പഞ്ചാബിലെ ഭട്ടൻഡയിൽ സൈറൺ മുഴങ്ങി. ആളുകളോട് വീടിനുള്ളിൽ തുടരാൻ നിർദേശം നൽകി സൈന്യം. അതേസമയം , രാജസ്ഥാനിലും ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗരൂഗരായിരിക്കണം എന്നും സൈന്യം ആവശ്യപ്പെട്ടു. തുറസ്സായ സ്ഥലങ്ങളിൽ പുറത്ത് ഇറങ്ങരുത്. കച്ചവട സ്ഥാപനങ്ങൾ അടച്ചിടണം. സർക്കാരിന്റെ നിർദേശങ്ങൾ പാലിക്കണം. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പാടില്ലെന്നുമാണ് നിർദേശം.
അതിർത്തിയിലെ സംഘർഷാവസ്ഥയുടെ സാഹചര്യത്തിന്റെ മുംബൈയിലും അതീവ ജാഗ്രത. പ്രധാനവകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ അവധി റദ്ദാക്കാൻ മഹാരാഷ്ട്ര സർക്കാർ തീരുമാനിച്ചു. മുംബൈയിലെ ആരാധനാലയങ്ങൾ, എയർപോർട്ട് പ്രധാന റയിൽവേ സ്റേഷനുകളിലെല്ലാം സുരക്ഷാ നടപടികൾ ശക്തമാക്കി. സുരക്ഷാ കാരണങ്ങളാൽ സിദ്ധിവിനായക ക്ഷേത്രം തേങ്ങ, മാല, പ്രസാദം എന്നിവ നിരോധിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
സുരക്ഷാ കാരണങ്ങളാൽ മെയ് 10 മുതൽ വഴിപാടുകൾക്ക് തേങ്ങ, മാല, പ്രസാദം എന്നിവ അനുവദിക്കില്ലെന്നാണ് തീരുമാനം. ക്ഷേത്രത്തിന് പുറത്തുള്ള കച്ചവടക്കാരുമായി ക്ഷേത്ര ട്രസ്റ്റ് ഇക്കാര്യം സംസാരിച്ചതായും നാളെ മുതൽ ഈ നിബന്ധന നടപ്പിലാക്കാൻ സഹകരിക്കണമെന്നും ആവശ്യപ്പെട്ടിരിക്കയാണ്.