17.1 C
New York
Tuesday, October 3, 2023
Home Literature ഈസ്റ്റർ… പ്രത്യാശയുടെ ദിനം

ഈസ്റ്റർ… പ്രത്യാശയുടെ ദിനം

ബൈജു തെക്കുംപുറത്ത്

ക്രൂശിതനായ ക്രിസ്തു മരണത്തെ ജയിച്ച് ഉയിർത്തെഴുന്നേറ്റതിൻ്റെ
ഓർമ്മദിനമായ ഈസ്റ്റർ
ഇന്ന് ലോകമെങ്ങും
ആഘോഷിക്കുന്നു.

പ്രത്യാശയുടേയും പ്രതീക്ഷയുടേയും ദിനം..

തിന്മക്ക് മേൽ നന്മയുടെ വിജയം..

സഹനത്തിൻ്റേയും സ്നേഹത്തിൻ്റേയും വിജയം..

ലോകം മുഴുവൻ എതിരായാലും സത്യവും സ്നേഹവും നന്മയും ഒടുവിൽ വിജയിക്കും
എന്നുള്ള സന്ദേശം നൽകുന്നു ഈസ്റ്റർ..

ക്രിസ്തുവിൻ്റെ പീഢാനുഭവാഴ്ചയിലെ ദു:ഖവെള്ളിയാഴ്ച ക്രൂശിക്കപ്പെട്ട ക്രിസ്തു മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റു.

ക്രിസ്തുവിൻ്റെ ഉയിർപ്പിനെക്കുറിച്ച് വിശുദ്ധ ബൈബിൾ ഇങ്ങനെ സാക്ഷിക്കുന്നു..

“ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്നു അവനെ പൂശേണ്ടതിന്നു സുഗന്ധവർഗ്ഗം വാങ്ങി..

ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ അതികാലത്തു സൂര്യൻ ഉദിച്ചപ്പോൾ അവർ കല്ലറക്കൽ ചെന്നു:

കല്ലറയുടെ വാതിൽക്കൽ നിന്നു..
നമുക്കു വേണ്ടി ആർ കല്ലു ഉരുട്ടിക്കളയും എന്നു തമ്മിൽ പറഞ്ഞു.
അവർ നോക്കിയാറെ കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു; അതു ഏറ്റവും വലുതായിരുന്നു.

അവർ കല്ലറക്കകത്തു കടന്നപ്പോൾ വെള്ള നിലയങ്കി ധരിച്ച ഒരു ബാല്യക്കാരൻ വലത്തു ഭാഗത്തു ഇരിക്കുന്നതു കണ്ടു ഭ്രമിച്ചു.

അവൻ അവരോടു: ഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസ്രായനായ യേശുവിനെ നിങ്ങൾ അന്വേഷിക്കുന്നു; അവൻ ഉയിർത്തെഴുന്നേറ്റു; അവൻ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ..എന്ന് പറഞ്ഞു.

ക്രിസ്തു ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ രാവിലെ ഉയിർത്തെഴുന്നേറ്റിട്ടു താൻ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗ്ദലക്കാരത്തി മറിയക്കു ആദ്യം പ്രത്യക്ഷനായി.

പിന്നത്തേതിൽ പതിനൊരുവർ ഭക്ഷണത്തിനിരിക്കുമ്പോൾ അവൻ അവർക്കു പ്രത്യക്ഷനായി..”

   ++++++++++

ക്രിസ്തു ക്രൂശിതനാവും മുമ്പേ
യെരുശലേമിന്നരികെയുള്ള ബെഥാന്യയിൽ ദീനം പിടിച്ച്
മരിച്ചിട്ട് നാലു ദിവസം കഴിഞ്ഞിരുന്ന
സ്നേഹിതനായ ലാസറിനെ ഉയിർപ്പിക്കുന്നതിന് സാക്ഷികളായിരുന്നു ശിഷ്യന്മാരും ലാസറിൻ്റെ സഹോദരിമാരും..

