17.1 C
New York
Tuesday, October 3, 2023
Home Literature കുടിയേറ്റക്കാരൻ (കവിത)

കുടിയേറ്റക്കാരൻ (കവിത)

ദേവു

ഞാൻ കറുത്തവനെന്നും നീ വെളുത്തവനെന്നും.
ഞാൻ വടക്കനും നീ തെക്കനെന്നും
ഞാൻ പൗരസ്ത്യനും നീ പാശ്ചാത്യനെന്നും
പേരിട്ട്, നീ ശണ്ഠ കൂടി!
ദിക്കുകളിൽ കേൾക്കുമാറ്,
ഉച്ചത്തിൽ വിളിച്ചുകൂവി!

ദിശയറിയാതെ,
പേരില്ലാത്ത,
എൻ്റെ പാരമ്പര്യത്തിന് മേൽവിലാസമില്ലാത്രേ!
കഥയില്ലാത്ത,
കാറ്ററിയാത്ത,
കരയറിയാത്ത,
എൻ്റെ ഗമനങ്ങളെ,
ഞാൻ കടലറിയാതെ,
ആഴിയിൻ നെഞ്ചിൽ,
ജീവൻ്റെ നുകവും പേറി,
കദനത്തിൻ്റെ തോണി തുഴഞ്ഞു.
അഴലിൻ്റെ അലകളെ കീറിമുറിച്ച്,
മ്രൃതുവിൻ പാശങ്ങളിൽ നിന്നും
ഓടിയൊളിച്ചു,
എത്തിയീ മറുകരയിൽ!

നിന്റെ “മാത്രം” എന്ന് നീ വീമ്പിളക്കുന്ന, “നിന്റെ”ധരയുടെ കരയിലടിഞ്ഞവൻ,
ഞാൻ കുടിയേറ്റക്കാരൻ!!
നിൻ്റെ കുറ്റക്കാരൻ!!
നീതി നിഷേധിക്കപ്പെട്ട ധർത്തീപുത്രൻ!
നിന്റെ വർണ്ണഭേദങ്ങൾകൊണ്ട്
നീതിതൻ തുലാസിൽ ചവിട്ടി താഴ്ത്തി,
എന്നേ, കടത്തിലാഴ്ത്തിയ ഉടപ്പിറന്നോനേ!
നീയും ധരയുടെ പുത്രൻ തന്നേയല്ലയോ?
ഞാനും നിൻ സഹജനല്ലയോ?

നെഞ്ചകത്തൊരുരുൾ പ്പൊട്ടി
നിശ്ബദതയിൻ ചിലങ്കയണിഞ്ഞ്
മിഴികളിൽ ഇരുട്ടിന്റെ പുതപ്പിട്ടു
പാദങ്ങളിൽ പൂത്ത വ്രൃണങ്ങളിൽ നിന്ന്
നിണമൊഴുകി, പഴുപ്പിൻ ഗന്ധവും പേറി
കൊട്ടിയടയ്ക്കപ്പെട്ട നിന്റെ കൊത്തളങ്ങൾക്ക് മുന്നിൽ,
നാളെയെന്ന പ്രതീക്ഷയും
കെട്ടടങ്ങിയൊരെൻ പട്ടടയിന്നും
വഴിയരികിൽ ആളിക്കത്തുന്നു!

ലോകസദസ്സത് കണ്ട്, വട്ടമേശാ സമ്മേളനങ്ങൾ നടത്തുന്നു
ആരൊക്കെയോ, സമരവാക്യങ്ങൾ വിളിക്കുന്നു!
അതിന്നിടയിൽ-
സോദരിതൻ ഗാത്രം സഹകാരികൾ പങ്കിട്ടെടുക്കുന്നു,
അമ്മിഞ്ഞവറ്റിയ അമ്മതൻമാറിൽ
എന്നുണ്ണി ഞരങ്ങിടുന്നു,
അവൻ്റെ മാതാവ് പിടഞ്ഞിടുന്നു,
മ്രൃതപ്രായമെത്തിയെൻ മാതാവും പിതാവും
ദൈന്യതയൂറും മിഴിമുനയേറ്റ്,
കലിതുള്ളുമെന്നന്തരംഗം,
മരിയ്ക്കാതെ മരിയ്ക്കുന്നു
എന്നിലോരോ ദിനങ്ങളും!

ദേഹവും ദേഹിയും
സമമായ മനുഷ്യൻ
ജാതിമതദേശത്തെയും കൂട്ടി
മ്രൃഗീയ ചിന്തകളെ
നടുന്നു , വളമിടുന്നു,
തെരുവ് നായയേ പോലും
അവനൂട്ടി വളർത്തുന്നു,
ഭ്രാതാവാമെന്നേയോ ആട്ടിപ്പായിക്കുന്നു!
അന്യൻ മാത്രമല്ല ഞാൻ,
അന്യഗ്രഹജീവിയ്ക്ക് പോലും
മേൽവിലാസമുണ്ടത്രേ!
ഒടുവിൽ ഞാൻ
ഭൂമിക്ക് ഭാരവും, ഭീഷണിയുമായി പ്രഖ്യാപിതനായി!

അത് കേട്ട്
മർത്യർ വിജയകാഹളം മുഴക്കുന്നു! അവനുള്ളിലെ-
“ഞാൻ” എന്ന ഭാവം
അട്ടഹസിക്കുന്നു!
ക്ഷോണി വിതുമ്പുന്നു!
കടൽ കരയെ പുണരുന്നു!
മന്ത്രവും തന്ത്രവും
ഹോമയാഗങ്ങളിലും നരനാശ്രയം വെയ്ക്കുന്നു!
കാണാത്ത ദൈവത്തെ പ്രീതിപ്പെടുത്തുവാൻ
കൺമുന്നിൽ കാണുന്നയെന്നേ നീ
കുരുതിയ്ക്ക് കൊടുക്കുന്നു!
കാലം ചിരിക്കുന്നു!
എന്നേയോ –
ദൈവം വിളിക്കുന്നു….
ഞാൻ യാത്ര തുടരുന്നു…..
സീമകളില്ലാത്ത പറുദീസയിലേക്ക്!

-ദേവു-
ഫോട്ടോ കടപ്പാട് ഫേസ്ബുക്ക്

FACEBOOK - COMMENTS

WEBSITE - COMMENTS

30 COMMENTS

    • അന്യഗ്രഹ ജീവികൾക്ക് പോലും മേൽവിലാസം നൽകി, ചുറ്റുമുള്ള മനുഷ്യന്റെ ജീവന് പുല്ലുവില പോലും കൊടുക്കാത്ത തലമുറ ആണിത്. എത്രയോ ആഴമേറിയ വിരോധാഭാസം!

      വായനയ്ക്ക് നന്ദിയും, സന്തോഷവും അറിയിക്കുന്നു.

      സ്നേഹപൂർവ്വം ദേവു

  1. മനോഹരമായ വരികൾ, അതിലും ശ്രേഷ്ഠം വരികൾക്കിടയിലെ ആധുനിക മനുഷ്യന്റെ ചിന്താ . ഗതിയോടുള്ള നിശബ്ദ്ധമായ വിയോജിപ്പ്

    • വിരോധാഭാസങ്ങളുടെ ലോകമാണ് ഇന്ന് നമ്മുക്ക് ചുറ്റും

  2. വിരോധാഭാസങ്ങളുടെ ലോകമാണ് ഇന്ന് നമ്മുക്ക് ചുറ്റും

  3. Nannayirikkunnu Devu! The part that gave me a heart ache 👇🏼
    “അമ്മിഞ്ഞവറ്റിയ അമ്മതൻമാറിൽ
    എന്നുണ്ണി ഞരങ്ങിടുന്നു,
    അവൻ്റെ മാതാവ് പിടഞ്ഞിടുന്നു,
    മ്രൃതപ്രായമെത്തിയെൻ മാതാവും പിതാവും
    ദൈന്യതയൂറും മിഴിമുനയേറ്റ്,
    കലിതുള്ളുമെന്നന്തരംഗം,
    മരിയ്ക്കാതെ മരിയ്ക്കുന്നു
    എന്നിലോരോ ദിനങ്ങളും”

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇഷ്ക് (കവിത) ✍സൗമ്യ രഞ്ജിത്ത്

നിലാവുള്ളൊരു രാത്രിയിൽ നക്ഷത്രങ്ങൾ പുഞ്ചിരി പൊഴിക്കുമ്പോൾ കണ്ണുകളിൽ കുസ്യതി ഒളിപ്പിച്ചൊരുവന്റെ പ്രണയമാകണം!! കടലുകൾക്ക് അപ്പുറമിരുന്ന് ഹൃദയം കൊണ്ടവനെഴുതുന്ന കവിതകളുടെ മറുവരിയാകണം !! ജൻമ ജൻമാന്തരങ്ങളോളം അവന്റെ നെഞ്ചിലെ സ്നേഹത്തിന്റെ ചൂടറിയണം !! അത്രയ്ക്കിഷ്ടമായിരുന്നു അവനെയെന്ന് എത്ര തവണ എഴുതിയിട്ടും മതിയാകാതെ ഇന്നും എഴുതിക്കൂട്ടുന്ന വരികളിൽ സ്നേഹത്തിന്റെ ആഴമെത്രയെന്ന് അടയാളമിട്ട് സൂക്ഷിക്കണം !! അവനോളം മറ്റൊരു വസന്തവുമീ ഇഷ്കിന്റെ കിത്താബിൽ എഴുതി ചേർക്കാനിനി...

“ഇവിടം നമുക്ക് പ്രണയം പകുത്ത് തന്ന സ്വർഗ്ഗം” (കവിത)

നീ തെളിച്ച വഴിയെ.. അന്ന് ഞാൻ നടന്നു പതിയെ.. ഒളി വീശി വന്നു തനിയെ എൻ മനം കവർന്ന മലരേ.. മധു പൊഴിയുമെന്നു പറയെ.. മലരടരുമെന്ന് കരുതെ.. മണി മുഴക്കമങ്ങ് മറയെ.. മല മടക്കിലങ്ങ് തെളിയെ... അവളെനിക്കു മുന്നിൽ പതറെ.. ഞാൻ കൊതിച്ചു ചുണ്ടിൽ തൊടവെ.. മഴ കനിഞ്ഞു ഞങ്ങൾ പുണരെ.. മതിമറന്ന് മനസ്സ്...

അച്ഛനെന്നതണൽമരം (കവിത) ✍️ജയന്തി ശശി

കഷ്ടപ്പാടിൻ കയ്പ്പു രുചിക്കിലും, വെയിലത്തുവാടാതെസ്നേഹംവറ്റാതെ കൊടും കാറ്റിലുമുലയാതെ കുടുംബം പോറ്റുന്നെന്നുമച്ഛനെന്നതണൽ മരം വർണ്ണപ്പകിട്ടാർന്ന,യുടുപ്പുകൾ മക്കൾ ക്കേകിയിട്ടച്ഛൻ പരിഭവമേതുമില്ലാതെ വാക്കിലും,നോക്കിലുമലിവ് നിറച്ചിടുന്ന സൂര്യതേജസ്സിൻ സുകൃതമാണച്ഛൻ..! പട്ടിണിക്കോലമായ് തേങ്ങിടുമാബാല്യ- ത്തിലെൻകൺപീലിനനയുന്ന നേരം ചാരത്തുവന്നെൻ കണ്ണുനീരൊപ്പി തോളിൽ ചേർത്തണയ്ക്കുമെന്നച്ഛൻ ! അറിയാതെ ചെയ്യുന്ന തെറ്റുകളെ ക്ഷമയോടെ തിരുത്തിത്തരുമെന്നച്ഛൻ കടലോളം കണ്ണുനീരൊളിച്ചു വച്ച് നിറസ്നേഹം ചൊരിയുന്നദൈവമച്ഛൻ! ജയന്തി ശശി✍

മഴ (കവിത) ✍വൈഗ അനിൽ. വെളുത്തോളി.

കുഞ്ഞു തുള്ളിയായി ഈ ഭൂമിയിലേക്ക് എത്തുന്ന മഴയെ. നീ ഈ ലോകത്തെ ജലത്താൽ നിറയ്ക്കുന്നു. വരണ്ടു പൊട്ടിനിൽക്കുന്ന ഭൂമിയെ നീ സംരക്ഷിച്ചു കൊള്ളുന്നു. ചില കാലങ്ങളിൽ നീ പേമാരിയാകുമ്പോൾ ചില കാലങ്ങളിൽ നീ വൻ പ്രളയം തീർക്കുന്നു.. മനുഷ്യർ ഭയന്ന് വിറക്കുന്നു. ഇതിലൂടെ മനുഷ്യർ നിർമിച്ച പലതും ഇല്ലാതാകുന്നു.. ഇതിനൊക്കെ കാരണം...
WP2Social Auto Publish Powered By : XYZScripts.com
error: