അപകടത്തെ തുടർന്ന് ചികിത്സ തേടിയ എം.എ യൂസഫലിയും കുടുംബവും തിരികെ അബുദാബിയിലേക്ക് പോയി.
കൊച്ചി പനക്കാട്ടെ ചതുപ്പ് നിലത്തേക്ക് അടിയന്തര ലാന്റിങ് നടത്തിയതിനെ തുടർന്നുണ്ടായ അപകടത്തിൽ ചികിത്സ തേടിയ എം.എ യൂസഫലിയും കുടുംബവും തിരികെ അബുദാബിയിലേക്ക് പോയി.
യുഎഇ രാജകുടുംബം അയച്ച പ്രത്യേക വിമാനത്തിലാണ് യൂസഫലി മടങ്ങിയത്.
എം.എ യൂസഫലിയുടെ ഹെലികോപ്റ്റർ സംഭവ സ്ഥലത്തുനിന്ന് നീക്കം ചെയ്തു.
പനക്കാട്ട് നിന്നും ഇടപ്പള്ളിയിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്റ്റർ മാറ്റിയത്.
അർധ രാത്രി 12 മണിയോടെ ആരംഭിച്ച ദൗത്യം പുലർച്ചെ അഞ്ച് മണിയോടെയാണ് പൂർത്തിയായത്.
യൂസഫലിയുടെ കൊച്ചിയിലെ വസതിയിൽ നിന്നും ലേക്ഷോർ ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയാണ് ഹെലികോപ്റ്റർ അടിയന്തരമായി ചതുപ്പ് നിലത്തേക്ക് ഇറക്കിയത്.
സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നായിരുന്നു ഇത്.