ബലാക്കോട്ട് ആക്രമണത്തെക്കുറിച്ച് അർണബ് ഗോസാമി നടത്തിയ വാട്സ് ആപ് പരാമർശങ്ങൾ രാജ്യദ്രോഹപരമാണെന്നും വിവരങ്ങൾ ചോർത്തി നൽകിയ കേന്ദ്ര മന്ത്രിമാരെ അറസ്റ്റ് ചെയ്യണമെന്നും കോണ്ഗ്രസ്.
ബാർക്ക് സിഇഒ പാർത്തോ ദാസ് ഗുപ്തയും അർണബ് ഗോസാമിയും തമ്മിൽ നടത്തിയ ബലാക്കോട്ട് ആക്രമണത്തപ്പറ്റിയുള്ള വാട്സ് ആപ്പ് ചാറ്റ് രാജ്യദ്രോഹപരമാണെന്ന് കോൺഗ്രസ് ആരോപിച്ചു.
മുതിർന്ന കോണ്ഗ്രസ് നേതാവും മുൻ പ്രതിരോധമന്ത്രിയുമായി എ.കെ ആന്റണി ഉൾപ്പടെ കോണ്ഗ്രസ് നേതാക്കൾ ഇതിനെതിരെ രംഗത്തെത്തി.
ഗോസാമിയും പാർത്തോ ദാസ് ഗുപ്തയും നടത്തിയ വാട്സ് ആപ് ചാറ്റ് രാജ്യത്തെ സംബന്ധിച്ച് ഏറ്റവും ഗുരുതരമായി ബാധിക്കുന്ന ഒരു വിഷയമാണ്.
നാൽപത് സിആർപിഎഫ് ജവാൻമാരെ പറ്റി അവർ നടത്തിയ പരാമർശം അങ്ങേയറ്റം ഗുരുതരമാണ്. രാജ്യത്തെ ജനങ്ങൾക്കിടയിലും വിവിധ രാഷ്ട്രീയ കക്ഷികൾക്കിടയിലും ആശയപരമായി ഭിന്നതകളുണ്ടായിരിക്കും. എന്നാൽ, രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അഭിപ്രായ ഭിന്നതകൾ വെടിഞ്ഞ് എല്ലാവരും ഒറ്റക്കെട്ടാണെന്നും കോണ്ഗ്രസ് ആസ്ഥാനത്തു നടത്തിയ പത്രസമ്മേളനത്തിൽ ആന്റണി പറഞ്ഞു.