സ്പ്രിംഗളർ കരാര്‍ വഴി വിവരങ്ങള്‍ ചോര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ ഹര്‍ജി നല്കി.
ഇടപാടിനെ കുറിച്ച് അന്വേഷിച്ച മാധവന്‍നായര്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഹാജരാക്കണമെന്നും ചെന്നിത്തല ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആയിരക്കണക്കിന് ആളുകളുടെ ആരോഗ്യവിവരങ്ങള്‍ അവരുടെ അനുമതിയില്ലാതെ സ്പ്രിംഗളറിന് കൈമാറിയെന്നും ചെന്നിത്തല ഹർജിയിൽ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ചോര്‍ന്നവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്. സര്‍ക്കാരിന് പുറമേ മുഖ്യമന്ത്രിയില്‍ നിന്നും അന്ന് ഐടി സെക്രട്ടറി ആയിരുന്ന എം. ശിവശങ്കറില്നിന്നും നഷ്ടപരിഹാര തുക ഈടാക്കണം. നഷ്ടപരിഹാര തുകയുടെ തോത് എത്രയെന്ന് കോടതി നിശ്ചയിക്കണമെന്നും ചെന്നിത്തല അഭ്യർഥിച്ചു.