സംസ്ഥാനത്തിന്റെ ആഭ്യന്തര വളർച്ചാനിരക്ക് 6.49ൽ നിന്ന് 3.45 ശതമാനമായി കുറഞ്ഞു.
സാമ്പത്തിക അവലോകന റിപ്പോർട്ട് ധനമന്ത്രി തോമസ് ഐസക് നിയസഭയിൽ വെച്ചു.
2018-19 കാലത്ത് കേരളത്തിന്റെ ആഭ്യന്തര വളർച്ചാനിരക്ക് 6.49 % ആയിരുന്നു.
ഇത് 2019-20 വർഷത്തിൽ 3.45 ശതമാനമായി ഇടിഞ്ഞു.
2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ സമ്പദ് വ്യവസ്ഥ 26 ശതമാനം ചുരുങ്ങുമെന്നും റിപ്പോർട്ട് പറയുന്നു.
സംസ്ഥാനത്തിന്റെ കടബാധ്യത 2,60,311.37 കോടി രൂപയായി ഉയർന്നു. ആഭ്യന്തര കടം 1,65,960.04 കോടിയായി വർധിച്ചു.
റവന്യൂ വരുമാനത്തിൽ 2,629 കോടിയുടെ കുറവാണ് ഉണ്ടായിട്ടുള്ളത്. തനത് നികുതി വരുമാനത്തിലും കുറവുണ്ടായി. വിനോദ സഞ്ചാര മേഖലയ്ക്ക് 25,000 കോടി രൂപയുടെ നഷ്ടമാണ് കോവിഡ് വരുത്തിയത്. 2020-ലെ ഒമ്പത് മാസത്തിനിടെയാണ് ഇത്രയും നഷ്ടമുണ്ടായത്. തൊഴിലില്ലായ്മ നിരക്ക് ഒമ്പത് ശതമാനമായി ഉയർന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.