17.1 C
New York
Tuesday, October 3, 2023
Home Literature ✍️മുത്തശ്ശി-ഓർമ്മകൾ .

✍️മുത്തശ്ശി-ഓർമ്മകൾ .

✍️ജയശങ്കർ. വി

ഓർമകളിലൂടെ എന്റെ ബാല്യം സഞ്ചരിക്കുന്നു. ചിലപ്പോൾ അങ്ങിനെയാണ് , കാലമാകുന്ന ആഴിയിൽ ചുഴികളും, അടിയൊഴുക്കുകളും ഉണ്ടാകും. ചില ഓർമ്മകൾ ഒഴുക്കിലൂടെ തീരത്തു അടിയും. ഇന്നത്തെ സായാഹ്ന ഓർമ്മകൾ ഗതകാലങ്ങളുടെ പ്രൗഢി അറിയിക്കാൻ എത്തിയിരിക്കുന്നു. സ്മൃതി മണ്ഡലത്തിൽ നിന്ന് നീ കുറച്ചു നേരം അചഞ്ചയായിരിക്കണം. എന്റെ ബാല്യങ്ങൾക്കു വെളിച്ചമേകിയ ആ കെടാവിളക്ക് ഒരിത്തിരി നേരം ഓർമകളാൽ തിരി തെളിയിക്കട്ടെ.

നമ്മളുടെ ജീവിതത്തിലും , ഓരോ വീട്ടിലും ഉമ്മറത്തു നന്മയുടെ വിളക്കായി അണയാത്ത മുത്തശ്ശിമാർ ഉണ്ടായിരുന്നു. കഥകൾ തന്റെ ഓർമയുടെ ഭാണ്ഡങ്ങളിൽ നിന്ന് എടുത്തു പല്ല് പോയ മോണ കാട്ടി ചിരിച്ച് കുട്ടികളോട് പറഞ്ഞിരുന്ന മുത്തശ്ശിമാർ. അവിടെ നിന്നും ഓരോ മനസ്സിലും ഓരോ കവിയും കഥാകാരനും ജനിച്ചിരിക്കണം.
ആധുനികതയുടെ നവ സന്തതിയായ പണം ഇന്ന്‌ പരുന്തിനേക്കാൾ ഉയരത്തിൽ പ്രശസ്തിയുമായി പറക്കുന്നു. ഇന്ന്‌ വീട്ടിൽ കെടാ വിളക്കുകൾ ഉണ്ട്, വിവിധ നിറങ്ങളിൽ, ഇൻവെർട്ടറും ഉണ്ട്. പക്ഷേ നന്മയുടെ ആ കെടാ വിളക്ക് ഇന്നില്ല. ഉള്ളത് വൃദ്ധ സദന ങ്ങളിലേക്കു പറിച്ചു നട്ടു. പോകാം ഇനി ഓർമകളിലൂടെ ആ കാലത്തിലേക്ക്………

ത്രിസന്ധ്യയ്ക്ക് ഉമ്മറത്ത് രണ്ടു ദീപങ്ങൾ തെളിയാറുണ്ടായിരുന്നു. അതിലൊന്ന് ചുളിവുകൾ വീണ നെറ്റിയിൽ ഭസ്മവും തൊട്ട് നീട്ടി വച്ച കാൽകളിൽ കൈകൾ കൊണ്ടുഴിഞ്ഞ് ചുണ്ടിൽ രാമനാമവുമായി പുറത്തേയ്ക്ക് ആകുലതയോടെ നോക്കിയിരിപ്പുണ്ടായിരുന്നു.ഇരുട്ടത്ത് നീണ്ട ഇടവഴിയിലൂടെ ഓടിപ്പിടിച്ച് ചെളിപുരണ്ട കാൽ ചവിട്ടിത്തുടയ്ക്കാതെ അകത്തേയ്ക്കു കയറുന്ന കുരുന്നുകളെ ശകാരിയ്ക്കാറുണ്ടായിരുന്നു.

പല്ലിൽ മുറുക്കാൻ കറയും മേത്ത് കുഴമ്പിന്റെ ഗന്ധവുമുണ്ടായിരുന്നു.അച്ഛന്റെ ചൂരലിൽ നിന്ന് മുഷിഞ്ഞ മുണ്ടിനു പുറകിൽ അഭയം തരാറുണ്ടായിരുന്നു. നല്ലവനായ രാജാവിന്റെയും ദുഷ്ടൻ ഭൂതത്താന്റെയും കഥകൾ പറഞ്ഞിരുന്നു. കാവിലെ തമ്പാട്ടിയെ തൊഴാനും കാത്തു രക്ഷിക്കണേ പറയാനും ആദ്യം പറഞ്ഞു തന്നിരുന്നു. ഓരോന്നായ് കൂട്ടിവെച്ച മഞ്ചാടികൾ സൂക്ഷിക്കാൻ ഏൽപ്പിച്ചിരുന്ന ഏറ്റവും വിശ്വസ്തയായ കാവലായിരുന്നു. മനപ്പാഠ പുസ്തകം ചൊല്ലി കേൾപ്പിക്കുമ്പോൾ ശരിയെന്നോണം തലയാട്ടുമായിരുന്നു. ഏറ്റവും നല്ല കൂട്ടായിരുന്നു.
കാവെല്ലാം തീണ്ടി.തമ്പാട്ടിത്തറയ്ക്കു ചുറ്റും കാടു മൂടി. മഞ്ചാടിയെന്നാൽ എന്താവോ?.ഉമ്മറത്തു വല്ലാത്ത ഒരു നിശബ്ദത തളം കെട്ടി. പല നിറത്തിൽ മിന്നിത്തിളങ്ങുന്ന കറങ്ങുന്ന വെളിച്ചം തൂക്കി.കാലിൽ ചളി പറ്റാറില്ലെങ്കിലും ഇടയ്ക്ക് കാൽ തരിയ്ക്കും.ഉമ്മറത്തെ ദീപങ്ങളിൽ ഒന്ന് കെട്ടു .മറ്റൊന്ന് ശോഭയറ്റ് മറ്റനേകം ദീപങ്ങൾക്കൊപ്പം…….

✍️ജയശങ്കർ. വി

(ഞാൻ കണ്ട മുത്തശ്ശിമാർ )

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

INDO AMERICAN PRESS CLUB announces Lifetime Achievement Awards.

IAPC is celebrating its Tenth Anniversary and the Ninth International Media Conference at Hilton Stamford Convention Center, Connecticut during Oct 7-9th, 2023. The prestigious Lifetime...

ഇഷ്ക് (കവിത) ✍സൗമ്യ രഞ്ജിത്ത്

നിലാവുള്ളൊരു രാത്രിയിൽ നക്ഷത്രങ്ങൾ പുഞ്ചിരി പൊഴിക്കുമ്പോൾ കണ്ണുകളിൽ കുസ്യതി ഒളിപ്പിച്ചൊരുവന്റെ പ്രണയമാകണം!! കടലുകൾക്ക് അപ്പുറമിരുന്ന് ഹൃദയം കൊണ്ടവനെഴുതുന്ന കവിതകളുടെ മറുവരിയാകണം !! ജൻമ ജൻമാന്തരങ്ങളോളം അവന്റെ നെഞ്ചിലെ സ്നേഹത്തിന്റെ ചൂടറിയണം !! അത്രയ്ക്കിഷ്ടമായിരുന്നു അവനെയെന്ന് എത്ര തവണ എഴുതിയിട്ടും മതിയാകാതെ ഇന്നും എഴുതിക്കൂട്ടുന്ന വരികളിൽ സ്നേഹത്തിന്റെ ആഴമെത്രയെന്ന് അടയാളമിട്ട് സൂക്ഷിക്കണം !! അവനോളം മറ്റൊരു വസന്തവുമീ ഇഷ്കിന്റെ കിത്താബിൽ എഴുതി ചേർക്കാനിനി...

“ഇവിടം നമുക്ക് പ്രണയം പകുത്ത് തന്ന സ്വർഗ്ഗം” (കവിത)

നീ തെളിച്ച വഴിയെ.. അന്ന് ഞാൻ നടന്നു പതിയെ.. ഒളി വീശി വന്നു തനിയെ എൻ മനം കവർന്ന മലരേ.. മധു പൊഴിയുമെന്നു പറയെ.. മലരടരുമെന്ന് കരുതെ.. മണി മുഴക്കമങ്ങ് മറയെ.. മല മടക്കിലങ്ങ് തെളിയെ... അവളെനിക്കു മുന്നിൽ പതറെ.. ഞാൻ കൊതിച്ചു ചുണ്ടിൽ തൊടവെ.. മഴ കനിഞ്ഞു ഞങ്ങൾ പുണരെ.. മതിമറന്ന് മനസ്സ്...

അച്ഛനെന്നതണൽമരം (കവിത) ✍️ജയന്തി ശശി

കഷ്ടപ്പാടിൻ കയ്പ്പു രുചിക്കിലും, വെയിലത്തുവാടാതെസ്നേഹംവറ്റാതെ കൊടും കാറ്റിലുമുലയാതെ കുടുംബം പോറ്റുന്നെന്നുമച്ഛനെന്നതണൽ മരം വർണ്ണപ്പകിട്ടാർന്ന,യുടുപ്പുകൾ മക്കൾ ക്കേകിയിട്ടച്ഛൻ പരിഭവമേതുമില്ലാതെ വാക്കിലും,നോക്കിലുമലിവ് നിറച്ചിടുന്ന സൂര്യതേജസ്സിൻ സുകൃതമാണച്ഛൻ..! പട്ടിണിക്കോലമായ് തേങ്ങിടുമാബാല്യ- ത്തിലെൻകൺപീലിനനയുന്ന നേരം ചാരത്തുവന്നെൻ കണ്ണുനീരൊപ്പി തോളിൽ ചേർത്തണയ്ക്കുമെന്നച്ഛൻ ! അറിയാതെ ചെയ്യുന്ന തെറ്റുകളെ ക്ഷമയോടെ തിരുത്തിത്തരുമെന്നച്ഛൻ കടലോളം കണ്ണുനീരൊളിച്ചു വച്ച് നിറസ്നേഹം ചൊരിയുന്നദൈവമച്ഛൻ! ജയന്തി ശശി✍
WP2Social Auto Publish Powered By : XYZScripts.com
error: