പ്രശസ്ത കവി അനിൽ പനച്ചൂരാൻ അന്തരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച്. അറബിക്കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തുന്നത്. അറബിക്കഥയിലെ ‘ചോര വീണ മണ്ണില്‍ നിന്നുയര്‍ന്നുവന്ന പൂമരം’ എന്ന ഗാനം പനച്ചൂരാനെ ഏറെ പ്രശസ്തനാക്കി, അറബിക്കഥയിലെ വെറുതേ ഞാൻ വരുമെന്ന വാർത്ത കേൾക്കാനായ് ഗ്രാമം കൊതിക്കാറുണ്ട്. ഭ്രമരത്തിലെ അണ്ണാറക്കണ്ണാ വാ പു വാലാ, കഥ പറയുമ്പോൾ സിനിമയിലെ വ്യത്യസ്ഥനാമൊരു ബാർബറാം ബാലൻ’…. തുടങ്ങി നിരവധി പ്രശസ്ത ഗാനങ്ങൾ രചിച്ചു.

അറബിക്കഥ ,കഥ പറയുമ്പോള്‍, മാടമ്പി ,സൈക്കിള്‍ ,നസ്രാണി ,ക്രേസി ഗോപാലന്‍ ,മിന്നാമിന്നിക്കൂട്ടം ,കലണ്ടര്‍ ,ഭ്രമരം, പരുന്ത്, ഷേക്‌സ്പിയര്‍ എം.എ. മലയാളം തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് ഗാനരചന നിര്‍വ്വഹിച്ചു. വലയില്‍ വീണ കിളികള്‍, അനാഥന്‍, പ്രണയകാലം,ഒരു മഴ പെയ്‌തെങ്കില്‍,കണ്ണീര്‍ക്കനലുകള്‍ എന്നിവയാണ് പ്രധാന കവിതകള്‍
ആലപ്പുഴ ജില്ലയില്‍ കായംകുളം ഗോവിന്ദമുട്ടത്ത് വാരണപ്പള്ളി പനച്ചൂര്‍ വീട്ടില്‍ 1965 നവംബര്‍ 20നാണ് അദ്ദേഹത്തിന്റെ ജനനം. ഉദയഭാനു, ദ്രൗപതി ദമ്പതികളുടെ മകനാണ്. അനില്‍കുമാര്‍ പി.യു. എന്നാണ് യഥാര്‍ത്ഥ പേര്. നങ്ങ്യാര്‍കുളങ്ങര ടി.കെ.എം. കോളേജ്, തിരുവനന്തപുരം ലോ അക്കാദമി, വാറങ്കല്‍ കാകതീയ സര്‍വകലാശാല എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഭാര്യ: മായ. മൈത്രേയി, അരുള്‍ എന്നിവരാണ് മക്കള്‍.
“ചോര വീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം
ചേതനയിൽ നൂറു നൂറു പൂക്കളായ് പൊലിക്കവെ
നോക്കുവിൻ സഖാക്കളെ നമ്മൾ വന്ന വീഥിയിൽ
ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ
ലാൽസലാം.. ലാൽസലാം”