തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോൽവിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
തിരിച്ചടിയെക്കുറിച്ച് പരിശോധിക്കുമെന്നും ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ 19 സീറ്റുകൾ നേടിയപ്പോൾ ആരും പൂച്ചെണ്ട് നൽകിയില്ല.
ജയത്തിന്റെ പിതൃത്വം ഏറ്റെടുക്കാൻ ഒരുപാട് പേരുണ്ടാകും. എന്നാൽ തോൽവി അനാഥമാണ്.
മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് ആക്രമിച്ചുവെന്നും ഇങ്ങനെ ആക്രമിക്കാൻ താനെന്ത് തെറ്റ് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു.
മധ്യകേരളത്തിൽ യുഡിഎഫിന് തിരിച്ചടിയുണ്ടായത് ജോസ് കെ. മാണി മുന്നണി വിട്ടതുകൊണ്ടല്ല.
ജോസ് വിഭാഗത്തെ യുഡിഎഫ് ഒഴിവാക്കിയതല്ല. അവർ സ്വയം പുറത്തുപോയതാണ്. ന്യൂനപക്ഷ വോട്ടുകളിൽ വലിയ ചോർച്ച സംഭവിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു