റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം മാസ്റ്ററിന്റെ രംഗങ്ങൾ പുറത്തായ സംഭവത്തിൽ നിർണായ ഇടപെടലുമായി മദ്രാസ് ഹൈക്കോടതി.
400 വ്യാജ സൈറ്റുകൾ നിരോധിച്ചു.
ഇതു സംബന്ധിച്ച് ടെലികോം സേവന ദാതാക്കൾക്കാണ് കോടതി നിർദേശം നൽകിയത്.
സോഷ്യൽ മീഡിയയിലൂടെ സിനിമയിലെ രംഗങ്ങൾ പ്രചരിക്കുന്ന അക്കൗണ്ടുകൾ ബ്ലോക്കു ചെയ്യണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
വിതരണക്കാർക്കായി നടത്തിയ ഷോയ്ക്കിടെയാണ് സിനിമയിലെ രംഗങ്ങൾ ചോർന്നത്.