17.1 C
New York
Wednesday, May 31, 2023
Home Kerala ഇബ്രാഹിംകുഞ്ഞിന് സീറ്റില്ല, മുനീര്‍ കൊടുവള്ളിയില്‍, ഫിറോസ് താനൂരില്‍; ലീഗ് സാധ്യത പട്ടിക

ഇബ്രാഹിംകുഞ്ഞിന് സീറ്റില്ല, മുനീര്‍ കൊടുവള്ളിയില്‍, ഫിറോസ് താനൂരില്‍; ലീഗ് സാധ്യത പട്ടിക

ഇബ്രാഹിംകുഞ്ഞിന് സീറ്റില്ല, മുനീര്‍ കൊടുവള്ളിയില്‍, ഫിറോസ് താനൂരില്‍; ലീഗ് സാധ്യത പട്ടിക

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായി. നിലവിലെ മുസ്ലീംലീഗ് എംഎല്‍എമാരില്‍ ഭൂരിഭാഗവും മണ്ഡലം മാറിയാണ് ഇത്തവണ മത്സരരംഗത്ത് എത്തുന്നത്. വികെ ഇബ്രാഹിം കുഞ്ഞിന് സീറ്റ് നിഷേധിച്ച ലീഗ് നേതൃത്വം മകനും മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയുമായ ഗഫൂറിനെ കളമശ്ശേരിയില്‍ പരിഗണിക്കും.

വേങ്ങരയില്‍ പികെ കുഞ്ഞാലിക്കുട്ടിയും മലപ്പുറത്ത് കെപിഎ മജീദുമാകും സ്ഥാനാര്‍ഥികളാകുക. രാജ്യസഭാ സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നുവെങ്കിലും പിവി അബ്ദുള്‍ വഹാബ് മഞ്ചേരിയിലെ പട്ടികയിലുണ്ട്. എംകെ മുനീറാണ് മണ്ഡലം മാറുന്ന പ്രമുഖരില്‍ ഒരാള്‍. കോഴിക്കോട് സൗത്തിലെ സ്ഥാനാര്‍ഥിയായ മുനീര്‍ ഇത്തവണ കൊടുവള്ളിയിലാകും മത്സരിക്കുക. അരീക്കോട് എംഎല്‍എ കെഎം ഷാജിയെ കാസറകോഡ് പരിഗണിക്കുമ്പോള്‍ എന്‍ എ നെല്ലിക്കുന്നും പട്ടികയിലുണ്ട്. അഴീക്കോട് അഡ്വ. കരിം ചേലേരിയാകും മത്സരരംഗത്ത് എത്തുക. എന്‍ ഷംസുദ്ദീന്റെ പേര് തിരൂരില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും മണ്ണാര്‍ക്കാടാണ് പ്രഥമ പരിഗണന.

12 മണ്ഡലങ്ങളില്‍ ഒന്നിലേറെ പേരുകള്‍ പരിഗണനയിലുണ്ട്. മഞ്ചേശ്വരത്ത് എകെ അഷറഫും കല്ലട്ടറ മായിന്‍ ഹാജിയും കുന്ദമംഗലത്ത് സിപി ചെറിയ മുഹമ്മദും, നജീബ് കാന്തപുരം, റസാഖ് മാസ്റ്ററുമാണ് പരിഗണനയിലുള്ളത്. പെരിന്തല്‍മണ്ണ എംഎല്‍എ മഞ്ഞളാംകുഴി അലിയെ ഉമര്‍ അറക്കലിനൊപ്പം മങ്കടയിലാണ് പരിഗണിക്കുന്നത്. യുത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസ്് താനൂരിലെ പട്ടികയിലാണ് ഉള്ളതെങ്കിലും കോഴിക്കോട് സൗത്തില്‍ എത്താനും സാധ്യതയുണ്ട്. ചേലക്കരയില്‍ പരിഗണിക്കുന്ന ജയന്തി രാജനാകും ഏക വനിതാ സ്ഥാനാര്‍ഥി. ഇകെ സുന്നികളുടെ എതിര്‍പ്പ് പരിഗണിച്ചാണ് നീക്കമെന്നാണ് സൂചന. നിലവിലെ മണ്ഡലത്തില്‍ മത്സരിക്കാന്‍ പരിഗണിക്കുന്നത് ഇവരേയാണ് കുറ്റ്യാടി പാറക്കല്‍ അബ്ദുള്ള, കൊണ്ടോട്ടി ടിവി ഇബ്രാഹിം, ഏറനാട് പികെ ബഷീര്‍, കോട്ടക്കല്‍ സൈനുല്‍ ആബിദീന്‍, വള്ളിക്കുന്ന് ഹമീദ് മാസ്റ്റര്‍, ഗുരൂവായൂരില്‍ സിഎച്ച റഷീദ്, തിരൂരങ്ങാടിയില്‍ പിഎംഎ സലാം. വെള്ളിയാഴ്ച ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ അന്തിമപട്ടിക തയ്യാറാകും. തിങ്കളാഴ്ചയാകും സ്ഥാനാര്‍ഥി പ്രഖ്യാപനം.

