ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ വർധിപ്പിച്ചു. ഇതോടെ, ആഭ്യന്തര വിമാനങ്ങൾ പുറപ്പെടുന്നതിന് മൂന്നുമണിക്കൂർ മുമ്പ് വിമാനത്താവളത്തിലെത്താൻ യാത്രക്കാർക്ക് വിമാനക്കമ്പനികൾ നിർദേശം നൽകി.
എല്ലാ വിമാനങ്ങൾക്കും സെക്കൻഡറി ലാഡർ പോയന്റ് പരിശോധന നിർബന്ധമാക്കിയിട്ടുണ്ടെന്നും വിമാനത്താവളങ്ങളുടെ ടെർമിനൽ കെട്ടിടങ്ങളിൽ സന്ദർശകരെ വിലക്കിയതായും ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി അറിയിച്ചു. ഓപറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടിരിക്കുകയാണ്.