17.1 C
New York
Tuesday, October 3, 2023
Home Literature മാലാഖ…(കഥ) ...

മാലാഖ…(കഥ) ശ്രീദേവി സി. നായർ

നീണ്ടു മെലിഞ്ഞ വിരലുകൾക്കുള്ളിലിരുന്ന് പേന ഒന്നു വിറച്ചു. ചാരുകസേരയിൽ ചാഞ്ഞിരുന്ന് ഗഹനമായ ചിന്തയിലാണ് കരുണാകരൻ എന്ന കണാരൻ.

നീണ്ടു മെലിഞ്ഞ് കോലുപോലൊരു രൂപം ,നെഞ്ചിൻകൂടു മുന്നോട്ടല്പം ഉന്തി തോളെല്ലുകൾ വളഞ്ഞ് ഒട്ടിയ വയറിൽ തലോടി വിജനതയിലേക്കു നോക്കി ചാരിയിരിക്കുന്നു. ഇടയ്ക്ക് ഒന്ന് എഴുന്നേറ്റ് കാലിന്റെ മുട്ടിനു താഴെ വളഞ്ഞ ഭാഗം തടവുന്നുമുണ്ട്. നിറം മങ്ങിത്തുടങ്ങിയ കൈലിമുണ്ട് ഒന്നൂടെ കുടഞ്ഞുടുത്തു, മങ്ങിയ ഓർമ്മകളെ തിരിച്ചു കൊണ്ടുവരാനെന്നപോലെ.

തനിച്ചാവാൻ വിധിക്കപ്പെട്ട തന്റെ ജന്മം… ശൂന്യമായ വികാരങ്ങളുമായി നിർജ്ജീവമായി ദിശയറിയാതിരുന്നപ്പോഴാണ് വഴികാട്ടിയായി ദേവിക സാക്ഷരതയുടെ കുപ്പായവുമണിഞ്ഞു വന്നത്. വട്ട മുഖവും കൗതുകമുണർത്തുന്ന നീണ്ട നാസികയും എന്തോതേടുന്ന നേരിയ മഞ്ഞക്കളറുള്ള തീഷ്ണ മായ കണ്ണുകൾ. ഇളം കറുപ്പു കലർന്ന ഭംഗിയുള്ള ചുണ്ടുകൾ, ചുരുണ്ട വാർമുടി വാരിക്കെട്ടി ഒതുക്കമുള്ള ശരീരത്തിൽ അലസമായ് സാരിയുടുത്ത്
പടിക്കെട്ടുകൾ കയറി വന്ന മാലാഖയെ അന്തം വിട്ടു നോക്കിയിരുന്നു കണാരനും അയൽക്കാരും.

സാക്ഷരതയെ പറ്റിയും അക്ഷരങ്ങളുടെ മഹത്വത്തെപ്പറ്റിയും വാതോരാതെ പറഞ്ഞ ദേവുവിനെ കണ്ടപ്പോൾ യവ്വനത്തിന്റെ ചോരത്തിളപ്പിൽ തന്റെ കൈയ്യിൽ നിന്നൂർന്നു പോയ ലച്ചുവിനെയാണയാളോർത്തത്. അടുക്കും തോറും തന്നിൽ നിന്നും ഓടി മറഞ്ഞ തന്റെ പൊന്നുമോൾ. അകന്നു പോയ ഒറ്റയടിപ്പാതയിലെ നിശബ്ദതയിൽ നഷsപ്പെട്ട പ്രാണനെ തേടിയലയാറുണ്ടെപ്പോഴും ആ പിതൃഹൃദയം.

മണ്ണിൽ തറഞ്ഞു പോയ കാല്പാദങ്ങൾ പതുക്കെ അടർത്തിയെടുത്ത് കട്ടിലിൽ അഭയം പ്രാപിച്ച ശാരദ പിന്നീടൊരിക്കലും എഴുന്നേറ്റു വന്നില്ല ചേർത്തു പിടിക്കാൻ തുടങ്ങിയപ്പോഴൊക്കെയും കുഴഞ്ഞുവീണ് മൃത്യുവിലഭയം തേടി തന്നെ തനിച്ചാക്കി പൊയ്ക്കളഞ്ഞു. തനിച്ചുള്ള യാത്രയ്ക്കു കുട പിടിക്കാനായ് ഇപ്പോഴിതാ അക്ഷര മോഹങ്ങൾ തന്ന് ദേവൂട്ടി വന്നിരിക്കുന്നു.