ലാസറിൻ്റെ ഭവനത്തിൽ വെച്ച് ക്രിസ്തു പറഞ്ഞ വചനം

“Jesus said to her, ‘I am the resurrection and the life. The one who believes in me will live, even though they die; and whoever lives by believing in me will never die.”
John 11:25-26:

“ഞാൻ തന്നേ പുനരുത്ഥാനവും ജീവനും ആകുന്നു; എന്നിൽ വിശ്വസിക്കുന്നവൻ മരിച്ചാലും ജീവിക്കും.”

മരിച്ചവനെ യേശു ഉയർത്തെഴുന്നേൽപ്പിച്ചു. മയക്കത്തിൽ നിന്നെന്നപോലെ ലാസർ എഴുന്നേറ്റു.

ലാസറിനെ ഉയർപ്പിച്ച ക്രിസ്തു മരണത്തെ ജയിച്ച് ഉയർത്തെഴുന്നേറ്റിരിക്കുന്നു.. ഈ സന്തോഷ സുദിനത്തിൽ..

യേശുവിൻ്റെ ഇഹലോകജീവിതം
സാധാരണക്കാരോടൊപ്പമായിരുന്നു.

അറിവില്ലാത്തവരായിരുന്ന ശിഷ്യന്മാർ അവനോടൊപ്പം ചേർന്നു നടന്നു..

അവർക്ക് ദൈവിക ജ്ഞാനം ക്രിസ്തു പകർന്നു നൽകി..
അവർ ജ്ഞാനത്താൽ നിറഞ്ഞു…!

ക്രിസ്തു രോഗികളെ സൗഖ്യമാക്കി…!

അനുഗമിച്ചവർക്കെല്ലാം ജീവിതത്തെ ദൈവസ്നേഹത്തിൽ നിറയ്ക്കുവാൻ ദൈവവചനങ്ങൾ പകർന്നു നൽകി…!

അനേകം അത്ഭുത പ്രവൃത്തികൾ ചെയ്തു…!

യേശുക്രിസ്തുവിൻ്റെ തൃപ്പാദങ്ങൾ പതിഞ്ഞ ജോർദ്ദാൻ ,പലസ്തീൻ, ഇസ്രായേൽ രാജ്യങ്ങളിലെ പുണ്യസ്ഥലങ്ങൾ ചരിത്രം വിളിച്ചോതുന്നു.
ബേത് ലഹേമും
ഗോഗുൽത്താമലയും ക്രിസ്തുവിനെ അടക്കം ചെയ്തിരുന്ന കബറിടവും
മറ്റു പുണ്യസ്ഥലങ്ങളുമെല്ലാം സന്ദർശിക്കാൻ 2012 ൽ ഭാഗ്യമുണ്ടായി എന്നതിനാൽ ഈ ദിനത്തെക്കുറിച്ച് എഴുതുമ്പോൾ പ്രാർത്ഥനാപൂർവ്വം നിന്ന നിമിഷങ്ങൾ ഓർക്കാനാവുന്നു ..

ഈസ്റ്റർ


ഈസ്റ്റർ എന്ന വാക്കിൻ്റെ ഉറവിടത്തെക്കുറിച്ച് ആധികാരിക രേഖകൾ ഇങ്ങനെ പഠിപ്പിക്കുന്നു.
ഇംഗ്ലണ്ടിലെ ആംഗ്ലോ-
സാക്സോണിയന്മാർ ‘ഈയോസ്റ്ററേ’ എന്ന ദേവതയെ ആരാധിച്ചിരുന്നു. ഈയോസ്റ്ററേ ദേവതയുടെ പ്രീതിക്കായുള്ള യാഗങ്ങൾ നടന്നിരുന്ന മാസം ഈസ്റ്റർ മാസം എന്നാണറിയപ്പെട്ടിരുന്നത്. ക്രിസ്തുമതം അവിടെ പ്രചരിച്ചപ്പോൾ ഈസ്റ്റർ മാസത്തിൽതന്നെ ആചരിച്ചിരുന്ന ക്രിസ്തുവിന്റെ പുനരുത്ഥാനപ്പെരുന്നാളിനെ ഈസ്റ്റർ എന്നു വിളിച്ചു തുടങ്ങുകയും പിന്നീടത് പ്രചാരം നേടുകയും ചെയ്തു. സുറിയാനി പാരമ്പര്യത്തിലുള്ള സഭകൾക്കിടയിൽ ഇപ്പോഴും ഈസ്റ്ററിനെ ഉയിർപ്പ് പെരുന്നാൾ എന്നർത്ഥമുള്ള ‘ ‘ക്യംതാ പെരുന്നാൾ’എന്ന് വിളിക്കുന്ന പഴയ പതിവും നിലനിൽക്കുന്നു.
++++++

