ലിറ്ററിന് 2500 രൂപ വാങ്ങി, സ്കൂട്ടറിൽ സഞ്ചരിച്ച് ചാരായ വില്പന നടത്തിയ പ്രതിയെ സാഹസികമായി പിടികൂടി എക്സൈസ്
കുറവിലങ്ങാടും പരിസര പ്രദേശങ്ങളിലും ബൈക്കിലും, സ്കൂട്ടറിലുമായി കറങ്ങി നടന്ന് ചാരയ വില്പന തകൃതിയായി നടത്തിവന്നിരുന്ന മൂവാറ്റുപുഴ സ്വദേശി പുളിയമ്മാക്കിൽ ഷാജി യെയാണ് (45) കുറവിലങ്ങാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടറും സംഘവും സാഹസികമായി പിടികൂടിയത്.
ഇയാൾ സഞ്ചരിച്ച യമഹ “റേ”സ്കൂട്ടറും ഒരു ലിറ്റർ ചാരായവും കസ്റ്റഡിയിലെടുത്തു.
മുൻകൂട്ടി അറിയിച്ച രാത്രി സമയത്ത് “സാധനം “കൈമാറി പെട്ടന്ന് കടന്നു കളയുന്ന ഇയാളെ പലതവണ ശ്രമിച്ചെങ്കിലും പിടികൂടാനായിരുന്നില്ല . ഇന്നലെ രാത്രി കുറവിലങ്ങാട് എക്സൈസ് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫും സംഘവും വേഷം മാറി ആവശ്യക്കാരെന്ന വ്യാജേനെ ഇയാളെ സമീപിച്ചു. “എക്സൈസ് കറങ്ങുന്നുണ്ട് സൂക്ഷിക്കണം”എന്ന് മുന്നറിയിപ്പ് നൽകിയ ഇയാൾ ആവശ്യക്കാരുടെ വേഷത്തിലെത്തിയ എത്തിയ എക്സൈസ് സംഘത്തിന്റെ ബൈക്ക് വെളിയന്നൂർ ഭാഗത്ത് വച്ച് ആളറിയാതെ പല തവണ കൈ കാണിച്ച് നിർത്തി ചാരായം കൈമാറുബോഴാണ് ആവശ്യക്കാർ തന്നെ അറസ്റ്റ് ചെയ്യാൻ വന്നവരാണ് എന്ന് മനസിലാക്കിയത്. തുടർന്ന് സ്കൂട്ടർ വഴിയിലുപേക്ഷിച്ച് എക്സൈസ് സംഘത്തെ തള്ളി മാറ്റി രക്ഷപെടാൻ ശ്രമിച്ചുവെങ്കിലും ഒരു കിലോ മീറ്ററോളം പിൻതുടർന്ന് പിടികൂടി.
പ്രതി ഷാജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ R.സജിമോൻ, സിവിൽ എക്സൈസ് ഓഫീസർ മാരായ നിഫി ജേക്കബ്, സുനിൽ കുമാർ KS, വേണുഗോപാൽ കെ ബാബു, ദീപക് സോമൻ എന്നിവരും പങ്കെടുത്തു.
അനധികൃത മദ്യ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട പരാതികൾ 04822231882, 9495102748 എന്ന നമ്പറുകളിൽ നൽകുവാനും എക്സൈസ് അധികൃതർ അറിയിച്ചു.