രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസ് കസ്റ്റഡിയിൽ
നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി പെരിന്തൽമണ്ണ എക്സൈസ് റേഞ്ച് പാർട്ടിയുടെ പട്രോളിങ്ങിനിടെ ചെരക്കാപറമ്പ് എന്ന സ്ഥലത്ത് വെച്ച് KL 53 H 220 Vespa സ്കൂട്ടറിൽ കടത്തിക്കൊണ്ടുവന്ന രണ്ട് കിലോ കഞ്ചാവുമായി പെരിന്തൽമണ്ണ താലൂക്കിൽ പുഴക്കാട്ടിരി വില്ലേജിൽ കടുങ്ങാപുരം ദേശത്ത് ചെമ്പൻ വീട്ടിൽ ബുഷ്റ മകൻ സുബൈർ ( വയസ്:40/2021) എന്നയാളെ NDPS Act 20 (b) ii (B) പ്രകാരം റേഞ്ച് ഇൻസ്പെക്ടർ മുഹമ്മദ് അബ്ദുൽ സലീമും പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. ടിയാൻ രണ്ടാഴ്ചയോളമായി എക്സൈസിൻ്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ചില്ലറ വിൽപനയ്ക്കായി അങ്ങാടിപ്പുറം-പെരിന്തൽമണ്ണ ഭാഗത്തേക്ക് വരുമ്പോഴാണ് ടിയാനെ അറസ്റ്റ് ചെയ്തത്. സ്ക്കൂട്ടറിൻ്റെ സീറ്റിനടിയിൽ ആണ് കഞ്ചാവ് ഒളിപ്പിച്ച് വെച്ചിരുന്നത്. ടിയാനെ ചോദ്യംചെയ്തതിൽ പേരറിയാത്ത ഒരാളിൽ നിന്നും കിലോയ്ക്ക് 25,000/- രൂപയ്ക്ക് വാങ്ങിയതാണെന്ന് പറഞ്ഞു. സ്കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് 300 രൂപയുടെയും 500 രൂപയുടെയും പേക്കുകളിലാക്കിയാണ് ടിയാൻ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. മേൽ കേസിനെക്കുറിച്ച് കൂടുതലായി അന്വേഷണം നടത്തിവരികയാണെന്ന് റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു. ഇലക്ഷനോടനുബന്ധിച്ച് മുൻകാല കഞ്ചാവ് പ്രതികളെ കുറിച്ച് രഹസ്യ നിരീക്ഷണം നടത്തി വരുന്നതിന് ഇടെയാണ് ടിയാൻ വലയിലായത്. ടിയാനെ ബഹുമാനപ്പെട്ട പെരിന്തൽമണ്ണ മജിസ്ട്രേറ്റ് കോടതി । മുമ്പാകെ ഹാജരാക്കി മഞ്ചേരി സ്പെഷ്യൽ ജയിലിൽ റിമാൻ്റ് ചെയ്തിട്ടുള്ളതുമാണ്. തുടർന്നു മേൽ പ്രദേശങ്ങളിൽ ശക്തമായ നിരീക്ഷണം നടത്തുന്ന ആണെന്ന് റേഞ്ച് ഇൻസ്പെക്ടർ അറിയിച്ചു. റെയിഡിൽ ഇൻസ്പെക്ടർക്ക് പുറമേ പ്രിവൻ്റീവ് ഓഫീസർ വി.കുഞ്ഞിമുഹമ്മദ്, കെ.എം.ശിവപ്രകാശ്, സിവിൽ എക്സൈസ് ഓഫീസർമാരായ എ.വി.ലെനിൻ, വി.കെ.ശരീഫ്, കെ.അബിൻ രാജ്, ബി.വിനോദ് എന്നിവർ പങ്കെടുത്തു.