ലച്ചു പാഠപുസ്തകവും മറ്റും വായിച്ചു കേൾപ്പിക്കുമ്പോൾ കൊതിയോടെ ഓർക്കാറുണ്ട് നാലക്ഷരം കൂട്ടി വായിക്കാനായെങ്കിൽ എന്ന്
ദേവിക ഇന്നുവരെ എഴുതിയിട്ടില്ലാത്ത പരുപരുത്ത കൈപിടിച്ച് ഹരിശ്രീ എഴുതിക്കുമ്പോൾ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി. അതും പത്തു മാർക്കിനു വേണ്ടി ഇല്ലാത്ത സമയമുണ്ടാക്കി പഠിപ്പിക്കാനെത്തിയിരിക്കുകയാണ്. ശേഖരന്റെ മകൾ.

പഠിക്കുവാനുള്ള ആർത്തിയൊ അതൊ വാശിയൊ വേഗം എഴുത്തും വായനയും പഠിച്ചെടുത്തു. മരുഭൂമിയിൽ പെയ്ത കുളിർമഴ പോലെ അക്ഷരങ്ങൾ അയാൾക്കു മുന്നിൽ നൃത്തംചവുട്ടി. എഴുതാൻ പഠിച്ച ആദ്യം ദിവസം തന്നെ സ്ലേറ്റിൽ ശ്രീലക്ഷമി എന്നെഴുതി ആനന്ദിച്ചു. തന്റെ പൊന്നുമോൾ…

പിന്നീടു കിട്ടുന്നതെല്ലാം വായിച്ചു പുതിയ പുതിയ അറിവുകൾ. അങ്ങിനെയാണ് എഴുത്തു പുരയ്ക്കു മുന്നിൽ അയാൾ മടിച്ചു നിന്നത്

സാഹിത്യത്തിലെ വർണ്ണ വ്യവസ്ഥകൾ അയാൾക്കു മുന്നിൽ അന്തം വിട്ടു
അയാളുടെ അനുഭവങ്ങൾക്കു മുന്നിൽ വാക്കുകൾ വിറച്ചു നിന്നു. വിവേചനമൊ വർണ്ണനകളൊ ഇല്ലാതെ അനുഭവങ്ങളുടെ വെള്ളച്ചാട്ടത്തിൽ അക്ഷരങ്ങൾ വാക്കുകളായി വരികൾ തീർത്തു.

ഏകാന്തതയെ തോല്പിക്കാൻ ഒത്തിരി കഥാപാത്രങ്ങൾ പുനർജ്ജനിച്ചു. മൂകത തളം കെട്ടിയ നാലു ചുവരുകൾക്കുള്ളിൽ പൊട്ടിച്ചിരിയുടേയും തേങ്ങിക്കരച്ചിലുകളുടേയും അട്ടഹാസങ്ങളുടേയും ശബ്ദകോലാഹലങ്ങൾ മുഴങ്ങിക്കൊണ്ടിരുന്നു…

ശ്രീ….

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇഷ്ക് (കവിത) ✍സൗമ്യ രഞ്ജിത്ത്

നിലാവുള്ളൊരു രാത്രിയിൽ നക്ഷത്രങ്ങൾ പുഞ്ചിരി പൊഴിക്കുമ്പോൾ കണ്ണുകളിൽ കുസ്യതി ഒളിപ്പിച്ചൊരുവന്റെ പ്രണയമാകണം!! കടലുകൾക്ക് അപ്പുറമിരുന്ന് ഹൃദയം കൊണ്ടവനെഴുതുന്ന കവിതകളുടെ മറുവരിയാകണം !! ജൻമ ജൻമാന്തരങ്ങളോളം അവന്റെ നെഞ്ചിലെ സ്നേഹത്തിന്റെ ചൂടറിയണം !! അത്രയ്ക്കിഷ്ടമായിരുന്നു അവനെയെന്ന് എത്ര തവണ എഴുതിയിട്ടും മതിയാകാതെ ഇന്നും എഴുതിക്കൂട്ടുന്ന വരികളിൽ സ്നേഹത്തിന്റെ ആഴമെത്രയെന്ന് അടയാളമിട്ട് സൂക്ഷിക്കണം !! അവനോളം മറ്റൊരു വസന്തവുമീ ഇഷ്കിന്റെ കിത്താബിൽ എഴുതി ചേർക്കാനിനി...

“ഇവിടം നമുക്ക് പ്രണയം പകുത്ത് തന്ന സ്വർഗ്ഗം” (കവിത)

നീ തെളിച്ച വഴിയെ.. അന്ന് ഞാൻ നടന്നു പതിയെ.. ഒളി വീശി വന്നു തനിയെ എൻ മനം കവർന്ന മലരേ.. മധു പൊഴിയുമെന്നു പറയെ.. മലരടരുമെന്ന് കരുതെ.. മണി മുഴക്കമങ്ങ് മറയെ.. മല മടക്കിലങ്ങ് തെളിയെ... അവളെനിക്കു മുന്നിൽ പതറെ.. ഞാൻ കൊതിച്ചു ചുണ്ടിൽ തൊടവെ.. മഴ കനിഞ്ഞു ഞങ്ങൾ പുണരെ.. മതിമറന്ന് മനസ്സ്...

അച്ഛനെന്നതണൽമരം (കവിത) ✍️ജയന്തി ശശി

കഷ്ടപ്പാടിൻ കയ്പ്പു രുചിക്കിലും, വെയിലത്തുവാടാതെസ്നേഹംവറ്റാതെ കൊടും കാറ്റിലുമുലയാതെ കുടുംബം പോറ്റുന്നെന്നുമച്ഛനെന്നതണൽ മരം വർണ്ണപ്പകിട്ടാർന്ന,യുടുപ്പുകൾ മക്കൾ ക്കേകിയിട്ടച്ഛൻ പരിഭവമേതുമില്ലാതെ വാക്കിലും,നോക്കിലുമലിവ് നിറച്ചിടുന്ന സൂര്യതേജസ്സിൻ സുകൃതമാണച്ഛൻ..! പട്ടിണിക്കോലമായ് തേങ്ങിടുമാബാല്യ- ത്തിലെൻകൺപീലിനനയുന്ന നേരം ചാരത്തുവന്നെൻ കണ്ണുനീരൊപ്പി തോളിൽ ചേർത്തണയ്ക്കുമെന്നച്ഛൻ ! അറിയാതെ ചെയ്യുന്ന തെറ്റുകളെ ക്ഷമയോടെ തിരുത്തിത്തരുമെന്നച്ഛൻ കടലോളം കണ്ണുനീരൊളിച്ചു വച്ച് നിറസ്നേഹം ചൊരിയുന്നദൈവമച്ഛൻ! ജയന്തി ശശി✍

മഴ (കവിത) ✍വൈഗ അനിൽ. വെളുത്തോളി.

കുഞ്ഞു തുള്ളിയായി ഈ ഭൂമിയിലേക്ക് എത്തുന്ന മഴയെ. നീ ഈ ലോകത്തെ ജലത്താൽ നിറയ്ക്കുന്നു. വരണ്ടു പൊട്ടിനിൽക്കുന്ന ഭൂമിയെ നീ സംരക്ഷിച്ചു കൊള്ളുന്നു. ചില കാലങ്ങളിൽ നീ പേമാരിയാകുമ്പോൾ ചില കാലങ്ങളിൽ നീ വൻ പ്രളയം തീർക്കുന്നു.. മനുഷ്യർ ഭയന്ന് വിറക്കുന്നു. ഇതിലൂടെ മനുഷ്യർ നിർമിച്ച പലതും ഇല്ലാതാകുന്നു.. ഇതിനൊക്കെ കാരണം...
WP2Social Auto Publish Powered By : XYZScripts.com
error: