കോട്ടയം: ശസ്ത്രക്രിയ നടത്താൻ കൈക്കൂലി വാങ്ങിയതിന് ഡോക്ടർ വിജിലൻസ് പിടിയിൽ
കോട്ടയം വൈക്കം ഗവൺമെന്റ് താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിലെ സർജൻ തിരുവനന്തപുരം സ്വദേശിയായ ഡോ. ശ്രീരാഗ് എസ്.ആറിനെയാണ് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയത്.
വൈക്കംതലായാഴം സ്വദേശിനിയുടെ പരാതിയിലാണ് ഡോക്ടർ അറസ്റിലായത് അപ്പൻഡിക്സിന്റെ ഓപ്പറേഷൻ നടത്തുന്നതിന് 5000 രൂപയാണ് ഡോകടർ ഇവരോട് ആവശ്യ പ്പെട്ടത് ഇതിൽ 2500 രൂപ ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന സ്ഥലത്തെത്തി കൈമാറി ഓപ്പറേഷന് ശേഷവും വയറു വേദന കുറയാതെ വന്നപ്പോൾ രണ്ടാമതൊരു ഓപ്പറേഷൻ കൂടി നടത്തണമെന്ന് ഡോക്ടർ പറയുകയും 2500 രൂപ കൂടി ആവശ്വ പ്പെടുകയും ചെയ്തു
ഇതേ തുടർന്ന് രോഗിയുടെ ബന്ധു വിജിലൻസ് ഡിവൈ.എസ്.പി വി. ജി. രവീന്ദ്രനാഥിന് പരാതി നൽകി. തുടർന്ന് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, സൂപ്രണ്ട് വി. ജി. വിനോദ്കുമാറിന്റെ നിർദ്ദേശ പ്രകാരം വിജിലൻസ് ഡി.വൈ.എസ്.പി. വി. ജി. രവീന്ദ്രനാഥിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർമാരായ റിജോ പി. ജോസഫ്, രാജേഷ് കെ.എൻ., സജു എസ്. ദാസ്, എന്നിവരുൾപ്പെട്ട വിജിലൻസ് സംഘമാണ് ഡോ. ശ്രീരാഗ് എസ്.ആർ – നെ പിടികൂടിയത്.
വിജിലൻസ് ഓഫീസിൽ നിന്ന് നൽകിയ ഫിനോഫ്തലിൻ പൌഡർ പുരട്ടി കവറിലാക്കിയ 2,500 രൂപ പരാതിക്കാരിയിൽ നിന്നും തിങ്കളാഴ്ച വൈകിട്ട് ഏഴുമണിയോടെ വൈക്കം കെ.എസ്.ആർ.ടി.സി ഭാഗത്തുള്ള സ്വകാര്യ പ്രാക്ടീസ് നടത്തുന്ന മുറിയിൽ വച്ച് ഡോ. ശ്രീരാഗ് എസ്.ആർ കൈപ്പറ്റി. ഈ തുക ഇയാളുടെ മേശ വലിപ്പിൽ നിന്ന് കണ്ടെടുത്തു. പണം കണ്ടെടുത്തതിനു പിന്നാലെ വിജിലൻസ് സംഘം പ്രതിയെ പിടികൂടി.
കൈക്കൂലി തുക ഉൾപ്പെടെ 15,540 രൂപ വിജിലൻസ് സംഘം ഇയാളുടെ മേശയിൽ നിന്നും പിടിച്ചെടുത്തു.
. പ്രതിയെ ചൊവ്വാഴ്ച കോട്ടയം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.