കോട്ടയം: നാലര വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച ലക്ഷണങ്ങളോടെ കോട്ടയം മെഡിക്കൽ കോളേജിലെ കുട്ടികളുടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആസാം സ്വദേശികളുടെ കുടുംബത്തിലെയാണ് കുട്ടി . ഇവർ മൂവാറ്റുപുഴ പെരുമറ്റത്താണു വാടകയ്ക്കു താമസിക്കുന്നത് .
കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി . കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു .
മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം നടന്നിട്ട് 3 ദിവസം പിന്നിട്ടിട്ടും മൂവാറ്റുപുഴ പോലീസ് കേസ് അന്വേഷിക്കാൻ തയ്യാറായിട്ടില്ല . പെൺകുട്ടി കുട്ടികളുടെ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ടെന്ന വിവരം ലഭിച്ചിട്ടുണ്ടെങ്കിലും ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല എന്നാണ് മൂവാറ്റുപുഴ എസ്. ഐ. വി. കെ. ശശികുമാർ പറയുന്നത് .
ഈ കുടുംബത്തിലെ മറ്റൊരു പെൺകുട്ടിയെയും വൈദ്യപരിശോധനയ്ക്കു വിധേയരാക്കാൻ ആശുപത്രിയിൽ ഡോക്ടർമാർ ഒരുങ്ങുന്നു .
ആദ്യം മൂവാറ്റുപുഴ നെടുംചാലിൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത് . കടുത്ത വയറുവേദന കുറയാതെ വന്നപ്പോൾ സന്നദ്ധ സംഘടനകൾ ഇടപ്പെട്ട് മൂവാറ്റുപുഴ മെഡിക്കൽ സെൻ്ററിലേക്ക് മാറ്റി . കുഞ്ഞിനു മൂത്രതടസ്സം ഉണ്ടെന്ന് ആദ്യം ഡോക്ടർമാരോട് രക്ഷിതാക്കൾ പറഞ്ഞത് . ഇവിടത്തെ ആശുപത്രി പരിശോധനയിൽ കുഞ്ഞിന് അതീവഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് തെളിഞ്ഞതോടെ കുട്ടിയെ മറ്റുവിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു . ഇവിടുത്തെ സർജറി വിഭാഗം ശസ്ത്രക്രിയ നടത്തിയതോടെയാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത് . കുഞ്ഞിൻൻ്റെ സ്വകാര്യഭാഗങ്ങളിൽ മുറിവും പരുക്കും കണ്ടത് . കുഞ്ഞിൻ്റെ കുടൽ പൊട്ടിയതായി സ്കാനിംഗിൽ കണ്ടെത്തുകയായിരുന്നു .
പീഡനത്തിന് ഇരയായ കുട്ടിയുടെ കുടുംബത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല എന്നാണ് പോലീസ് പറയുന്നത് . ഇവർ ഗുജറാത്ത് സ്വദേശികളാണെന്നും സംശയമുണ്ട് .