പ്രതീക്ഷയുടെയും പ്രത്യാശയുടേയും സന്ദേശമാണ് ഈസ്റ്റർ ലോകത്തിന് നൽകുന്നത്.

പ്രതിസന്ധികളെ നേരിടാനുള്ള കരുത്താണ് ഈസ്റ്റർ പകർന്നു തരുന്നത്..

യേശുവിൻ്റെ ഗിരിപ്രഭാഷണത്തിലെ സന്ദേശത്തിൽ ഇങ്ങനെ പറയുന്നു…

“നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു. ഉപ്പ് കാരമില്ലാതെ പോയാൽ അതിന് എന്തുകൊണ്ട് രസം വരുത്താം. പുറത്തുകളഞ്ഞിട്ട് മനുഷ്യർ ചവിട്ടുവാനല്ലാതെ പിന്നെ കൊള്ളുന്നതല്ല. നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു. മലമേലിരിക്കുന്ന പട്ടണം മറഞ്ഞിരിക്കാൻ പാടില്ല. വിളക്കു കത്തിച്ച് പറയിന്മേലല്ല തണ്ടിന്മേലത്രേ വെക്കുന്നതു. അപ്പോളത് വീട്ടിലുള്ള എല്ലാവർക്കും പ്രകാശിക്കുന്നു”

ക്രിസ്തുവിൻ്റെ ഉയിർപ്പ് പെരുന്നാൾ ആഘോഷിക്കുന്ന ഈ സുദിനത്തിൽ ലോകത്തിൻ്റെ വെളിച്ചമാകുവാൻ,
വീടിൻ്റെ വെളിച്ചമാകുവാൻ ഏവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു ..

“Love one another as I have Loved You”

“ഞാൻ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും അന്യോന്യം സ്നേഹിക്കണം “

ക്രിസ്തു യേശുവിൻ്റെ ഈ സ്നേഹമൊഴികൾ
പിൻപറ്റുന്നതിനും പകർത്തുന്നതിനും
ഈ നല്ല ദിനം
മുഖാന്തിരമായിത്തീരട്ടെ..

ഏവർക്കും ഈസ്റ്റർ ദിനത്തിൻ്റെ എല്ലാ ആശംസകളും സ്നേഹത്തോടെ നേരുന്നു..

ബൈജു തെക്കുംപുറത്ത്

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇഷ്ക് (കവിത) ✍സൗമ്യ രഞ്ജിത്ത്

നിലാവുള്ളൊരു രാത്രിയിൽ നക്ഷത്രങ്ങൾ പുഞ്ചിരി പൊഴിക്കുമ്പോൾ കണ്ണുകളിൽ കുസ്യതി ഒളിപ്പിച്ചൊരുവന്റെ പ്രണയമാകണം!! കടലുകൾക്ക് അപ്പുറമിരുന്ന് ഹൃദയം കൊണ്ടവനെഴുതുന്ന കവിതകളുടെ മറുവരിയാകണം !! ജൻമ ജൻമാന്തരങ്ങളോളം അവന്റെ നെഞ്ചിലെ സ്നേഹത്തിന്റെ ചൂടറിയണം !! അത്രയ്ക്കിഷ്ടമായിരുന്നു അവനെയെന്ന് എത്ര തവണ എഴുതിയിട്ടും മതിയാകാതെ ഇന്നും എഴുതിക്കൂട്ടുന്ന വരികളിൽ സ്നേഹത്തിന്റെ ആഴമെത്രയെന്ന് അടയാളമിട്ട് സൂക്ഷിക്കണം !! അവനോളം മറ്റൊരു വസന്തവുമീ ഇഷ്കിന്റെ കിത്താബിൽ എഴുതി ചേർക്കാനിനി...

“ഇവിടം നമുക്ക് പ്രണയം പകുത്ത് തന്ന സ്വർഗ്ഗം” (കവിത)

നീ തെളിച്ച വഴിയെ.. അന്ന് ഞാൻ നടന്നു പതിയെ.. ഒളി വീശി വന്നു തനിയെ എൻ മനം കവർന്ന മലരേ.. മധു പൊഴിയുമെന്നു പറയെ.. മലരടരുമെന്ന് കരുതെ.. മണി മുഴക്കമങ്ങ് മറയെ.. മല മടക്കിലങ്ങ് തെളിയെ... അവളെനിക്കു മുന്നിൽ പതറെ.. ഞാൻ കൊതിച്ചു ചുണ്ടിൽ തൊടവെ.. മഴ കനിഞ്ഞു ഞങ്ങൾ പുണരെ.. മതിമറന്ന് മനസ്സ്...

അച്ഛനെന്നതണൽമരം (കവിത) ✍️ജയന്തി ശശി

കഷ്ടപ്പാടിൻ കയ്പ്പു രുചിക്കിലും, വെയിലത്തുവാടാതെസ്നേഹംവറ്റാതെ കൊടും കാറ്റിലുമുലയാതെ കുടുംബം പോറ്റുന്നെന്നുമച്ഛനെന്നതണൽ മരം വർണ്ണപ്പകിട്ടാർന്ന,യുടുപ്പുകൾ മക്കൾ ക്കേകിയിട്ടച്ഛൻ പരിഭവമേതുമില്ലാതെ വാക്കിലും,നോക്കിലുമലിവ് നിറച്ചിടുന്ന സൂര്യതേജസ്സിൻ സുകൃതമാണച്ഛൻ..! പട്ടിണിക്കോലമായ് തേങ്ങിടുമാബാല്യ- ത്തിലെൻകൺപീലിനനയുന്ന നേരം ചാരത്തുവന്നെൻ കണ്ണുനീരൊപ്പി തോളിൽ ചേർത്തണയ്ക്കുമെന്നച്ഛൻ ! അറിയാതെ ചെയ്യുന്ന തെറ്റുകളെ ക്ഷമയോടെ തിരുത്തിത്തരുമെന്നച്ഛൻ കടലോളം കണ്ണുനീരൊളിച്ചു വച്ച് നിറസ്നേഹം ചൊരിയുന്നദൈവമച്ഛൻ! ജയന്തി ശശി✍

മഴ (കവിത) ✍വൈഗ അനിൽ. വെളുത്തോളി.

കുഞ്ഞു തുള്ളിയായി ഈ ഭൂമിയിലേക്ക് എത്തുന്ന മഴയെ. നീ ഈ ലോകത്തെ ജലത്താൽ നിറയ്ക്കുന്നു. വരണ്ടു പൊട്ടിനിൽക്കുന്ന ഭൂമിയെ നീ സംരക്ഷിച്ചു കൊള്ളുന്നു. ചില കാലങ്ങളിൽ നീ പേമാരിയാകുമ്പോൾ ചില കാലങ്ങളിൽ നീ വൻ പ്രളയം തീർക്കുന്നു.. മനുഷ്യർ ഭയന്ന് വിറക്കുന്നു. ഇതിലൂടെ മനുഷ്യർ നിർമിച്ച പലതും ഇല്ലാതാകുന്നു.. ഇതിനൊക്കെ കാരണം...
WP2Social Auto Publish Powered By : XYZScripts.com
error: