വികസന പദ്ധതികൾ നാടിന് സമർപ്പിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിലെത്തി.
നിശ്ചയിച്ച സമയത്തിലും അരമണിക്കൂർ വൈകിയാണ് പ്രധാനമന്ത്രി എത്തിയത്.
2.55ന് ഉദ്ഘാടന വേദിയിൽ എത്തും വിധമായിരുന്നു യാത്രാ പരിപാടികൾ നിശ്ചയിച്ചിരുന്നത്. എന്നാൽ 3.15 ഓടെയാണ് അദ്ദേഹം വിമാനമിറങ്ങിയത്.
സർക്കാരിനെ പ്രതിനിധീകരിച്ച് മന്ത്രി ജി സുധാകരൻ പ്രധാനമന്ത്രിയെ സ്വീകരിച്ചു.
6100 കോടി രൂപയുടെ വികസന പദ്ധതികളാണ് അദ്ദേഹം രാജ്യത്തിന് സമർപ്പിക്കുന്നത്.
പ്രധാനമന്ത്രി എത്താൻ വൈകിയതോടെ മറ്റ് പരിപാടികളുടെ സമയവും അതനുസരിച്ച് മാറും.
ബിജെപി കോർകമ്മിറ്റി യോഗത്തിലും അദ്ദേഹം പങ്കെടുക്കും
നാവിക സേനാ വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ രാജഗിരി കോളേജ് ഹെലിപാഡിൽ ഇറങ്ങി.
കാറിൽ അമ്പലമേട് വി.എച്ച്.എസ്.ഇ. സ്കൂൾ ഗ്രൗണ്ടിലേക്ക് പോകുമ്പോൾ റോഡിൻ്റെ ഇരുവശവും നിന്നിരുന്ന ബി ജെ പി പ്രവർത്തകരെ കൈകൾ ഉയർത്തി അഭിവാദ്യം ചെയ്തു.
ബി.പി.സി.എല്ലിന്റെ പ്രൊപിലിൻ ഡെറിവേറ്റീവ് പെട്രോകെമിക്കൽ പ്രോജക്ട് (പി.ഡി.പി.പി.) ,
കൊച്ചി തുറമുഖത്തെ അന്താരാഷ്ട്ര ക്രൂസ് ടെർമിനലായ ‘സാഗരിക’യുടെ ഉദ്ഘാടനവും നിർവഹിക്കും.
തുറമുഖത്തെ ദക്ഷിണ കൽക്കരി ബർത്തിന്റെ പുനർനിർമാണ ശിലാസ്ഥാപനവും കൊച്ചി കപ്പൽശാലയിലെ മറൈൻ എൻജിനിയറിങ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ്ടൺ ഐലൻഡിലെ റോ-റോ വെസലുകളുടെ സമർപ്പണവും പ്രധാനമന്ത്രി നിർവഹിക്കും. ചടങ്ങിനുശേഷം അദ്ദേഹം ബി.ജെ.പി.കോർ കമ്മിറ്റിയോഗത്തിൽ പങ്കെടുക്കും. തുടർന്ന് അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങും.