പ്രശാന്ത് രാജിന്റെ മരണം ആത്മഹത്യയെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട് . മരണത്തിൽ ദുരുഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു . കോട്ടയം മെഡിക്കൽ കോളേജ് വളപ്പിൽ ശനിയാഴ്ച്ചയാണ് കോട്ടയം ചുങ്കം സ്വദേശി പ്രശാന്ത് രാജിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ കോളേജ് വളപ്പിലെ കാടുപിടിച്ച ഭാഗത്താണ് പ്രശാന്തിനെ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് വെള്ളിയാഴ്ച്ച വീട്ടിൽ നിന്നു പോയ പ്രശാന്തിനെ കാണാനില്ലയെന്ന ഭാര്യ പാർവ്വതി ഗാന്ധിനഗർ പോലിസിൽ പരാതി നൽകുകയായിരുന്നു . ഇന്നോവ കാർ വാടകയ്ക് എടുത്ത ശേഷം വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നുവെന്നും പാർവതി പോലിസിനോട് പറഞ്ഞു ഇന്നോവ കാർ കേന്ദ്രീകരിചു നടത്തിയ അന്വേഷണത്തിൽ ഗാന്ധിനഗറിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള പെട്രോൾ പമ്പിൽ നിന്നും കാർ കസ്റ്റഡിയിലെടുത്തു . തങ്ങൾ ഉടമകളാണെന്നും ഈ കാർ പ്രശാന്ത് വാടകയ്ക്ക് എടുത്ത് ഉപയോഗിച്ചിരുന്നതാണെന്നും കാറിലുണ്ടായിരുന്ന പോലിസിനോട് പറഞ്ഞു. .
രണ്ടു ദിവസം മുൻപ് പ്രശാന്ത് ഇന്നോവ കാർ വാടകയ്ക്ക് എടുത്തിരുന്നു . എന്നാൽ കാർ തിരികെ ഏൽപ്പിച്ചിരുന്നില്ല . പ്രശാന്തി നെ ഫോണിൽ കിട്ടാതെ വന്നതോടെ കാറിലെ ജീപി എസ് സംവിധാനമുപയാഗിച്ച് മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് അടുത്ത് നിന്നാണ് കാർ കണ്ടെത്തിയതെന്നും കൈവശമുള്ള രണ്ടാമത്തെ താക്കോൽ ഉപയോഗിച്ചാണ് കാർ സ്റ്റാർട്ട് ചെയ്തതെന്നും ഉടമ പോലിസിനോട് പറഞ്ഞു. ജീപി എസ് പരിശോധിച്ചപ്പോൾ ഈ മൊഴി ശരിയെന്നു ബോധ്യപ്പെട്ടതായി Dysp M അനിൽകുമാർ പറഞ്ഞു .എന്നാൽ മൃതദേഹം കണ്ടില്ലെന്നാണ് കാറിന്റെ ഉടമസ്ഥൻ പോലീസിനോട് പറഞ്ഞത് . . കാറിന്റെ . വാടക കിട്ടിയിരുന്നില്ലയെന്നും ഉടമ പോലിസിനെ അറിയിച്ചു.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് ഇവരുമായി പോലീസ് എത്തിയപ്പോഴാണ് തിരച്ചിലിൽ 100 മീറ്റർ അകലെ കത്തിക്കരിഞ്ഞ നിലയിൽ പ്രശാന്തിനെ കണ്ടെ ത്തിയത് . അതേ സമയം പ്രശാന്തിന്റെ മരണത്തിൻ ദുരുഹതയുണ്ടെന്നും കാറിന്റെ ഉടമസ്ഥനും കാറിലുണ്ടായിരുന്നവരുടെയും നടപടികൾ സംശയകരമാണെന്നും അതിനാൽ അന്വേഷണം വേണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു . ഇതേ തുടർന്ന് പോലിസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.