ഇനി അഴീക്കോട് മത്സരിക്കാനില്ലെന്ന് കെഎം ഷാജി നേരത്തെ നേതൃത്വത്തെ അറിയിച്ചിരുന്നു. പകരം കാസര്‍ഗോഡ് സീറ്റ് നല്‍കണമെന്നാണ് ഷാജി ആവശ്യപ്പെട്ടത്. കാസര്‍ഗോഡല്ലാതെ മറ്റൊരു സീറ്റിലേക്കും മത്സരിക്കാന്‍ താല്‍പര്യമില്ലെന്നും ഷാജി വ്യക്തമാക്കി. എന്നാല്‍ കാസര്‍ഗോഡ് സീറ്റില്‍ ഇത്തവണയും എന്‍എ നെല്ലിക്കുന്നിന് തന്നെയാണ് മുന്‍തൂക്കം ലഭിക്കുന്നത്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനവും നെല്ലിക്കുന്നിനെ കാത്തിരിക്കുന്നുണ്ടെന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ പറയുന്നത്.

ശക്തമായ ഇടതുപാരമ്പര്യമുള്ള അഴീക്കോട് മണ്ഡലം 2011ലാണ് ഇടതുമുന്നണിയില്‍ നിന്നും കെഎം പിടിച്ചെടുത്തത്. സിപിഐഎമ്മിന്റെ പ്രകാശന്‍ മാസ്റ്ററെ പരാജയപ്പെടുത്തിയായിരുന്നു ഷാജിയുടെ കടന്നുവരവ്. തുടര്‍ന്ന് 2016ല്‍ എംവി നികേഷ് കുമാറിനെ പരാജയപ്പെടുത്തി ഷാജി മണ്ഡലം നിലനിര്‍ത്തി. വിജിലന്‍സ് കേസിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ ഷാജി മത്സരിക്കുന്നില്ലെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. പ്ലസ്ടു അഴിമതിക്കേസില്‍ അറസ്റ്റിലായേക്കുമെന്ന വാര്‍ത്തകള്‍ വന്നതോടെ മണ്ഡലത്തിലെ ജയസാധ്യതയില്‍ ആശങ്കയുണ്ട്.

എംകെ മുനീര്‍ കൊടുവള്ളിയില്‍ മത്സരിക്കുന്നതിനെതിരെ പ്രാദേശികമായ എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. കൊടുവള്ളി കേന്ദ്രീകരിച്ചുള്ള നേതാക്കള്‍ക്ക് അവിടെ മത്സരിക്കേണ്ടതുണ്ട്. അതിനാലായിരുന്നു മുനീര്‍ വരുന്നതില്‍ അതൃപ്തി അറിയിച്ചത്. മണ്ഡലത്തില്‍ തന്നെയുള്ള സ്ഥാനാര്‍ത്ഥി ഇവിടെ മത്സരിക്കണമെന്ന് നിയോജക മണ്ഡലം കമ്മിറ്റി പ്രമേയം പാസാക്കുകയായിരുന്നു.

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സ്വകാര്യബസും സ്‌കൂട്ടറും കുട്ടിയിടിച്ച് യുവാവ് മരിച്ചു: മരിച്ചത് മലയാലപ്പുഴ വടക്കുപുറം സ്വദേശി ആരോമല്‍ (22).

സ്വകാര്യബസും സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മലയാലപ്പുഴ വടക്കുപുറം പരുത്യാനിക്കല്‍ പ്രതിഭാ സദനത്തില്‍ പ്രതിഭയുടെ മകന്‍ ആരോമല്‍ (22) ആണ് മരിച്ചത്. കുമ്പഴ-പത്തനംതിട്ട റോഡില്‍ സ്മാര്‍ട്ട് പോയിന്റിന് മുന്നില്‍ ബുധന്‍ രാത്രി ഏഴരയോടെ...

ടി.കെ.ശൈലജ വിരമിച്ചു.

കോട്ടയ്ക്കൽ:നാഷനൽ ഫെഡറേഷൻ ഓഫ് പോസ്റ്റൽ എംപ്ലോയീസ് (എൻഎഫ്പിഇ) സംസ്ഥാന കമ്മിറ്റി അംഗവും തിരൂർ ഡിവിഷനൽ മഹിളാ കമ്മിറ്റി അംഗവുമായ ടി.കെ.ശൈലജ തപാൽ വകുപ്പിൽ നിന്നു വിരമിച്ചു. 41 വർഷത്തെ സേവനത്തിനു ശേഷം തിരൂർ...

കെഎസ്ഇബി കരാർ ജീവനക്കാരൻ സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു.

കണ്ണൂർ; കെ എസ്ഇബി കരാർ ജീവനക്കാരൻ താമസസ്ഥലത്ത് സഹപ്രവർത്തകരുടെ മർദനമേറ്റു മരിച്ചു. തൃശൂർ വെള്ളിക്കുളങ്ങര കു‍‍റിഞ്ഞിപ്പാടം കള്ളിയത്തുപറമ്പിൽ ലോനയുടെയും ഏലിക്കുട്ടിയുടെയും മകൻ ബിജു(47)വാണു  മരിച്ചത്. ഒപ്പം താമസിക്കുന്ന കൊല്ലം ഡീസന്റ് മുക്കിലെ വി.നവാസ് (42),...

ഡോ. വന്ദന ദാസിന്റെയും ജെ.എസ്. രഞ്ജിത്തിന്റെയും കുടുംബത്തിന് 25 ലക്ഷം രൂപ വീതം ധനസഹായം.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ജോലിക്കിടെ കുത്തേറ്റ് മരണപ്പെട്ട ഡോ. വന്ദന ദാസിന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 25 ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. തിരുവനന്തപുരം കിന്‍ഫ്ര പാര്‍ക്കിലുണ്ടായ അഗ്നിബാധ കെടുത്തവെ...
WP2Social Auto Publish Powered By : XYZScripts.com
error: