17.1 C
New York
Tuesday, October 3, 2023
Home Literature ഹൃദയരാഗം (കവിത) - ശ്രീജയ ശ്രീ

ഹൃദയരാഗം (കവിത) – ശ്രീജയ ശ്രീ

എന്നിലെ ബാല്യം എനിക്കന്യമായ
ദിനംമുതൽ മുതിർന്നവരെന്നെ
അരുതുകളുടെ അതിരുകളിൽ
കെട്ടിയിട്ടു.

എന്നിൽ സംഭവിച്ച മാറ്റങ്ങളെ
ഉൾക്കൊള്ളാനാകാതെ
ശരീരത്തിനും, മനസ്സിനും
അനുഭവപ്പെട്ട മ്ലാനതയിൽ
നൊമ്പരപ്പെട്ട് രാത്രിമഴയ്ക്കൊപ്പം
തേങ്ങവേ…
എൻ്റെ ജാലകത്തിനരികിൽ
ഏതോ രാക്കിളിയുടെ
അടക്കത്തോടെയുള്ള
ചിറകടി ഞാൻ കേട്ടു!

നനഞ്ഞ തട്ടത്തിനിടയിൽ
സുറുമയെഴുതിയ മിഴികളിലെ
നാണത്തുടിപ്പുകളോടെ
നോട്ടുബുക്കിൽ അവനെഴുതിയ
കവിതയിലെ
എനിക്കു മാത്രംഅനുഭവപ്പെടുന്ന
ആ വിശുദ്ധ വികാരത്തിൻ്റെ
പരിഭാഷ മറ്റാരും കാണാതെ
നെഞ്ചോടു ചേർത്തു പിടിച്ചപ്പോഴാണ്
പ്രണയമെത്ര മധുരമെന്നറിഞ്ഞത്!

പ്രണയിക്കുന്നവരുടെ ഭാവരസങ്ങളോളം
സുന്ദരവും, തീഷ്ണവും
ആർദ്രവുമായ മറ്റേതു രസമാണുള്ളത്?
നഖമുന കൊണ്ട് കോറിയിട്ട
രൂപങ്ങളിൽ, ലിഖിതങ്ങളിൽ
ഓർമ്മകളുടെ പാട്
ഇന്നുമേറെ അവശേഷിക്കുന്നു!!

FACEBOOK - COMMENTS

WEBSITE - COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇഷ്ക് (കവിത) ✍സൗമ്യ രഞ്ജിത്ത്

നിലാവുള്ളൊരു രാത്രിയിൽ നക്ഷത്രങ്ങൾ പുഞ്ചിരി പൊഴിക്കുമ്പോൾ കണ്ണുകളിൽ കുസ്യതി ഒളിപ്പിച്ചൊരുവന്റെ പ്രണയമാകണം!! കടലുകൾക്ക് അപ്പുറമിരുന്ന് ഹൃദയം കൊണ്ടവനെഴുതുന്ന കവിതകളുടെ മറുവരിയാകണം !! ജൻമ ജൻമാന്തരങ്ങളോളം അവന്റെ നെഞ്ചിലെ സ്നേഹത്തിന്റെ ചൂടറിയണം !! അത്രയ്ക്കിഷ്ടമായിരുന്നു അവനെയെന്ന് എത്ര തവണ എഴുതിയിട്ടും മതിയാകാതെ ഇന്നും എഴുതിക്കൂട്ടുന്ന വരികളിൽ സ്നേഹത്തിന്റെ ആഴമെത്രയെന്ന് അടയാളമിട്ട് സൂക്ഷിക്കണം !! അവനോളം മറ്റൊരു വസന്തവുമീ ഇഷ്കിന്റെ കിത്താബിൽ എഴുതി ചേർക്കാനിനി...

“ഇവിടം നമുക്ക് പ്രണയം പകുത്ത് തന്ന സ്വർഗ്ഗം” (കവിത)

നീ തെളിച്ച വഴിയെ.. അന്ന് ഞാൻ നടന്നു പതിയെ.. ഒളി വീശി വന്നു തനിയെ എൻ മനം കവർന്ന മലരേ.. മധു പൊഴിയുമെന്നു പറയെ.. മലരടരുമെന്ന് കരുതെ.. മണി മുഴക്കമങ്ങ് മറയെ.. മല മടക്കിലങ്ങ് തെളിയെ... അവളെനിക്കു മുന്നിൽ പതറെ.. ഞാൻ കൊതിച്ചു ചുണ്ടിൽ തൊടവെ.. മഴ കനിഞ്ഞു ഞങ്ങൾ പുണരെ.. മതിമറന്ന് മനസ്സ്...

അച്ഛനെന്നതണൽമരം (കവിത) ✍️ജയന്തി ശശി

കഷ്ടപ്പാടിൻ കയ്പ്പു രുചിക്കിലും, വെയിലത്തുവാടാതെസ്നേഹംവറ്റാതെ കൊടും കാറ്റിലുമുലയാതെ കുടുംബം പോറ്റുന്നെന്നുമച്ഛനെന്നതണൽ മരം വർണ്ണപ്പകിട്ടാർന്ന,യുടുപ്പുകൾ മക്കൾ ക്കേകിയിട്ടച്ഛൻ പരിഭവമേതുമില്ലാതെ വാക്കിലും,നോക്കിലുമലിവ് നിറച്ചിടുന്ന സൂര്യതേജസ്സിൻ സുകൃതമാണച്ഛൻ..! പട്ടിണിക്കോലമായ് തേങ്ങിടുമാബാല്യ- ത്തിലെൻകൺപീലിനനയുന്ന നേരം ചാരത്തുവന്നെൻ കണ്ണുനീരൊപ്പി തോളിൽ ചേർത്തണയ്ക്കുമെന്നച്ഛൻ ! അറിയാതെ ചെയ്യുന്ന തെറ്റുകളെ ക്ഷമയോടെ തിരുത്തിത്തരുമെന്നച്ഛൻ കടലോളം കണ്ണുനീരൊളിച്ചു വച്ച് നിറസ്നേഹം ചൊരിയുന്നദൈവമച്ഛൻ! ജയന്തി ശശി✍

മഴ (കവിത) ✍വൈഗ അനിൽ. വെളുത്തോളി.

കുഞ്ഞു തുള്ളിയായി ഈ ഭൂമിയിലേക്ക് എത്തുന്ന മഴയെ. നീ ഈ ലോകത്തെ ജലത്താൽ നിറയ്ക്കുന്നു. വരണ്ടു പൊട്ടിനിൽക്കുന്ന ഭൂമിയെ നീ സംരക്ഷിച്ചു കൊള്ളുന്നു. ചില കാലങ്ങളിൽ നീ പേമാരിയാകുമ്പോൾ ചില കാലങ്ങളിൽ നീ വൻ പ്രളയം തീർക്കുന്നു.. മനുഷ്യർ ഭയന്ന് വിറക്കുന്നു. ഇതിലൂടെ മനുഷ്യർ നിർമിച്ച പലതും ഇല്ലാതാകുന്നു.. ഇതിനൊക്കെ കാരണം...
WP2Social Auto Publish Powered By : XYZScripts.com
error: