കോട്ടയം: മലപ്പുറത്ത് മാറാഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശി വാലിപ്പറമ്പിൽ അമൽ ( 22) മരണമടഞ്ഞ സംഭവത്തിൽ. തൊടുപുഴ സ്വദേശിയെ അറസ്റ്റ് ചെയ്തു. കല്ലൂർ കൂടിയത് ആൻ്റോ (20) ആണ് അറസ്റ്റിലായത്. തൊടുപുഴ കോടതിയിലാണ് പ്രതിയെ ഇന്ന് ഹാജരാക്കുക.
ബന്ധുമിത്രാദികൾ ആദ്യം കരുതിയത് ഹൃദയാഘാതം മൂലമാണ് എന്ന് കരുതിയത്. എന്നാൽ സത്യം പുറത്തു വന്നത് പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ്. നട്ടെല്ലിനും കരളിനും ക്ഷതമേറ്റതായികണ്ടെത്തി. റോഡിൽ കിടന്നിരുന്ന അമൽ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു എന്ന് നാട്ടുകാർ കരുതിയത്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടും സി.സി.ടി.വിയും പോലീസ് പരിശോധിച്ചപ്പോഴാണ് അമലിനെ ആൻ്റോ ഓടിച്ചിരുന്ന പിക്കപ്പ് വാൻ ഇടിക്കുന്ന ചിത്രം സഹിതം കണ്ടെത്തിയത്.
ഇടിച്ച വാഹനത്തിൻ്റെ നമ്പർ വച്ചുള്ള തിരച്ചിലിലാണ് ആൻ്റോയെ പോലീസ് പിടികൂടിയത്. തുടർന്ന് ചോദ്യംചെയ്യലിൽ ആൻ്റോ കുറ്റം സമ്മതിച്ചു.
എറണാകുളത്തുനിന്ന് കോഴിക്കോട്ടേക്ക് പരസ്യ ബോർഡുമായി കഴിഞ്ഞ ശനിയാഴ്ച്ച പോകുന്നതിനിടെ അമലിനെ പിന്നിൽ നിന്ന് ഇടിച്ചിട്ട ശേഷം ആൻ്റോ വാഹനം നിർത്താതെ പോവുകയായിരുന്നു.