17.1 C
New York
Wednesday, May 31, 2023
Home Kerala ത്രേസ്യാമ്മയ്ക്ക് ഇനി വെള്ളപ്പൊക്കത്തെ പേടിക്കണ്ട

ത്രേസ്യാമ്മയ്ക്ക് ഇനി വെള്ളപ്പൊക്കത്തെ പേടിക്കണ്ട

ആലപ്പുഴ
ത്രേസ്യാമ്മ ഗ്രിഗോറിയസ് എന്ന അറുപത്തിമൂന്നുകാരിക്ക് ഇനി വെള്ളപ്പൊക്കത്തെ പേടിക്കണ്ട. പ്രളയത്തെ പ്രതിരോധിക്കുന്ന വീടാണ്‌ ആ ഉറപ്പ്‌. എൽഡിഎഫ്‌ സർക്കാരിന്റെ കേരള പുനർനിർമാണ പദ്ധതിയിൽ കുട്ടനാട്ടിൽ നിർമിച്ച പ്രളയാനന്തര വീടുകളിലൊന്നിന്റെ സുരക്ഷയിലും തണലിലുമാണ് ത്രേസ്യാമ്മ‌യും കുടുംബവും. “സർക്കാർ തുണച്ചതിനാലാണ്‌ ഞങ്ങൾക്ക്‌ ഈ വീട്‌ കിട്ടിയത്‌‌. സർക്കാരിന്റെ നല്ല പദ്ധതിയാണിത്‌. ഏറെ സന്തോഷം’– ത്രേസ്യാമ്മ പറഞ്ഞു.

കൈനകരി പത്താംവാർഡ്‌ തോട്ടുവാത്തല വേലംപറമ്പിൽ ഗ്രിഗോറിയസിന്റെ ഭാര്യയാണ്‌ ത്രേസ്യാമ്മ. 2018 ലെ മഹാപ്രളയത്തിൽ ഇവരുടെ വീടും വീട്ടിലേക്കുള്ള വഴിയും‌ ഒലിച്ചുപോയി. വെള്ളപ്പൊക്കത്തെത്തുടർന്ന് കളർകോട്‌ ചിന്മയ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു താമസം.

വെള്ളം കുറഞ്ഞപ്പോൾ വീടിന്റെ അവസ്ഥയറിയാൻ ഗ്രിഗോറിയസ്‌ എത്തിയപ്പോഴാണ്‌ കരൾ പിളരും കാഴ്‌ച കണ്ടത്‌. എല്ലാം നശിച്ചിരുന്നു. ഇനി എന്തുചെയ്യുമെന്ന്‌ അറിയാതെ വിഷമിച്ചിരിക്കുമ്പോഴാണ്‌ പ്രളയത്തെ അതിജീവിക്കുന്ന വീടുകളെക്കുറിച്ചും സർക്കാരിന്റെ പദ്ധതിയെക്കുറിച്ചും അറിഞ്ഞത്‌. കൃഷിക്കാരനാണ്‌ ഗ്രിഗോറിയസ്. മൂന്നു മക്കൾ. രണ്ട്‌ പെണ്ണും ഒരാണും. മറ്റ്‌ മാർഗങ്ങളില്ലാത്തതിനാൽ‌ കേരള പുനർനിർമാണ പദ്ധതിയിൽ വീടിനായി അപേക്ഷിച്ചു. സഹായം ഉറപ്പായി.

തൂണുകളിൽ ഉയർത്തിയാണ് വീട്‌ നിർമിച്ചത്‌‌. മൂന്നുമുറി, അടുക്കള, ഹാൾ അടങ്ങുന്നതാണ്‌ വീട്‌. 2021 ജനുവരി 24നായിരുന്നു‌ കേറിത്താമസം. പുതിയ വീട്‌ വയ്‌ക്കുംവരെ ഷെഡ്‌ കെട്ടിയായിരുന്നു താമസം. കുടുംബശ്രീയിൽനിന്ന്‌ അനുവദിച്ച ഒരുലക്ഷം രൂപയുടെ വായ്‌പ ഉപയോഗിച്ചാണ്‌ ഷെഡ്‌ വച്ചത്‌. നിർമാണ സാമഗ്രികൾ എത്തിക്കാനുള്ള പ്രയാസം മൂലമാണ്‌ വീട്‌ പൂർത്തിയാക്കാൻ വൈകിയത്‌. ഒലിച്ചുപോയ വഴിക്ക്‌ പകരം പുതിയത്‌ നിർമിച്ചാണ് സാമഗ്രികളും മറ്റും കൊണ്ടുവന്നത്‌.‌

പ്രളയത്തെ തോൽപ്പിക്കുന്ന 1830 വീടാണ് കുട്ടനാട്ടിൽ കേരള പുനർനിർമാണ പദ്ധതിയിൽ നിർമിക്കുന്നത്‌. ഇതിൽ 1389 എണ്ണം പൂർത്തിയായി. സർക്കാരിന്റെ നാലുലക്ഷം രൂപയുടെ സഹായത്തോടെ ഗുണഭോക്താവ് സ്വന്തം നിലയിൽ നിർമിക്കുന്ന 1755 ഉം സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയിൽ 75 ഉം വീടുകൾ. കെയർ ഹോമിലെ എല്ലാം പൂർത്തിയായി. ഗുണഭോക്താവ് സ്വന്തം നിലയിൽ നിർമാണം പൂർത്തിയാക്കിയ വീടുകൾ 1314. രണ്ടാംഘട്ട ഗഡു അനുവദിച്ചതടക്കം 1434.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്വകാര്യബസും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മലയാലപ്പുഴ വടക്കുപുറം സ്വദേശി ആരോമല്‍ (22).

സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല്‍ പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന്‍ ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ...

ടി.കെ.ശൈലജ വിരമിച്ചു.

കോട്ടയ്ക്കൽ:നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന കമ്മിറ്റി അംഗവും തിരൂർ ഡിവിഷനൽ മഹിളാ കമ്മിറ്റി അംഗവുമായ ടി.കെ.ശൈലജ തപാൽ വകുപ്പിൽ നിന്നു വിരമിച്ചു. 41 വർഷത്തെ സേവനത്തിനു ശേഷം തിരൂർ...

കെഎസ്ഇബി കരാർ ജീവനക്കാരൻ സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു.

കണ്ണൂർ; കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു  മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ് (42),...

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...
WP2Social Auto Publish Powered By : XYZScripts.com
error: