17.1 C
New York
Tuesday, October 3, 2023
Home Literature ഇതൊരു മോചനമോ അതോ പുനർജ്ജനിയോ (കവിത)

ഇതൊരു മോചനമോ അതോ പുനർജ്ജനിയോ (കവിത)

ചന്ദ്രിക മേനോൻ✍️

ഇരുട്ടിൽമുങ്ങിയരാവുമാപേമാരിയുമെന്തേ
പകരുന്നിതെന്നിൽതീവ്രമോരുദുഖത്തിന്
പുകച്ചുരുളുകൾഅനിർവ്വചനീയമാംവണ്ണം? .
മത്സരിക്കുന്നുവോഎൻകണ്ണീരാപേമാരിയോട്?

എന്റെഹൃദയതുടിപ്പുകളെന്റെആത്മരോദനം
എന്നിൽനിന്നകറ്റിനീകടിഞ്ഞാണിട്ടതല്ലേ
എന്നിലെസംഗീതംഎൻമനസിന്റെമാറ്റൊലി
എന്നോനീഎനിക്കന്യമാക്കിയില്ലേ

ഇരുണ്ടൊരെൻഅകതാരിൽകൂടുകൂട്ടിയ
അഭ്രപാളികളിലെനിഗുഢതയിലെങ്ങോ
അരക്ഷിതത്തിന്അലകൾപായിച്ചതുംനീയേ
എന്നാത്മാവിനെതടവറയിലാക്കിയതുംനീ

ഇന്നോളമെൻചേതനക്കു  കടിഞ്ഞാണിട്ടതും
എന്നുംനിൻസ്വാർത്ഥസുഖത്തിനായ്നീ
എൻമനസ്സിനെതൊട്ടിലിട്ടാട്ടിയപ്പോളും
എന്നിലെഞാനാതടവറയിൽചുരുണ്ടുകൂടി

ജനാലകൾക്കപ്പുറത്തെകൂരിരുട്ടിൽപേമാരി
അനിർഗ്ഗളംപതിക്കവേതോരാത്തകണ്ണീരാൽ
അറിയുന്നുഞാനെന്നുള്ളിലെചിറകടികൾ…
അനിശ്ചിതമൊരുവെമ്പലിന്മൂളലുകൾ…

പുനർജ്ജനിയോ ഇതുയർത്തെഴുനേൽപ്പോ
നീ അടച്ചിട്ട തടങ്കലിൽ നിന്നു ഞാൻ  മോചിത
പറന്നുയരട്ടെ ഞാനീ മേഘപാളികൾക്കപ്പുറം
വീണ്ടുമൊരുഷസ്സിൻ മനോഹാരിതയിലേക്കായ്

പിരിഞ്ഞു പോയൊരെൻ ജീവന്റെഊർജ്ജവും
പിടയുമെൻ ചേതനതൻ സംഗീതവും മിന്നലായ്
എന്നുള്ളിലേക്കൂർന്നിറങ്ങുവതിപ്പോൾ അവിരളം
ചേർത്തിടട്ടെയാ സംഗീതം എൻ ചേതസ്സിലിന്നു.

ചോർന്നു പോയൊരാ കാവ്യമാധുരി പകരട്ടെ
എന്നുൾക്കാമ്പിലുമെൻ ഹൃദയത്തിലും ഞാൻ.
നിൻതടവറക്കു പുറത്തു കാണ്മതൊരുലോകം 
സ്വന്തമാക്കിടട്ടെ അതു സാമോദമിന്നു ഞാൻ..


ചന്ദ്രിക മേനോൻ✍️

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

INDO AMERICAN PRESS CLUB announces Lifetime Achievement Awards.

IAPC is celebrating its Tenth Anniversary and the Ninth International Media Conference at Hilton Stamford Convention Center, Connecticut during Oct 7-9th, 2023. The prestigious Lifetime...

ഇഷ്ക് (കവിത) ✍സൗമ്യ രഞ്ജിത്ത്

നിലാവുള്ളൊരു രാത്രിയിൽ നക്ഷത്രങ്ങൾ പുഞ്ചിരി പൊഴിക്കുമ്പോൾ കണ്ണുകളിൽ കുസ്യതി ഒളിപ്പിച്ചൊരുവന്റെ പ്രണയമാകണം!! കടലുകൾക്ക് അപ്പുറമിരുന്ന് ഹൃദയം കൊണ്ടവനെഴുതുന്ന കവിതകളുടെ മറുവരിയാകണം !! ജൻമ ജൻമാന്തരങ്ങളോളം അവന്റെ നെഞ്ചിലെ സ്നേഹത്തിന്റെ ചൂടറിയണം !! അത്രയ്ക്കിഷ്ടമായിരുന്നു അവനെയെന്ന് എത്ര തവണ എഴുതിയിട്ടും മതിയാകാതെ ഇന്നും എഴുതിക്കൂട്ടുന്ന വരികളിൽ സ്നേഹത്തിന്റെ ആഴമെത്രയെന്ന് അടയാളമിട്ട് സൂക്ഷിക്കണം !! അവനോളം മറ്റൊരു വസന്തവുമീ ഇഷ്കിന്റെ കിത്താബിൽ എഴുതി ചേർക്കാനിനി...

“ഇവിടം നമുക്ക് പ്രണയം പകുത്ത് തന്ന സ്വർഗ്ഗം” (കവിത)

നീ തെളിച്ച വഴിയെ.. അന്ന് ഞാൻ നടന്നു പതിയെ.. ഒളി വീശി വന്നു തനിയെ എൻ മനം കവർന്ന മലരേ.. മധു പൊഴിയുമെന്നു പറയെ.. മലരടരുമെന്ന് കരുതെ.. മണി മുഴക്കമങ്ങ് മറയെ.. മല മടക്കിലങ്ങ് തെളിയെ... അവളെനിക്കു മുന്നിൽ പതറെ.. ഞാൻ കൊതിച്ചു ചുണ്ടിൽ തൊടവെ.. മഴ കനിഞ്ഞു ഞങ്ങൾ പുണരെ.. മതിമറന്ന് മനസ്സ്...

അച്ഛനെന്നതണൽമരം (കവിത) ✍️ജയന്തി ശശി

കഷ്ടപ്പാടിൻ കയ്പ്പു രുചിക്കിലും, വെയിലത്തുവാടാതെസ്നേഹംവറ്റാതെ കൊടും കാറ്റിലുമുലയാതെ കുടുംബം പോറ്റുന്നെന്നുമച്ഛനെന്നതണൽ മരം വർണ്ണപ്പകിട്ടാർന്ന,യുടുപ്പുകൾ മക്കൾ ക്കേകിയിട്ടച്ഛൻ പരിഭവമേതുമില്ലാതെ വാക്കിലും,നോക്കിലുമലിവ് നിറച്ചിടുന്ന സൂര്യതേജസ്സിൻ സുകൃതമാണച്ഛൻ..! പട്ടിണിക്കോലമായ് തേങ്ങിടുമാബാല്യ- ത്തിലെൻകൺപീലിനനയുന്ന നേരം ചാരത്തുവന്നെൻ കണ്ണുനീരൊപ്പി തോളിൽ ചേർത്തണയ്ക്കുമെന്നച്ഛൻ ! അറിയാതെ ചെയ്യുന്ന തെറ്റുകളെ ക്ഷമയോടെ തിരുത്തിത്തരുമെന്നച്ഛൻ കടലോളം കണ്ണുനീരൊളിച്ചു വച്ച് നിറസ്നേഹം ചൊരിയുന്നദൈവമച്ഛൻ! ജയന്തി ശശി✍
WP2Social Auto Publish Powered By : XYZScripts.com
error: