കെപിസിസി പുനസംഘടനയിൽ പരമാവധി 50 ഭാരവാഹികൾ
സാധ്യത പരിഗണിക്കുന്നു.
കെ സുധാകരൻ അധ്യക്ഷപദവിയിലേക്ക് എത്തിയപ്പോൾ തന്നെ ജംബോ കമ്മറ്റികൾ ഉണ്ടാകില്ലെന്ന് സൂചിപ്പിച്ചിരുന്നു. അധ്യക്ഷനുൾപ്പെടെ പരമാവധി 51 അംഗ കെപിസിസി കമ്മറ്റിക്കാണ് ഇത്തവണ സാധ്യത.
25 ജനറൽ സെക്രട്ടറിമാരെയും, 20 സെക്രട്ടറിമാരെയുമാണ് നിയമിക്കാൻ സാധ്യത.
ജംബോ കമ്മറ്റിയും, വൈസ് പ്രസിഡന്റ് പദവിയും ഉണ്ടാകില്ലെന്നും സൂചനയുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രൻ അധ്യക്ഷനായിരുന്നപ്പോൾ 300 അംഗ ഭാരവാഹികളാണ് ഉണ്ടായിരുന്നത്. 140 കെപിസിസി എക്‌സിക്യുട്ടീവ് അംഗങ്ങളും 96 സെക്രട്ടറിമാരും വൈസ് പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരുമായി 46 ഭാരവാഹികളുമാണ് ഉണ്ടായിരുന്നു. ഈ ജംബോ കമ്മറ്റിക്കെതിരെ വലിയ എതിർപ്പായിരുന്നു കോൺഗ്രസിനുള്ളിലും അണികൾക്കിടയിലും ഉണ്ടായിരുന്നത്.
കെപിസിസി ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിൽ ഗ്രൂപ്പ് പരിഗണിക്കില്ല പകരം പ്രവർത്തന മികവ് ആയിരിക്കും മാനദണ്ഡം എന്നും നേരത്തേ വ്യക്തമാക്കിയിരുന്നു.