തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ഗുണ്ടാ സംഘം പച്ചക്കറി വാഹനവും വീടും എറിഞ്ഞു തകർത്തു
വൃദ്ധമാതാവിനും പേരക്കുട്ടിക്കും മർദ്ദനമേറ്റു
വെള്ളിയാഴ്ച്ച രാത്രി പതിനൊന്നു മണിയോടെ
യാണ് ഗുണ്ടാ സംഅക്രമം നടന്നത്.
പച്ചക്കറിക്കച്ചവടക്കാരനായ അനിൽ കുമാറിന്റെ വാഹനവും വീടിന്റെ ജനൽ ചില്ലുകളും തകർത്തു.
വീട്ടിലുണ്ടായിരുന്ന പതിമൂന്നായിരം രൂപയും സംഘം കവർന്നു.
പുറത്തെ ശബ്ദം കേട്ട് ഇറങ്ങിയ അനിൽ കുമാറിന്റെ മാതാവ് ബേബി (73) സഹോദരീ പുത്രൻ ആനന്ദ് (22) അയൽവാസി ശശി എന്നിവരെയാണ് മർദ്ദിച്ചത്.
നിരവധി ക്രിമിനൽ കേസുകളിൽപ്പെട്ട ഗുണ്ടാ സംഘമാണ് അക്രമണം നടത്തിയത്.
മാസങ്ങൾക്കു മുൻപ് പട്ടത്ത് ബോംബു നിർമ്മാണത്തിനിടെ പടക്കം പൊട്ടി കൈ തകർന്ന സ്റ്റീഫന്റെ നേതൃത്വത്തിലാണ് അക്രമം നടന്നത്.
ഇന്നലെ വൈകുന്നേരം പോത്തൻകോട്ടെ ബാറിലും സംഘം അക്രമം നടത്തിയിരുന്നു.
സംഭവത്തിൽ ഒരാൾ കസ്റ്റഡിയിലായതായി സൂചന
പോത്തൻകോട് പോലീസ് അന്വേഷണമാരംഭിച്ചു