ചൂടുള്ളവാനിലേ-
ക്കുണങ്ങിയമരുമൊരു വൃക്ഷമേ
നിന്നിലൊരു തീക്കാറ്റുണരുന്നുവോ?
വറുതിയുടെ വേനൽ
ച്ചുള്ളികൾ ക്കുളളിലായ്
ജീവന്റെ പച്ചച്ചൊരേകനീഢം
അതിലൊരു കാക്ക അടയിരിപ്പാണുകാറ്റേ
നീഅറിയാതെ വേനലറിയാതെ
പച്ചയാം ജീവിതച്ചൂരുതേടി!
ഇനിയടവെച്ചമുട്ടകൾ വിരിയും.,
ചെഞ്ചോലും ചുണ്ടു വാപിളർത്തും
പിന്നെ വേനൽ ചിറക്
തീപിടിക്കും കാലമല്ലൊ!
ജീവിതകട്ടിളപ്പടികൾക്കുമകലെ
ഇരതേടി അകലുംനിൻ കാന്തൻ
മിഴിചിമ്മിയുണർന്നൂ നീരറ്റു നീലിച്ച
വല്ലിമേൽജീവിതം പിച്ചവെയ്ക്കുന്നു അമ്മതന്നുദരച്ചൂടിൽനിന്നകന്നു തെല്ലകലത്തിൽ!
പക്ഷംവിടർത്തും ചെറുതൂവൽ മുളയ്ക്കുമവ ഞൊറിയിട്ട വിശറിപോൽകാറ്റിലാടും
അമ്മനോക്കിനിക്കും കനൽകനിതിന്ന് ഗഗനത്തിലകലുന്ന കനിയെനോക്കി മിഴിയിറ്റശ്ശരണ, പുലരിച്ചോപ്പോ
ഒരുഷ്ണവർണ്ണം കത്തിയമരുമൊരു
വേനൽ പോലവെ!
ഷാജി✍