31 തസ്തികകളിലെ റാങ്ക് പട്ടിക റദ്ദാക്കാതെ ഒന്നരവർഷം നീട്ടിയാൽ 345 പേർക്ക് നിയമനം ലഭിക്കുമെന്ന് ഉമ്മൻചാണ്ടി
ഇടതുസർക്കാർ സ്ഥിരപ്പെടുത്തിയവരോട് യുഡിഎഫ് പ്രതികാരം ചെയ്യില്ലെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
കണക്കുകൾ എണ്ണിപ്പറഞ്ഞുകൊണ്ട് നിയമനകാര്യത്തിൽ യുഡിഎഫ് എൽഡിഎഫ് സർക്കാരുകളെ ഉമ്മൻചാണ്ടി താരതമ്യം ചെയ്തു. യുഡിഎഫ് സർക്കാർ ഒരു റാങ്ക് ലിസ്റ്റും റദ്ദാക്കിയിട്ടില്ല. ലാസ്റ്റ് ഗ്രേഡ് പട്ടിക ഒന്നരവർഷവും പോലീസ് സിപിഒ പട്ടിക ഒരുവർഷവും നീട്ടണമെന്ന് ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
റാങ്ക് ലിസ്റ്റ് എങ്ങനെ എങ്കിലും അവസാനിപ്പിച്ചാൽ മതിയെന്ന ചിന്തയാണ് സർക്കാരിന്. മൂന്ന് വർഷം തികഞ്ഞ പട്ടികയെല്ലാം സർക്കാർ റദ്ദാക്കി. മുഖ്യമന്ത്രി പെരുപ്പിച്ച് പറയുന്നത് അഡൈ്വസ് മെമ്മോ നൽകിയ കണക്കാണ്. യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയത് ചട്ടപ്രകാരമാണെന്നും ഇപ്പോൾ സ്ഥിരപ്പെടുത്തിയവർക്കെതിരെ പ്രതികാര നടപടി ഉണ്ടാകില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി