ഹയർ സെക്കൻഡറി പൊതുപരീക്ഷകൾ നടത്താൻ പണമില്ലാതെ വിദ്യാഭ്യാസ വകുപ്പ്. മാർച്ചിൽ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം സ്വന്തം അക്കൗണ്ടിൽ നിന്നെടുക്കാനാണ് സ്‌കൂളുകൾ നിർദ്ദേശം നൽകിയിരിക്കുന്നത്
കുട്ടികളിൽ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. അക്കൗണ്ടിൽ തുകയില്ലെന്നാണ് ഉത്തരവിൽ നൽകുന്ന വിശദീകരണം.
പരീക്ഷാ നടത്തിപ്പിനുള്ള പണം വക മാറ്റി ചെലവഴിച്ചതിനാൽ പ്രതിസന്ധിയുണ്ടായി എന്നാണ് ആരോപണം. ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളും ഇമ്ബ്രൂവ്മെന്റ് പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പിൽ പണമില്ല. പൊതു പരീക്ഷകൾക്കായി കുട്ടികളിൽ നിന്നും സർക്കാർ പ്രത്യേകം ഫീസ് ഈടാക്കാറുണ്ട്.