കൊച്ചി :- കൊച്ചി വൈറ്റിലയിൽ സൈനികർക്കായി നിർമ്മിച്ച ഫ്ലാറ്റ് സമുച്ചയത്തിലെ ബി സി ടവറുകളാണ് പൊളിച്ചു നീക്കി പുതിയത് പണിയേണ്ടത്. ഇതിനായി ഇവിടുത്തെ താമസക്കാരെ ഒഴിപ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. സുരക്ഷിതമല്ലാത്ത ഫ്ലാറ്റുകൾ എന്ന് ചൂണ്ടിക്കാണിച്ച് താമസക്കാർ തന്നെ നൽകിയ ഹർജിയിലാണ് ഉത്തരവ്.
രണ്ട് ടവറുകൾ പൊളിച്ചു നീക്കാനും പുതിയത് പണിയാനും ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷന് കോടതി നിർദ്ദേശം നൽകി. ചന്ദർ കുഞ്ച് എന്നാണ് അപ്പാർട്ട്മെന്റ് സമുച്ചയത്തിന്റെ പേര്. 2018ൽ സൈനിക ഉദ്യോഗസ്ഥർ, വിരമിച്ച സൈനിക ഉദ്യോഗസ്ഥർ എന്നിവർക്ക് ആയിട്ടാണ് ഫ്ലാറ്റ് നിർമ്മിച്ചത്.
ബലക്ഷയം സംഭവിച്ച ഫ്ലാറ്റിന്റെ 2 ടവറുകളിൽ താമസക്കാർ തുടരുന്നത് സുരക്ഷിതമല്ലെന്നും കോടതിയുടെ നിരീക്ഷണം. ഫ്ലാറ്റുകൾ പൊളിച്ച് നൽകുന്നതിനും പുതിയത് പണിയുന്നതിനും ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കണമെന്നും നിലവിലുള്ള ഫ്ലാറ്റുകളുടെ അതേ സൗകര്യവും വലിപ്പവും പുതുതായി നിർമ്മിക്കുന്ന ഫ്ലാറ്റുകൾക്ക് വേണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു



