പത്തനംതിട്ട ; ആരോഗ്യ മന്ത്രി വീണാ ജോർജിൻറെ പേഴ്സണൽ സ്റ്റാഫിനെതിരെ പരാതി. എൻ.എച്ച്.എം ഡോക്ടർ നിയമനത്തിനു പണം വാങ്ങിയെന്നാണ് പരാതി. മന്ത്രിയുടെ പേർസണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനെതിരെയാണ് ആരോപണം. മലപ്പുറം സ്വദേശി ഹരിദാസ് ആണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോയിൽ നിയമനം വാഗ്ദാനം ചെയ്തു പണം വാങ്ങി എന്നാണ് പരാതി.താത്കാലിക നിയമനത്തിന് അഞ്ചു ലക്ഷം രൂപ നൽകി ,മുൻകൂ 1.75 ലക്ഷം രൂപ നൽകി. ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയത് പത്തനംതിട്ട സിഐടിയു മുൻ ഓഫീസ് സെക്രട്ടറി ആണെന്നും ഇയാൾക്ക് 75000 രൂപ നൽകിയതായും പരാതിക്കാരൻ പറയുന്നു.
മന്ത്രിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ സ്റ്റാഫ് അംഗത്തിന് ഒരു ലക്ഷം രൂപ നൽകി. നിയമന ഉത്തരവ് ഈ മെയിലായി വന്നെങ്കിലും ജോലി കിട്ടിയില്ല .മലപ്പുറം സ്വദേശിയായ മരുമകൾക്ക് വേണ്ടിയായിരുന്നു ജോലിക്ക് ശ്രമിച്ചത് എന്നും ഹരിദാസ് മലപ്പുറത്ത് പറഞ്ഞു.
എൻ.എച്ച്.എം ഡോക്ടർ നിയമനം വാഗ്ദാനം ചെയ്ത് തൻറെ പേഴ്സണൽ സ്റ്റാഫ് പണം തട്ടിയെന്ന പരാതിയിൽ പ്രതികരിച്ച് മന്ത്രി വീണാ ജോർജ്.
മന്ത്രിയുടെ പേർസണൽ സ്റ്റാഫ് അംഗം അഖിൽ മാത്യുവിനെതിരെയാണ് ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് മന്ത്രി വീണാ ജോർജ് പ്രതികരിച്ചു. സെപ്തംബർ 13ന് ഇത് സംബന്ധിച്ച പരാതി ലഭിച്ചു. അതിൽ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടി. പേഴ്‌സണൽ സ്റ്റാഫ് അംഗത്തിന് മേൽ ചുമത്തിയ കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതടക്കം അന്വേഷിക്കണം എന്ന് പൊലീസിനോട് ആവശ്യപ്പെട്ടെന്ന് മന്ത്രി പറഞ്ഞു.
അഖിൽ മാത്യു തൻറെ ബന്ധുവല്ല. തന്റെ ഓഫീസിൽ ജോലി ചെയ്തിരുന്ന ആൾ മാത്രമാണ്. ആയുഷ് മിഷൻ മെയിൽ പുറത്തുവന്നത് എങ്ങനെയെന്ന് പരിശോധിക്കണമെന്നും തന്റെ ഓഫീസ് ആരും ദുരുപയോഗം ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു. പരാതി ലഭിച്ചപ്പോൾ തന്നെ പേഴ്‌സണൽ സ്റ്റാഫ് അംഗത്തോട് ഇതേപ്പറ്റി ചോദിച്ചിരുന്നു.അദ്ദേഹത്തിന് ഇതുമായി ബന്ധപ്പെട്ട അറിവും ഇല്ലെന്നും മന്ത്രി വ്യക്തമാക്കി.സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിനും പോലീസിനും പരാതി നൽകിയിട്ടുണ്ട്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. അഴിമതിയാണ്. അഴിമതി വച്ചുപൊറുപ്പിക്കാൻ പറ്റില്ല. പോലീസ് അന്വേഷിക്കട്ടെ. ശാസ്ത്രീയമായി തെളിവുകൾ ഉണ്ടല്ലോ. കുറ്റം ചെയ്തവർ സംരക്ഷിക്കപ്പെടില്ലെന്നും മന്ത്രി പറഞ്ഞു.
