപ്പിച്ചത് ആത്മീയത ജനമനസുകളിൽ എത്തിക്കുവാനായിരുന്നു. ഈ ആത്മീയത ഗുപ്തകാലഘട്ടത്തിലെ ആർട്ടിന്റെ മുഖമുദ്രയായിരുന്നു.

വിഷ്ണു ഭഗവാന് പ്രത്യേക പരിഗണനൽകിയിരുന്നതിനാൽ വിഷ്ണുവിനെ പ്രകീർത്തിക്കുന്ന അനന്തശയനത്തിന്റെ ശില്പങ്ങൾ അവർ അമ്പലങ്ങളിൽ നിർമ്മിച്ചു. വിഷ്ണുവിന്റെ ദശാവതാരത്തിന് പ്രധാന്യം നൽകിയ നിർമ്മിതിയും ഈ കാലഘട്ടത്തിലായിരുന്നു.വിഷ്ണുവിനോടൊപ്പം ശിവനെയും ആരാധിച്ചിരുന്നതായി ശില്പകലകളിലൂടെ മനസിലാക്കാം.ബുദ്ധന്റെ വിവിധ പൊസിഷനിലുള്ള പ്രതിമകൾ നിർമ്മിച്ചെങ്കിലും ഹിന്ദുമത ദൈവങ്ങളുടെ ശില്പങ്ങളുടെ പ്രഭാവത്തിനു മുന്നിൽ അവ നിഷ്പ്രഭമായിപ്പോയി. ശിവലിംഗത്തിൽ ശിവഭഗവാന്റെ മുഖം കൊത്തിയെടുത്ത ശില്പങ്ങൾ ഈ കാലട്ടത്തിലെ ആർട്ടിന്റെ പ്രത്യേകത ആയിരുന്നു.ഗംഗ യമുന ദേവികളുടെ ശില്പങ്ങളും മനോഹരമായി നിർമ്മിച്ചു. ഹിന്ദുമതം രാജ്യമൊട്ടാകെ വ്യാപിപ്പിക്കുന്നതിൽ ആർട്ടിന്റെ പങ്ക് വളരെ വലുതായിരുന്നു…… (തുടരും )

സനീഷ്…

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെ-ഫോണ്‍: പത്തനംതിട്ട ജില്ലയില്‍ 956 കിലോ മീറ്റര്‍ ദൂരത്തില്‍ കേബിള്‍; 500 ഭവനങ്ങളിലും 1331 സ്ഥാപനങ്ങളിലും കെ ഫോണ്‍

കെ-ഫോണ്‍ ഉദ്ഘാടനം അഞ്ചിന്; ആദ്യ ഘട്ടം 30,000 സര്‍ക്കാര്‍ സ്ഥാപനങ്ങളിലും 14,000 വീടുകളിലും. മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി നാടിനു സമര്‍പ്പിക്കും എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന കെ -...

📱വാർത്തകൾ വിരൽത്തുമ്പിൽ 📱 | 2023 | ജൂൺ 03 | ശനി

◾ഒഡീഷയിലെ ബാലസോറില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 261 പേര്‍ മരിച്ചു. ആയിരത്തോളം പേര്‍ക്കു പരിക്ക്. മൂന്നു ട്രെയിനുകളാണ് അപകടത്തില്‍ പെട്ടത്. ബംഗളൂരുവില്‍നിന്ന് ഹൗറയിലേക്കു പോകുകയായിരുന്ന യശ്വന്ത്പൂര്‍- ഹൗറ എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞു....

ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്ന് രാഹുൽ ഗാന്ധി

വാഷിംഗ്ടൺ ഡിസി: ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബ്ബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുന്നതിനിടെ ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ...

ഇന്ത്യൻ-അമേരിക്കൻ ദേവ് ഷാ 2023-ലെ സ്‌ക്രിപ്‌സ് നാഷണൽ സ്പെല്ലിംഗ് ബീ ചാമ്പ്യൻ

ഫ്ലോറിഡ: ഫ്ലോറിഡയിൽ നിന്നുള്ള 14-കാരനായ ഇന്ത്യൻ-അമേരിക്കൻ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ദേവ് ഷാ, "പ്സാമോഫൈൽ" എന്ന വാക്ക് ശരിയായി ഉച്ചരിച്ചു 2023 ലെ സ്‌ക്രിപ്‌സ് നാഷണൽ സ്‌പെല്ലിംഗ് ബീ നേടി. വ്യാഴാഴ്ച 95-ാമത്...
WP2Social Auto Publish Powered By : XYZScripts.com
error: