മുക്കുപണ്ടം പണയംവച്ച് ബാങ്കിൽനിന്നു പണം തട്ടിയയാൾ അറസ്റ്റിൽ
കോട്ടയം :ഈരാറ്റുപേട്ട: തലപ്പലം സർവീസ് സഹകരണ ബാങ്കിന്റെ പനയ്ക്കപ്പാലം ശാഖയിൽ മുക്കുപണ്ടം പണയംവച്ച് 90000 രൂപ തട്ടിയെടുത്തയാളെ ഈരാറ്റുപേട്ട പോലീസ് പിടികൂടി. ഈരാറ്റുപേട്ട, ഞണ്ടുകല്ല് സ്വദേശി ആട് ജോസ് എന്നറിപ്പെടുന്ന ജോസ് സെബാസ്റ്റിയൻ(47) ആണ് അറസ്റ്റലായത്. കഴിഞ്ഞമാസം 28, 30 തീയതികളിലാണ് ജോസ് ബാങ്കിൽ മുക്കുപണ്ടം പണയംവച്ചത്. ആദ്യ പ്രാവശ്യം മാല പണയംവച്ച് 70000 രൂപയും അടുത്ത ദിവസം കൈ ചെയിൻ പണയംവച്ച് 20000 രൂപയം കൈപ്പറ്റി. പിന്നീട് സംശയംതോന്നി ബാങ്ക് അധികൃതൻ നടത്തിയ പരിശോധനയിലാണ് ആഭരണം സ്വർണമല്ല എന്നു മനസിലായത്. തുടർന്ന് ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പാലാ ഡിവൈ.എസ്.പി. സാജു വർഗീസിന്റെ നിർദ്ദേശാനുസരണം ഈരാറ്റുപേട്ട എസ്.എച്ച്.ഒ. പ്രസാദ് ഏബ്രഹാം വർഗീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. തുടർന്നാണ് ഈരാറ്റുപേട്ട എസ്.ഐ: എം.എച്ച്. അനുരാജ്. എസ്.സി.പി.ഒ. അരുൺ ചന്ദ്, സി.പി.ഒ. അജിത്ത് കെ.എ. എന്നിവരുൾപ്പെട്ട പോലീസ് സംഘം പ്രതിയെ പിടികൂടിയത്. അഡീഷണൽ എസ്.ഐ: പി.എം. ജോർജ്, ജയചന്ദ്രൻ വി.ആർ, ജയപ്രകാശ് പി.ഡി., ജോസഫ് ജോർജ്, ഷാജിദ്ദീൻ റാവുത്തർ കിരൺ എസ്.കെ. എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.