ന്യായീകരിച്ച് സിപിഎം
സോളാർ പീഡനക്കേസ് സിബിഐക്ക് വിട്ടതിലൂടെ പരാതിക്കാരിക്ക് സ്വാഭാവിക നീതി ലഭ്യമാക്കുകയാണ് സർക്കാർ ചെയ്തതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.
സർക്കാർ നിയമാനുസൃതമാണ് മുന്നോട്ടുകൊണ്ടുപോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമാന്യ സഭ്യതയുടെ പുറത്ത് നടന്ന കാര്യമാണിത്. പരാതിക്കാരി സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു.
അതിന്റെ സ്വാഭാവിക നിയമപരമായ നടപടിക്രമം എന്ന നിലയിൽ കേസ് സിബിഐക്ക് വിട്ടു. പരാതിക്കാരുടെ ആവശ്യം പരിഗണിച്ച് മുമ്പും സിബിഐക്ക് കേസ് വിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.