മലപ്പുറം സ്വദേശി ഹരിദാസ് ആണ് മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആയുഷ് മിഷന് കീഴിൽ മലപ്പുറം മെഡിക്കൽ ഓഫീസറായി ഹോമിയോയിൽ നിയമനം വാഗ്ദാനം ചെയ്തു പണം വാങ്ങി എന്നാണ് പരാതി.
താത്കാലിക നിയമനത്തിന് അഞ്ചു ലക്ഷം ചോദിച്ചു ,മുൻകൂറായി 1.75 ലക്ഷം രൂപ നൽകിയെന്നും ഹരിദാസ് പറഞ്ഞു. ജോലി നൽകാമെന്ന് വാഗ്ദാനം നൽകിയത് പത്തനംതിട്ട സിഐടിയു മുൻ ഓഫീസ് സെക്രട്ടറി ആണെന്നും ഇയാൾക്ക് 75000 രൂപ നൽകിയതായും പരാതിക്കാരൻ പറയുന്നു.
മന്ത്രിയുടെ ബന്ധുവെന്ന് പരിചയപ്പെടുത്തിയ സ്റ്റാഫ് അംഗത്തിന് ഒരു ലക്ഷം രൂപ നൽകി. നിയമന ഉത്തരവ് ഈ മെയിലായി വന്നെങ്കിലും ജോലി കിട്ടിയില്ല .മലപ്പുറം സ്വദേശിയായ മരുമകൾക്ക് വേണ്ടിയായിരുന്നു ജോലിക്ക് ശ്രമിച്ചത് എന്നും ഹരിദാസ് മലപ്പുറത്ത് പറഞ്ഞു.
ആരോഗ്യമന്ത്രിയുടെ പേരിൽ തട്ടിപ്പ് നടത്തിയ അഖിൽ സജീവ് സിഐടിയു മുൻ ഓഫീസ് സെക്രട്ടറി: അവിടെ നിന്ന് കള്ളയൊപ്പിട്ട് തട്ടിയത് 3.60 ലക്ഷം: കേസെടുത്തിട്ടും അറസ്റ്റ് ചെയ്തില്ല.
പത്തനംതിട്ട: സി.ഐ.ടി.യു. ജില്ലാ കമ്മിറ്റിയുടെ പേരിൽ കേരള ബാങ്കിൽ ഉണ്ടായിരുന്ന 3. 60 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ മുൻ ഓഫീസ് സെക്രട്ടറിയായിരുന്ന വള്ളിക്കോട് സ്വദേശി അഖിൽ സജീവിനെതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. ജില്ലാ സെക്രട്ടറി, ഖജാൻജിയുടെ വ്യാജ ഒപ്പ് ഉപയോഗിച്ചായിരുന്നു തട്ടിപ്പ് . സി.ഐ.ടി.യു. ജില്ലാ സെക്രട്ടറിയായിരുന്ന പി.ജെ അജയകുമാറാണ് പോലീസിൽ പരാതി നൽകിയത്.
സെക്രട്ടറിയായിരുന്ന പി.ജെ അജയകുമാർ, ഖജാൻജി ആർ. സനൽകുമാർ വ്യാജ ഒപ്പിട്ട് 2.20 ലക്ഷം രൂപ അഖിൽ കാണിക്കുകയായിരുന്നു. സംസ്ഥാന കമ്മിറ്റിക്ക് കൈമാറാൻ 1,40,000 രൂപയും അഖിൽ തട്ടിയെടുത്തിരുന്നു.
പണമിടപാട് നടത്തിയിരുന്ന ചിലർക്ക് പ്രതികളുടെ ചെക്ക് വ്യാജ ഒപ്പിട്ട് നൽകി. ബാങ്കിൽ സമർപ്പിച്ചപ്പോൾ മടങ്ങിയതോടെ ആളുകൾ പരാതിയുമായി എത്തി. വിവരം അറിഞ്ഞ നേതാക്കൾ ബാങ്കിൽ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്.പണം അടിച്ചുമാറ്റിയവനാണ് അഖിൽ നടപടി തുടരുന്നതെന്നും എസ്ഐ ടി യു ജില്ലാ സെക്രട്ടറി പിബി ഹർഷകുമാർ പറയുന്നു.