സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന്റെ ജാമ്യം സ്റ്റേ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചില്ല.
ഹർജിയിൽ സുപ്രീം കോടതി ശിവശങ്കറിന് നോട്ടീസ് അയച്ചു.
കേസ് ആറ് ആഴ്ചയ്ക്കു ശേഷം വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
കേരള ഹൈക്കോടതി അനുവദിച്ച ജാമ്യം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഇ.ഡി. സുപ്രീം കോടതിയെ സമീപിച്ചത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ഹർജിയിൽ വിശദമായ വാദം കേൾക്കാമെന്നും അതിനായി ശിവശങ്കറിന് നോട്ടീസ് അയയ്ക്കുകയാണെന്നും കോടതി പറഞ്ഞു.