17.1 C
New York
Monday, December 4, 2023
Home Literature

Literature

🌹അച്ഛന് ഒരു വെള്ള മുണ്ട്🌹 (ചെറുകഥ).✍ഷിജിത് പേരാമ്പ്ര .

വെന്റിലേറ്ററിലെ ബീപ് ബീപ് എന്ന നേർത്തശബ്ദം കേട്ടവൾ മെല്ലെ കണ്ണുതുറന്നെഴുന്നേറ്റു . ഏ.സിയുടെ തണുപ്പിലാവാം കൈകാലുകൾ തണുത്ത് മരവിച്ചിരിക്കുന്നു. കുറേ ഇലക്ടോണിക്സ് ഉപകരണങ്ങളിലാണ് തന്റെ ജീവൻ എന്നു പറയുന്നതിലും നല്ലത്, ആ ഉപകരണങ്ങളാണ് തന്റെ...

“കവിവേഷങ്ങൾ” (കവിത) ✍പേരാമംഗലം ഗോപി

കവിതകളെത്രയെഴുതുന്നു ഞാൻ വൃഥാ കവിയായ് വളർന്നില്ലയിന്നു വരേ! കവിതയെന്തെന്നറിയാത്തൊരുവ നെ കവിയെന്നു ചൊല്ലുമോയറിവുള്ളവർ? കവിയായ് ഞെളിഞ്ഞു നടപ്പൂ ചിലരിന്ന് കവിയാകാൻ കഴിവൊന്നു മില്ലെങ്കിലും! കവിതയെന്നോതിയെഴുതും ചവറുകൾ കാവ്യമായ് വിൽക്കുന്നു വിപണി തന്നിൽ! കവിയായ് വിലസുവാൻ കൂലിയെഴുത്തുമായ് "കവിപുംഗവർ" ചിലർ വാഴും കാലം! കവിയെന്നൊരാദരം കിട്ടുവാനായ് ചില കവികൾ കൊടുക്കുന്നു കൈക്കൂലിയും !! കാവ്യഗുണമേറും കവിത രചിക്കുന്ന കവികളെ വന്ദിക്കാനാർക്കു നേരം? കവിതയല്ലായിന്നു മുഖ്യമീ വേദിയിൽ കവി തൻ്റെ വേഷഭൂഷാദിഘോഷം !! കവി...

മണിപ്പൂരിൻ്റെ വിലാപം (കവിത) ✍ബാലകൃഷ്ണൻ കെ കുറ്റിപ്പുറം

കരയാമിനി ഭാരതാംബനിൻ ദുരിതം തീരുവതില്ലൊരിക്കലും പരിവാരങ്ങൾ മനുഷ്യരാശിയെ കരിതേയ്ക്കുന്ന കറുത്ത നാളുകൾ ! നരഭോജികളെ ജ്ജയിക്കുമീ മരണത്തിൻ്റെ കറുത്ത ശക്തികൾ കുരുതിയ്ക്കുഴിയുന്നു നാരിയെ തെരുവിൽ നഗ്നശരീരിയാക്കുവോർ അതിസുന്ദരമാം മണിപ്പുരി മതിയെന്തിങ്ങനെ രാക്ഷസീയമായ് ? ഗതികെട്ടുഴലുന്നു മാനുഷർ മൃതിയോർക്കാതനുഗാമിയാകയാ ൽ ഭരണത്തിൻ മണിമഞ്ചമേറിയോർ കരുണാശീലമറിഞ്ഞിടാത്തവർ കൊലയും കൊള്ളകളും മഹത്തര ക്കലയായ് കണ്ടു രസിച്ചിടുന്നവർ ഉരിയാടുവ,തില്ലൊരക്ഷരം പുരിയിൽ പൗരികൾ നൊന്തു കേഴവേ ! തെരുവിൽ ദീനതയാർന്നു നാരിമാർ കരയുന്നുണ്ടു...

ഭ്രാന്ത് പൂക്കുന്നിടം (കവിത) ✍️ ബെന്നി സെബാസ്റ്റ്യൻ

മഴ പെയ്ത നേരം തനിച്ചും, ഇരുളിന്‍റെ കടലിലൊളിച്ചും. തണുപ്പിന്‍ പുതപ്പില്‍ വിറച്ചും, എന്തോ ഓര്‍ത്തും, ചിരിച്ചും. പണ്ടു കഴിച്ചോരാ, വാളന്‍ പുളിയുടെ രുചി വീണ്ടും ഞൊട്ടി നുണഞ്ഞും. പാമ്പു പൊഴിയ്ക്കും പടം പോലെ ഓര്‍മ്മകള്‍ ഇരുളിലേയ്ക്കൂരിയെറിഞ്ഞും, കുഴി നഖം ചൂടിയ കാല്‍വിരല്‍ തുമ്പിനെ വിരലാല്‍ ഞെരടിയോടിച്ചും. നര വന്നു മൂടിയ, ജഢയായി...

ശിശുദിനം (കവിത) ✍സിന്ധു സൂര്യ

അഞ്ചുവയസ്സിന്റെ ശൈശവസൂനത്തെ കൊന്നു കാപാലികൻ ദയയറ്റ ദഷ്ട്രയാൽ ഒന്നും പകരമാവില്ലയാ അമ്മതൻ കണ്ണീര് വഹ്നിയായ്‌ ഭൂവിൽ എരിയവേ കൊന്നവൻ തൻ നീചജന്മമൊടുങ്ങുവാൻ വന്നുവെന്നാകിലും നീതിതൻ ശാസനം മങ്ങുമോ കണ്ണീരിനോർമ്മകൾ മണ്ണിതിൽ വിങ്ങിപ്പിടയുന്നൊരമ്മതൻ നെഞ്ചിതിൽ! എങ്കിലും, മുന്നറിയിപ്പുകളാവണം രാജ്യനീതിക്കു നേർ ഉൾഭയമാകണം മണ്ണിതിൽ ഓരോ കിളിക്കൊഞ്ചലേയും നാം അരുമയോടങ്ങനെയൂട്ടിത്തെളിയ ണം ഓരോ ശിശുവിലാപങ്ങളേയും നാം ഓടിപ്പുണരണം വാരിയണയ്ക്കണം ചിന്തകളിൽ നിത്യ നൈർമ്മല്യമേകണം ഉൾക്കരുത്തോടെ വളരാൻ നയിക്കണം സിന്ധു സൂര്യ✍

മഴയെൻ കളികൂട്ടുകാരി (കവിത)

മഴവില്ലിനഴകുള്ള മഴ മേഘമെനിയ്ക്കായ് ശ്രുതി മീട്ടി പാട്ടു പാടി പുഴ പാടി കുയിൽ പാടി കുളിരോർമ്മ പാടി കൂടണയാൻ പോയ രാക്കിളി പാടി മലർ പാടി മധുപാടി മധു പനും മനസ്സിലേക്കൊരു മഴ പാട്ടു പാടി പുതുമണ്ണിൻ ഗന്ധം പേറിയകലുന്ന പവനനും പാടി നിറമുള്ള 'ഓർമ്മയും പാടി എന്റെ മൊഴികളും മിഴികളും പാടി നനവാർന്ന ചിറകുകൾ ചിക്കിയൊതുക്കീടും ചകോരങ്ങൾ കൊക്കുരുമ്മി ചേർന്നു പാടി ഇടവഴിക്കാഴ്ചകൾ കണ്ടു...

🌹 കാവ്യസുമത്തിന്റെ ഇതളുകൾ വിരിയുമ്പോൾ🌹 (കവിത)

കവന സങ്കല്പ സൗകുമാര്യത്തിന്റെ ചിറകിലേറിയ തൂലിക പേറുന്ന രചയിതാക്കൾ പ്രതികരണത്തിന്റെ തിരി കൊളുത്തുന്ന നാളുകളെത്തിടും അവിടെ സ്വത്വം മറക്കാതെ തന്നുടെ രചനകൾ ക്കൊരു ജീവിതം നല്കുകിൽ അനഘമായുള്ള സ്വപ്നങ്ങൾ കൈവരും അവിടെ , ചിന്തകൾ വീണ്ടും മുളച്ചിടും അവ രചിക്കാൻ മടിച്ചു നിന്നീടുകിൽ അവനി, സംഘർഷ ഭൂമിയായ്ത്തീർന്നിടും അമൃതവാണികളൊന്നും ശ്രവിക്കാത്ത അശുഭ ചിത്തരായ് മാറിടും മാനുഷർ ഇടമുറിയാതെ വാക്കുകളായിടും പടവാൾ നിത്യവും വീശി നിന്നീടുകിൽ ഇഴമുറിഞ്ഞയീ...

എല്ലാവരും തോൽക്കുന്ന യുദ്ധം (കവിത) ✍️അഫ്സൽ ബഷീര്‍ തൃക്കോമല

ആരും ജയിക്കാത്ത മത്സരങ്ങളുടെ , വിപരീത ഭാവമാണ് യുദ്ധം . ലോകം മുഴുവൻ ഭയം നിറക്കാൻ കീഴടക്കുക എന്ന ഒറ്റ ലക്ഷ്യത്തിൽ മുൻപിൻ നോക്കാതെ ഇറങ്ങി പുറപ്പെടുന്നു,കൊല്ലരുതേ എന്ന് കരഞ്ഞാലും ആരും ശ്രദ്ധിക്കാത്തതും , പണിതുകൂട്ടിയ രമ്യ ഹർമ്മ്യങ്ങളും മൈതാനങ്ങളുമെല്ലാം തകർത്തു കളയുന്നതും ഉറ്റവരേയോരുരുത്തരയായി ഇല്ലാതാക്കിയിട്ട് ന്യായങ്ങൾ നിരത്തി പറഞ്ഞു...

നദിയൊഴുകാൻ തുടങ്ങി (കവിത) ✍ദീപ ആർ അടൂർ

മഴ കണ്ണുചിമ്മാത്ത ഒരു രാത്രിയിൽ ഹൃദയവാതിൽ അവൻമുട്ടി. അടച്ചിട്ടിരിക്കുന്ന ' അറയൊന്നു തുറക്കാമൊയെന്ന ചോദ്യമായിരുന്നു ഇലപൊഴിയാതെ വേരുകളൊട്ടി ഇരുൾമാത്രമായൊരു അൾത്താരയെന്നവളും പൂണ്ടുപോയ നിരാശയെയാണ് ആകാശത്തേക്ക് പറത്തിവിട്ടത് സ്നേഹവിശറിയാകാമെന്ന ഉറപ്പുണ്ടായിരുന്നു പ്രണയത്തിൻ്റെ കണ്ണുകളാലാണവൾ ആശുപത്രിക്കിടക്കയിൽ കത്തിയെ കാത്തിരുന്നത് മൂടിക്കെട്ടിയ ആകാശമായിരുന്നു ഉള്ളറകൾ ചുവപ്പായിരുന്ന ആ ഹൃദയം തുന്നലുകൾ പ്രണയത്തിലേക്കുള്ള വഴിതുറക്കുന്നുണ്ട് അവനുവേണ്ടി നീർച്ചാലുകൾ ഉറവകളുണ്ടാകുന്നു ഹൃദയം അവൻ്റെപേരിനാൽ തുടിക്കാൻ തുടങ്ങി പതിയെ തുറന്ന കണ്ണുകൾ അവനെ തിരഞ്ഞു സ്നേഹമെന്ന നദിയൊഴുക്കിയ അവനെന്നെ വെളിച്ചം കാണാൻ ദീപ ആർ അടൂർ✍

ജാദവ് (ചെറുകഥ) ✍ജോയി നെടിയാലിമോളേൽ

നല്ല വേനൽക്കാലം തുടങ്ങി. ഉച്ചയൂണുകഴിഞ്ഞു ഓഫീസ്സിൽ നിന്നും പുറത്തിറങ്ങി കമ്പനിയുടെ ഗേറ്റുവരെ നടക്കുക പതിവാണ്‌. പുറത്ത് കട്ടികൂടിയ വെയിലാണ്‌. കമ്പനിക്കു വെളിയിൽ വഴിയോരംചേർന്നു കൂട്ടിയിട്ടിരിക്കുന്ന വേസ്റ്റുകളിൽ ചിക്കിചികഞ്ഞു വേസ്റ്റു പെറുക്കുന്നന്നയാൾ. വേസ്റ്റിൽ കാന്തം ചലിപ്പിച്ച്...

അഴക് (കവിത) ✍ഉഷാ ആനന്ദ്

സുപ്രഭാതത്തിനെ നോക്കിയിരിക്കവേ - സൂര്യനെ കാണുവാനെന്തഴക്! അന്തരംഗത്തിൻ അഗാധതലങ്ങളിൽ - ആഴ്ന്നിറങ്ങുമ്പോഴുമെന്തഴക്! മാറോടണച്ചമ്മ തേങ്ങുന്നകുഞ്ഞിന് - മുത്തം കൊടുക്കുമ്പോളെന്തഴക്! പൂവിട്ടമാവിൻ കൊമ്പത്തിരിക്കുന്ന - പൂവാലി പക്ഷിക്കുമെന്തഴക്! വേവുന്നമണ്ണിനു വേനൽമഴപോലെ - യൗവ്വന കേളികൾക്കെന്തഴക്! മണ്ണിൽവിതയ്ക്കുന്ന വിത്തു മുളയ്ക്കവേ - മന്നിന്റെ മാറിടമെന്തഴക്! മാനത്തെക്കൊട്ടാര വാതില്ക്കൽ നില്ക്കുന്ന - മഴവില്ലു കാണാനെന്തഴക്! ആറ്റിറമ്പത്തിലെ കാറ്റുതഴുകുമ്പോൾ - അകമേയുളേളർമ്മയ്ക്കു മെന്തഴക്! ആകാശനീലക...

നിശ്വാസത്തടവറകൾ (കവിത) ✍പ്രമോദിനിദാസ്

ഹാ കഷ്ടമീ ലോകം ചുമപ്പത് വിഷപ്രതീകങ്ങളിൻ കറുത്തപുകമാത്രമല്ലെ. തരളതീരങ്ങളിൻ സുഖദഭാവങ്ങളെ നക്കിത്തുടച്ചിട്ട മണ്ണിൻ മാറിലെ മുലപ്പാലു തിരയുന്ന, ജനിമൃതിതൻ ജരാനരകളിലൂടെ നിരതെറ്റി നീങ്ങുന്ന മർത്യവേഷങ്ങളെക്കണ്ടു കരളുതേങ്ങിയ കാലമിങ്ങനെയോതിയെങ്കി- ലെന്തതിശയിപ്പാനിരിപ്പൂ. ഒരുക്കിവച്ച ചോദ്യശരങ്ങൾക്കുമുൻപി- ലൂടുത്തരത്തുണ്ടുകൾ ചിതറിവീണനേരത്ത് കാലം കുറിച്ചിട്ടതൊക്കെയും തോറ്റുകീറിയ കടലാസ്സിലെ തോൽക്കാൻ മടിച്ചെഴുതിയ ഹൃദയാക്ഷരങ്ങളെക്കുറിച്ചായിരുന്നു. നരച്ചുവീണ മുടിനാരുകൾക്കിടയിൽനിന്നും മുളച്ചുപൊന്തിയ കറുത്തമുടിയിഴകളെക്കണ്ടു കാലം കുറിച്ചിട്ടതൊക്കെയും കരഞ്ഞുതീർത്ത രാവുകളുടെയും പിടഞ്ഞുതിർന്നപകലുകളുടെയും ചിതയെരിഞ്ഞ, തീനാമ്പുകളെക്കുറിച്ചായിരുന്നു. ഒഴിഞ്ഞചഷകത്തിന്നോ- ർമ്മക്കുറിപ്പുമായ് വിരുന്നിനെത്തിയമൗനത്തിനെക്കണ്ട്, കാലം കുറിച്ചിട്ടതൊക്കെയും മറിഞ്ഞുവീണ യൗവ്വനത്തിൻ ശേഷിപ്പുകളെക്കുറിച്ചായിരുന്നു. പുഴുതിന്നപൂക്കളിന്നിതളുകൾ നിറയുന്ന പെരുവഴിത്തിണ്ണതൻപൊയ്മുഖം കണ്ടപ്പോൾ കാലം കുറിച്ചിട്ടതൊക്കെയും, മൂകപ്രണയത്തിൻ പ്രതീക്ഷകളെക്കുറിച്ചായിരുന്നു. !! ഇന്ന്, കാലം കണക്കെടുപ്പിലാണ്. അഴിഞ്ഞു തീരാത്ത ചേലയുടെയും അഹങ്കാരമിടിയാത്ത ദുര്യോധനന്റെയും അന്തരത്തിന്നറിവു ചുമന്നുകൊണ്ട് കാലം കണക്കെടുപ്പിലാണ് !! പ്രമോദിനിദാസ്✍

Most Read

അന്താരാഷ്ട്ര സർവീസുകളിൽ 15 ശതമാനം ഇളവ്; പ്രഖ്യാപനവുമായി എയർഇന്ത്യ എക്സ്പ്രസ്.

കൊച്ചി : എയർ ഇന്ത്യ എക്സ്‌പ്രസ് എല്ലാ അന്താരാഷ്ട്ര വിമാനങ്ങളിലും 15 ശതമാനം ഇളവ് പ്രഖ്യാപിച്ചു. യുഎഇ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി 2024 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി ഡിസംബർ മൂന്നുവരെ നടത്തുന്ന...

മിഗ്ജാമ് ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഗ്ജാമ് ചുഴലിക്കാറ്റ് തീവ്ര ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യത. വടക്ക് ദിശ മാറി തെക്കു ആന്ധ്ര പ്രദേശ് തീരത്തിന് സമാന്തരമായി സഞ്ചരിച്ച്‌ മിഗ്ജാമ് തെക്കൻ ആന്ധ്രാ പ്രദേശ്...

മൂന്നര വയസ്സുകാരൻ കളിക്കുന്നതിനിടയിൽ കുഴഞ്ഞു വീണു മരിച്ചു

പാണ്ടിക്കാട് (മലപ്പുറം): --മുറ്റത്ത് കളിക്കുന്നതിനിടെ മൂന്നര വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. പാണ്ടിക്കാട് കാളംകാവിലെ കാങ്കട അമീറിന്റെയും തസ്നിയുടെയും മകൻ റസൽ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെ അമീറിന്റെ തറവാട്ടുവീട്ടിൽ മറ്റു കുട്ടികളോടൊപ്പം കളിക്കുന്നതിനിടെ കുട്ടി കുഴഞ്ഞു...

മുഖ്യമന്ത്രി പിണറായി വിജയൻ തൃശ്ശൂർ കിലെയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ നിന്ന്.

ആറു ജില്ലകളും അറുപത് നിയോജക മണ്ഡലങ്ങളും പിന്നിട്ടാണ് നവകേരള സദസ്സ് ഇന്ന് തൃശൂർ ജില്ലയിലേക്ക് കടക്കുന്നത്. പതിനാറു ദിവസത്തെ പര്യടനം പൂർത്തിയായി. മഞ്ചേശ്വരം മുതൽ പാലക്കാട് ജില്ലയിലെ അവസാന കേന്ദ്രമായ തരൂർ മണ്ഡലത്തിലെ...
WP2Social Auto Publish Powered By : XYZScripts.com
error: